മലയാളികൾക്കേറെ സുപരിചിതയാണ് മീര നന്ദൻ. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് നായികയായി അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി.
കഴിഞ്ഞ വർഷമായിരുന്നു മീരയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ ക്ഷേത്ര നടയിൽ കണ്ണന്റെ മുമ്പിൽ വെച്ചായിരുന്നു താലികെട്ട്. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാമായി വിവാഹസൽക്കാരവും നടത്തിയിരുന്നു. സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
വർക്കല ഇടവാ സ്വദേശിയായ ശ്രീജുവാണ് മീരയെ വിവാഹം ചെയ്തത്. ലണ്ടനിൽ അക്കൗണ്ടായി ജോലി ചെയ്യുകയാണ് ശ്രീജു. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് മീരയെ നേരിൽ കാണാനായി യുകെയിൽ നിന്നും ശ്രീജു ദുബായിലേയ്ക്ക് എത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ തമ്മിൽ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.
ഇപ്പോൾ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളാണ് മീര സ്ഥിരം പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്. തന്നെ അത്രയും മനസ്സിലാക്കുന്ന നല്ല ഒരു സുഹൃത്തിനെ തന്നെ പങ്കാളിയായി കിട്ടിയതിലെ സന്തോഷം പല അവസരങ്ങളിലും മീര നന്ദൻ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള പുതിയ ചില ബീച്ച് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
ഗോവയിലെ ബീച്ചിൽ നിന്നുമുള്ള ചിത്രങ്ങളാണ് മീര പങ്കുവച്ചികിയ്ക്കുന്നത്. ഒരു ബീച്ചും, സൂര്യാസ്ഥമയവും കൂടെ അവനും ഉണ്ടെങ്കിൽ എല്ലാത്തിൽ നിന്നും എനിക്ക് പുറത്ത് കടക്കാൻ എനിക്ക് അത് മാത്രം മതി- എന്ന് മീര നന്ദൻ പറയുന്നു. ജോലിത്തിരക്കും മറ്റ് യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ഭർത്താവിനൊപ്പം ഒരു ബീച്ചോരത്ത് സൂര്യാസ്ഥമയം കണ്ടിരുന്നാൽ മീര ഹാപ്പിയാണ് എന്ന് ഈ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നു. പെർഫക്ട് കപ്പിൾസിനോടുള്ള സ്നേഹം അറിയിച്ചുകൊണ്ടാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
അടുത്തിടെ, തന്റെ ഹണിമൂൺ പ്ലാനിങ്ങുകളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. യാത്രകളെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാൻ. ഇനി പോകാനിഷ്ടം എങ്ങോട്ടാണെന്ന് ചോദിച്ചാൽ നല്ലൊരു സ്ഥലത്ത് ഹണിമൂണിന് പോകാനാണ്. കാരണം ഞങ്ങൾ ഇതുവരെ ഹണിമൂണിന് പോയിട്ടില്ല. ഭർത്താവിന് ഏഷ്യൻ കൺട്രി എവിടെയെങ്കിലും പോകണമെന്നാണ്. എനിക്ക് യൂറോപ്പിൽ എവിടേലും പോകണമെന്നും. ഇക്കാരണത്താൽ ഞങ്ങൾ തമ്മിൽ അടി നടക്കുകയാണ്. ആ ഒരു തീരുമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. അതുകൊണ്ട് ഹണിമൂൺ ഇതുവരെ നടന്നില്ലെന്നാണ് മീര പറയുന്നത്.
