സംവിധായകൻ ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാര്യരുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.ശ്രീകുമാർ മേനോൻ ഭീഷണി പെടുത്തുന്നതായി മഞ്ജു നൽകിയ പരാതിയിൽ സിനിമ മേഖലയിലുള്ള കൂടുതൽ പേരുടെ മൊഴി എടുക്കും.ഒടിയൻ സൈറ്റിൽ വെച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ അപമര്യാതയായി പെരുമാറിയതായി മഞ്ജു മൊഴി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രം ബ്രാഞ്ച് സൈറ്റിലുണ്ടായിരുന്നു സിനിമ മേഖലയിലുള്ള എല്ലാവരുടേയും മൊഴി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സൈറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാർ മോശമായി പെരുമാറിയെന്നാണ് മഞ്ജു മൊഴിനൽകിയത്.സംവിധായകൻ കയർത്തു സംസാരിച്ചെന്നും മഞ്ജു വെളിപ്പെടുത്തി.ഇതിന്റെ അടിസ്ഥാനത്തിൽ കേക്ക് മുറിക്കുമ്പോൾ അവടെ ഉണ്ടായിരുന്ന എല്ലാവരേയും ചോദ്യം ചെയ്യാൻ തീരുമാനിച്ചു.അന്വേഷണത്തിന്‍റെ ഭാഗമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ളവരിൽ നിന്ന് അന്വേഷണസംഘം മൊഴിയടുത്തിരുന്നു. പ്രൊഡക്ഷൻ കൺട്രോളര്‍ സജി സി ജോസഫ്, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ തുടങ്ങിയവരിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സെറ്റിലുണ്ടായിരുന്നവരുടെ കൂടി മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടര്‍നടപടികളിലേയ്ക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് ആലോചിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാര്‍ മേനോൻ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും താൻ മോശക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിച്ചുവെന്നുമാണ് മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് എസ് പി സി ഡി ശ്രീനിവാസനായിരുന്നു മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. തന്നെ ശ്രീകുമാര്‍ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും മഞ്ജു വാര്യര്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.മാത്രമല്ല തന്റെ പല രേഖകളും ഒടിയൻ സിനിമയ്ക്ക് ശേഷം താൻ നേരിട്ട സൈബര്‍ ആക്രമണത്തിന് പിന്നിൽ ശ്രീകുമാര്‍ മേനോനാണെന്നാണ് മഞ്ജുവിന്‍റെ പരാതി.ശ്രീകുമാർ മേനോൻ തന്നെ നിരന്തരം അപമാനിക്കാൻ ശ്രമിക്കുന്നതായും തന്നോടൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും മഞ്ജു വാര്യർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ശ്രീകുമാർ മേനോന് കൈമാറിയ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ആരോപണം.
manju warrier against sreekumar menon