മിനി സ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്‌ക്രീനിന്റെ സ്വന്തം ആയത്. ഇപ്പോഴും സ്‌ക്രീനിൽ ചിരിയുടെ മാലപ്പടക്കം സമ്മാനിക്കുന്ന നടിയാണ് മഞ്ജു. മിനിസ്‌ക്രീൻ എന്നുമാത്രമല്ല, ബിഗ്‌സ്‌ക്രീനിലും കരുതുറ്റ കഥാപാത്രങ്ങളെയാണ് മഞ്ജു ഇപ്പോൾ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഒരോ കഥാപാത്രങ്ങൾക്കും ലഭിക്കുന്നതും.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുമുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും. കഴിഞ്ഞ വർഷമാണ് മഞ്ജു പിള്ളയുമായി വിവാഹമോചിതനായെന്ന് ഛായാഗ്രാഹകൻ സുജിത് വാസുദേവ് വെളിപ്പെടുത്തിയിരുന്നത്. 2000ത്തിലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഒരു മകളുമുണ്ട്.
ഇപ്പോഴിതാ സുജിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. വിവാഹ ജീവിതത്തിലെ ഓർമകൾ നടി പങ്കുവെച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള മനസ് തുറന്നത്. മകളും ഭർത്താവുമായുള്ള കുടുംബ ജീവിതം ഞാൻ ആസ്വദിച്ചിരുന്നു. ആ സമയത്ത് ഞാൻ തട്ടീം മുട്ടീം എന്ന പരമ്പര മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമകളൊന്നും ചെയ്തിരുന്നില്ല. നീയൊരു ആർട്ടിസ്റ്റല്ലേ, സിനിമ ചെയ്യുന്നില്ലെന്ന് പറയരുതെന്ന് ജയസൂര്യയൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെച്ചു.
സുജിത്തിന് അന്ന് വലിയ തിരക്കായിരുന്നു. കുഞ്ഞിനെ ജോലിക്കാരിയുടെ കയ്യിൽ ഏൽപ്പിച്ച് പോകാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. തട്ടീം മുട്ടീം ആകുമ്പോൾ മകളെ സ്കൂളിലാക്കി പോയി വെെകുന്നേരം എനിക്ക് ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരാം. മാസത്തിൽ പത്ത് ദിവസമായിരുന്നു ഷൂട്ടെന്നും മഞ്ജു പിള്ള പറഞ്ഞു. സുജിത്ത് വലിയൊരു കലാകാരനാണ്. അദ്ദേഹം ഉയരങ്ങളിലെത്തണമെന്ന് ഭാര്യയെന്നതിലുപരി കലാകാരിയായി ആഗ്രഹിച്ച ആളാണ് ഞാൻ. അത്രയും കഴിവുള്ളയാളാണ്. നല്ലൊരു ഭർത്താവാണോ നല്ല ക്യാമറമാനാണോ എന്ന് ചോദിച്ചാൽ നല്ല കലാകാരനാണെന്നാണ് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും അത് തന്നെ പറയുന്നെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
ഫാമിംഗ് തുടങ്ങിയതിനെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. ഫാം തുടങ്ങുകയെന്നത് സുജിത്തിന്റെ ആശയമായിരുന്നു. എനിക്ക് ടെയ്ലറിംഗ് യൂണിറ്റ് തുടങ്ങാമെന്നായിരുന്നു. ഞാനവിടെ ഷോപ്പിന് വേണ്ട കടകളും കാര്യങ്ങളും അന്വേഷിക്കുമ്പോഴാണ് സുജിത്ത് സർപ്രെെസായി ഇക്കാര്യം പറയുന്നത്. ഫാമിംഗ് എനിക്ക് ഒട്ടും താൽപര്യമില്ലാത്ത ജോലിയായിരുന്നു. സുജിത്ത് സ്റ്റാർട്ട് ചെയ്ത് തന്നു. ഞാനാണ് പിന്നെ അത് മുന്നോട്ട് കൊണ്ട് പോയത്.