വിവാഹം കഴിക്കണമെന്ന് ഒരാൾക്ക് തോന്നുകയാണെങ്കിൽ മാത്രം വിവാഹിതരാവുക. ഇനി വിവാഹം കഴിക്കണമെന്ന് ആഗ്രഹമില്ലെങ്കിൽ സിംഗിൾ ലൈഫ് ആയിട്ടിരിക്കുക. അങ്ങനെയാണ് നമ്മൾ ചിന്തിക്കേണ്ടത്. നമുക്ക് അതിഷ്ടമാണെന്ന് പറഞ്ഞ് മറ്റൊരാളും അങ്ങനെ ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ പാടില്ലെന്നാണ് ഞാൻ ചിന്തിക്കുന്നത്. ആരെങ്കിലും എന്നെ വിളിച്ചിട്ട് കല്യാണം ഉറപ്പിച്ചെന്ന് പറയുമ്പോൾ ഞാൻ അവർക്കാദ്യം ആശംസകളല്ല പറയുന്നത്.
നിങ്ങൾ ഈ കല്യാണത്തിന് തയ്യാറാണോ എന്നായിരിക്കും. ഞാൻ തീരെ കല്യാണം കഴിക്കാൻ ഒട്ടും തയ്യാറല്ലാത്ത സമയത്താണ്, ആ തീരുമാനം എടുത്തത്. എനിക്ക് പറ്റുന്ന ലൈഫ് പാർട്‌നറെ കിട്ടുമെന്ന് കരുതിയില്ല. ആ സമയത്താണ് ശ്രീജു വരുന്നത്. നമ്മൾ റെഡിയായിരിക്കുന്ന സമയത്ത് മാത്രമേ കല്യാണം കഴിക്കാൻ പാടുള്ളു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമ്മർദ്ദം ഒന്നും നോക്കണ്ട. നമ്മൾ മാനസികമായി വിവാഹം കഴിക്കാൻ തയ്യാറായിരിക്കണം.
നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ടത് നമ്മൾ മാത്രമാണ്. അപ്പോൾ വിവാഹം പോലെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനവും നമ്മുടെ താൽപര്യം അനുസരിച്ച് ആയിരിക്കണമെന്നും മീര പറയുന്നു. വളരെ ചെറിയ പ്രായത്തിലെ കരിയർ തുടങ്ങിയ ആളാണ് മീര നന്ദൻ. സംഗീത ടെലിവിഷൻ റിയാലിറ്റി ഷോ യിൽ പാട്ട് പാടാനെത്തിയ മീരയ്ക്ക് അതിൽ സെലക്ഷൻ കിട്ടാതെ പോവുകയായിരുന്നു. ശേഷം ആ പരിപാടിയുടെ അവതാരകയായി. പിന്നീട് സ്‌കൂളിൽ പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കാനുള്ള അവസരവും നടിയെ തേടി എത്തുന്നത്.
വിവാഹശേഷം അധികനാൾ ഒരുമിച്ച് നാട്ടിൽ നിൽക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. യുഎഇയിൽ ഗോൾഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായതുകൊണ്ട് തന്നെ മീര ദുബായിലേക്ക് തിരികെ പോയി. ശ്രീജു ലണ്ടനിലേക്കും പോയി. ലീവ് കിട്ടാനില്ലെന്നത് തന്നെയാണ് ഇരുവരും ഒരുമിച്ച് അധികസമയം പിന്നിടാതിരുന്നതിന് പിന്നിലെ പ്രധാന കാരണം. ലീവ് ഇല്ലെന്ന് മീര തന്നെ വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.
അതേസമയം, വിവാഹത്തിന് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ ‘അവസാനം അത് സംഭവിക്കുകയാണ്. ഞാൻ വിവാഹിതയാകാൻ പോകുന്നു. വിവാഹം ഇപ്പോഴില്ല. എൻഗേജ്‌മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വർഷം കഴിഞ്ഞേ വിവാഹമുള്ളൂ. ഒരുപാട് പേർക്കുണ്ടായിരുന്ന ചോദ്യമായിരുന്നു ഇത്. അതിന് ഒരു ഉത്തരമായിരിക്കുകയാണ്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അത് തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഇത് ഇപ്പോൾ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഇപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്’,
‘ശ്രീജു എന്നാണ് അദ്ദേഹത്തിന്റെ പേര്. ജനിച്ചു വളർന്നതെല്ലാം ലണ്ടനിലാണ്. ആൾക്ക് എന്നെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്. കരിയറുമായി മുന്നേറുന്നതിനിടയിലെല്ലാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നുവെന്നും മീര പറഞ്ഞിരുന്നു. തന്നേക്കാളും കൂടുതൽ ഈ ചോദ്യം കേട്ടത് മാതാപിതാക്കളായിരുന്നുവെന്നും, അതോർക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.
സിനിമയിൽ അഭിനയിച്ചവർക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ട്. അങ്ങനെയല്ല കാര്യങ്ങൾ. ഞങ്ങളെ പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്’.
‘മീഡിയയിൽ ആണ് നടിയാണ് എന്നൊക്കെ പറയുമ്പോൾ തന്നെ ഫോൺ കട്ട് ചെയ്ത് പോയവരുണ്ട്. ശ്രീജു വന്നത് ഭാഗ്യമായി ഞാൻ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങൾക്ക് നമ്പർ നൽകുന്നത്. ഞങ്ങൾ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താൽപര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. അദ്ദേഹം ലണ്ടനിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ അതിന്റെതായ കൾച്ചറൽ ഡിഫറൻസുകളും ഉണ്ട്’.
‘അതിനുശേഷം ഞങ്ങൾ കണ്ടു. ഞാൻ എന്റെ ഈ കൺസേണുകൾ പറഞ്ഞു. വിവാഹശേഷം ദുബായിൽ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താൽപര്യമായത്, മുന്നോട്ട് പോകാൻ തീരുമാനിച്ചത്.അദ്ദേഹം പിന്നെ ദുബായിലേക്ക് വന്നു.
എന്റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെട്ടു. പുള്ളിക്ക് ദുബായിയും ഇഷ്ടപ്പെട്ടു. വിവാഹനിശ്ചയം വളരെ സ്വകാര്യമായ ഒരു ചടങ്ങായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മീര അഭിമുഖത്തിൽ പറഞ്ഞു. അതേസമയം തന്റെ ഭാവി വരൻ വിവാഹനിശ്ചയത്തിന് വേണ്ടി പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ വരുന്നതെന്നും മീര നന്ദൻ പറഞ്ഞു.
മീരയെ കണ്ടപ്പോൾ തന്നെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഈ കുട്ടി എന്റെ ഭാര്യയാകണമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നുമാണ് മീരയെ കണ്ട നിമിഷത്തെ കുറിച്ച് സംസാരിക്കവെ ശ്രീജു മുമ്പൊരിക്കൽ പറഞ്ഞത്. ശ്രീജു ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിൽ ആണ്. 16 വർഷങ്ങൾക്കുശേഷം സ്വന്തം വിവാഹനിശ്ചയത്തിനാണ് ശ്രീജു കേരളത്തിലെത്തിയത്.
രണ്ടുപേരുടെയും സ്വഭാവം രണ്ടാണെന്നും. തന്നെപ്പോലെ ടെൻഷൻ അടിക്കുന്ന പ്രകൃതമെയല്ല ശ്രീജുവിന്റേതെന്നും അതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും മീര മുമ്പൊരിക്കൽ ശ്രീജുവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞിട്ടുണ്ട്. വൈകാതെ ശ്രീജുവും ദുബായിൽ വന്ന് മീരയ്ക്കൊപ്പം സെറ്റിൽഡായേക്കും എന്നും വിവരമുണ്ട്. മീര ഇതേ കുറിച്ച് പറഞ്ഞിട്ടുമുണ്ടായിരുന്നു.