കുഞ്ഞുങ്ങളെ പോയി നോക്കിയില്ലെങ്കിൽ സ്ഥാപനം താഴേക്ക് പോകും. ഞങ്ങൾ വേർപിരിഞ്ഞപ്പോഴേക്കും ഫാമിന് ഒരു പേര് വന്നു. എനിക്ക് നിർത്താൻ പറ്റില്ലായിരുന്നു. ഫാമിൽ നിന്ന് വരുമാനമുണ്ടാക്കി ഈ നിമിഷം വരെ ഭക്ഷണം കഴിച്ചിട്ടില്ല. അതിൽ തന്നെ ഇൻവെസ്റ്റ് ചെയ്തു. ഇപ്പോൾ പാർട്ണർ പോലൊരാൾ ഫാമിനുണ്ട്. അവനാണ് കാര്യങ്ങൾ നോക്കുന്നതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
നേരത്ത, നടി പറഞ്‍ വാക്കുകളും വൈറലായിരുന്നു. നാൽപത് വയസ് വരെ കുടുംബം, കുട്ടികൾ, അവരുടെ പഠിത്തം അങ്ങനെ കുറേ കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ പോകും. എന്നാൽ നാൽപത് വയസിന് ശേഷം നമ്മൾ സ്വന്തം കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുമെന്നും മഞ്ജു പിള്ള പറയുന്നു. ഞാനൊരു ചെറിയ ഉദാഹരണം പറയാം. ഒരു ടോയ്‌ലറ്റുള്ള ഒരു ഫ്‌ലാറ്റിൽ താമസിക്കുന്ന കുടുംബമാണെങ്കിൽ നമുക്ക് ബാത്ത് റൂമിൽ പോകുന്നത് പോലും നമ്മൾ പിടിച്ച് വെക്കും. ഞാൻ ചെയ്തിട്ടുണ്ട്. സുജിത്ത് പോകട്ടെ, മോൾ പോട്ടെ എന്ന് പറയും. എറണാകുളത്ത് താമസിച്ച് മൂന്ന് ബാത്ത് റൂമുള്ള ഫ്‌ലാറ്റിലാണ്. ക്ഷെ ആ സമയത്ത് പോലും ആൾക്കാർ കൂടുതൽ വരുമ്പോൾ നമ്മളത് പിടിച്ച് വെക്കും.
ഇവരൊക്കെ പോയിട്ട് പോകാമെന്ന് വിചാരിക്കും. നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും. ഞാനിപ്പോൾ യാത്ര ചെയ്യാറുണ്ട്. എന്റെ മനസ് എന്റെ കൈയിലാണ്. അത് വളരെ പ്രയാസമാണ്. എത്രയോ വർഷമെടുത്താണ് അതെന്റെ കൈയിലാക്കിയതെന്നും മഞ്ജു പിള്ള വ്യക്തമാക്കി. ന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം അമ്മയും മകളും ചങ്ക് പറിച്ച് തരുന്ന ചില സുഹൃത്തുക്കളുമാണെന്ന് മഞ്ജു പറയുന്നു. ഒരു റിലേഷൻ കീപ്പ് ചെയ്യുമ്പോൾ നോക്കിയും കണ്ടുമേ ഞാൻ കീപ്പ് ചെയ്യൂ. നഷ്ടപ്പെടലുകൾ എനിക്ക് വിഷമമാണ്. നമുക്ക് എപ്പോഴും കൂടെയുണ്ടാകുകയെന്ന് താൻ കരുതുന്നു. നാല് ഫ്രണ്ട്‌സ് ഉണ്ട്. ഞങ്ങൾ യാത്ര പോകാറുണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കിയിരുന്നു.
അടുത്തിടെ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് സുജിത് വാസുദേവും സംസാരിച്ചിരുന്നു. താൻ സംവിധാനം ചെയ്ത സിനിമയായ ജെയിംസ് ആന്റ് ആലീസ് ജീവിതത്തിൽ പ്രതിഫലിച്ചുവോ? എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദഹേം മറുപടി പറഞ്ഞത്. പ്രതിഫലിച്ചിരുന്നുവെങ്കിൽ നേരെ തിരിച്ചായിരിക്കുമല്ലോ സംഭവിക്കുക. ഞാനും മഞ്ജുവും കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി പിരിഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം വിവാഹമോചിതരുമായി. സിനിമയിലേത് പോലെ സംഭവിച്ചിരുന്നുവെങ്കിൽ നേരെ തിരിച്ചാകും സംഭവിച്ചിട്ടുണ്ടാവുക. ഞങ്ങൾ എല്ലാം പൊരുത്തപ്പെട്ട് വീണ്ടും ഒരുമിച്ചേനെ. ജീവിതവും സിനിമയും വേറെ വേറെയാണ്.
ജീവിതത്തെ ജീവിതമായും, സിനിമയെ സിനിമയായും കാണുക. ജീവിതത്തിൽ സന്തോഷം കൊണ്ടു നടക്കുക എപ്പോഴും. ജീവിതത്തിൽ നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമൊന്നും നമുക്ക് തടയാൻ പറ്റില്ല. അവരെ കല്യാണം കഴിച്ചതിനേയും തടയാൻ പറ്റില്ലായിരുന്നു. ഒരുപക്ഷെ ഇതില്ലെങ്കിൽ വേറൊരാൾ വിധിച്ചിട്ടുണ്ടാകും. അതിലേക്ക് എത്തിച്ചേർന്നേക്കും. അതിനെയാണ് വിധിയെന്ന് പറയുന്നത്. പല ഘടകങ്ങൾ കൂടിച്ചേർന്നതാണ് ജീവിതം. ഇത് ഒരു ഘട്ടമാണ്. അതും കടന്നു പോവുക എന്നാണ് അദ്ദേഹം പറയുന്നത്.