താലികെട്ടിന്റേയും സിന്ദൂരം ചാർത്തുന്നതിന്റേയും ചിത്രങ്ങൾ മീര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നതും വൈറലായിരുന്നു. ഓഫ് വൈറ്റിൽ ഗോൾഡൻ ഡിസൈനുള്ള സാരിയാണ് മീര ധരിച്ചത്. ലൈറ്റ് ലൈലാക് നിറമുള്ള ഹൈനെക്ക് ഹാഫ് സ്ലീവ് ബ്ലൗസ് സാരിയ്ക്ക് അഴക് കൂട്ടി. സാരിയിലും ലൈറ്റ് ലൈലാക് ബോഡർ കാണാമായിരുന്നു. നെക്‌ലേസും മാച്ചിങ് ആയ ലോങ് ചെയിനും ജിമിക്കിയുമായിരുന്നു പ്രധാന ആഭരണങ്ങൾ.
കൈയിൽ വളകളും ചെറിയ നെറ്റിച്ചുട്ടിയും മീരയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. മിനിമൽ മേക്കപ്പായിരുന്നു. തെച്ചിപ്പൂവും തുളസിയും താമരയും ഇടകലർന്ന ഹാരമാണ് ഇരുവരും പരസ്പരം ചാർത്തിയത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒരുടയ്ക്ക് വെച്ച് സോഷ്യൽ മീഡിയയയുടെ സദാചാര ആക്രമണം വരെ നേരിടേണ്ടി വരാറുള്ള താരം കൂടിയണ് മീര നന്ദൻ. സിനിമയിൽ അവസരം കുറഞ്ഞതുകൊണ്ടാണോ ഷോർട്ട്സ് പോലുള്ള ഇറക്കം കുറഞ്ഞ് വസ്ത്രങ്ങൾ ധരിക്കുന്നതെന്ന ചോദ്യമാണ് എപ്പോഴും കമന്റുകളിൽ നിറയാറുള്ളത്. പിന്നാലെ നടി മറുപടിയുമായും രംഗത്തെത്തിയിരുന്നു.
സിനിമയിൽ അവസരം കിട്ടാൻ വേണ്ടിയല്ല ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഒരു പ്രസൻസ് അറിയിക്കാൻ വേണ്ടി മാത്രമാണ്. ഇന്ന് ഇനി ഗ്‌ളാമറസാകാം എന്ന് കരുതിയുമല്ല ചെയ്യുന്നത്. അതൊക്കെ അങ്ങനെ വരുന്നതാണ്. മുല്ലയിലും പുതിയമുഖത്തിലുമൊക്കെ എന്നെ ഹാൾഫ് സാരി ഉടുത്ത് കണ്ടിരിക്കുന്നത് കൊണ്ട് തന്നെ ആളുകൾക്ക് കാണുമ്പോൾ ദഹിക്കാത്ത പ്രശ്‌നം ഉണ്ടാകുന്നുണ്ടാകും. ദുബായിലേക്ക് പോയതോടെയാണ് ഷോട്ട്‌സ് ഒക്കെ ഇട്ടു നടക്കാൻ തുടങ്ങിയത്.
നാട്ടിൽ ഒന്നും ഞാൻ ഇടില്ല. നാട്ടിൽ എനിക്കങ്ങനെ ഇട്ടു നടക്കാൻ പറ്റില്ല. ദുബായിയിൽ എന്നെ മറ്റൊരു കണ്ണിലൂടെ ആരും നോക്കില്ല. എനിക്ക് അവിടെ സ്വാതന്ത്ര്യമുണ്ട്. എന്റെ അമ്മയും പറയുന്നത് അത് തന്നെയാണ്. നീ അവിടെ എന്താണെന്ന് വെച്ചാൽ ആയിക്കോളൂ എന്ന്. ഇവിടെ ആളുകളുടെ കണ്ണുകളാണ് പ്രശ്നം. അതാണ് എന്നെ അൺകംഫർട്ടബിൾ ആക്കുന്നത്. നാട്ടിലുള്ളവർ ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു. അവിടെ ആർക്കും മറ്റുള്ളവരുടെ കാര്യം നോക്കാൻ സമയമില്ല. ഇവിടെ അപ്പുറത്തെ വീട്ടിലേക്കാണ് തല. അതാണ് പ്രശ്‌നമെന്നും മീര നന്ദൻ പറഞ്ഞിരുന്നു.