എത്ര നാൾ വിഷമിച്ചിരിക്കും. ഒരാൾ നമ്മളെ വിട്ടു പോകുമ്പോഴോ, നമ്മുടെ കൂടെ ഇല്ലാത്തപ്പോഴോ അതാണ് സന്തോഷം എന്ന് പറയാനാകില്ല. ആ വിഷമ ഘട്ടത്തിൽ നിന്നും മാറേണ്ടത് എങ്ങനെയാണ് എന്നല്ലേ ചിന്തിക്കേണ്ടത്. എല്ലായിപ്പോഴും പോസിറ്റീവായിരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം എന്റെ അനിയൻ മരിച്ചു പോയി. അത് എപ്പോഴും കൂടെ കൊണ്ടു നടക്കാൻ പറ്റില്ലല്ലോ. അതിൽ നിന്നും എങ്ങനെ മറികടക്കാം എന്നല്ലേ ചിന്തിക്കുക.
അച്ഛനായാലും അമ്മയായാലും, അവർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. പക്ഷെ മാറിയല്ലേ പറ്റൂ. അപ്പോൾ എവിടെയാണോ സന്തോഷമുള്ളത് അത് കണ്ടെത്തണം. വിവാഹ ശേഷം സിനിമ വിട്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവാഹ ശേഷം ഉത്തരവാദിത്തം വരും. പണം വേണ്ടി വരും. ഒരു ഘട്ടത്തിൽ എത്തുന്നത് വരെ സിനിമയിൽ പണമുണ്ടാക്കാൻ സാധിക്കില്ല. നമുക്ക് പേരും ഡിമാന്റും ഉണ്ടാകുമ്പോൾ നടക്കും. അതുവരെ കഷ്ടതയായിരിക്കും.
എത്തിപ്പെടാൻ പറ്റുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത മേഖലയുമാണ് സിനിമ. അതേസമയം വീണ്ടും സിനിമയിലേക്ക് തിരികെ വരാൻ കാരണം മഞ്ജുവാണെന്നും സുജിത് പറയുന്നു. തീർച്ചയായും മഞ്ജുവാണ്. കുഴപ്പമില്ല, സാമ്പത്തികം മാനേജ് ചെയ്യാമെന്ന് പറഞ്ഞത് മഞ്ജുവാണ്. മഞ്ജു അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ വീണ്ടും വരില്ലായിരുന്നു. അതിനായി ഞങ്ങളുടെ പല ഇഷ്ടങ്ങളും വേണ്ടെന്നു വച്ചു. അഞ്ചാറ് കൊല്ലം യാത്രകളൊക്കെ വേണ്ടെന്ന് വച്ചു.
മഞ്ജു അന്ന് സീരീയലുകൾ ചെയ്തു തുടങ്ങിയിരുന്നു. അന്നത്തെ കാലത്ത് പ്രതിഫലം വളരെ കുറവായിരുന്നു. അതിന്റെ ബുദ്ധിമുട്ടുകളൊക്കെ നേരിട്ടിരുന്നു. സിനിമ ചെയ്യുന്നില്ല സീരിയലിൽ തുടരുകയാണെന്ന് പറഞ്ഞപ്പോൾ സിനിമാട്ടോഗ്രാഫറാകാൻ എത്ര വർഷമെടുക്കുമെന്ന് മഞ്ജു ചോദിച്ചു. അഞ്ച് വർഷത്തിനുള്ളിലെന്ന് ഞാൻ പറഞ്ഞു. അഞ്ച് വർഷം ശ്രമിക്ക് ബാക്കി നമുക്ക് പിന്നെ കാണാമെന്ന് മഞ്ജു പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
സിനിമാസീരിയൽ കലാകാരനായ മുകുന്ദൻ മേനോനുമായി വിവാഹിതയായ മഞ്ജു ഈ വിവാഹം വേർപിരിഞ്ഞിരുന്നു. ശേഷം 2000ത്തിൽ സുജിത് വാസുദേവുമായി വിവാഹിതയായി. ഇരുവർക്കും ഒരു മകളുമുണ്ട്. വിദേശത്ത് ഫാഷൻ ഡിസൈനിംഗിന് പഠിക്കുകയാണ് ദയ.മലയാള സിനിമയിലെ മുൻനിര ഛായാഗ്രാഹകന്മാരിൽ ഒരാളാണ് സുജിത്. ലൂസിഫർ, എമ്പുരാൻ തുടങ്ങി സിനിമകളുടെ ഛായാഗ്രാഹകൻ കൂടിയാണ് ഇദ്ദേഹം. ഹോം എന്ന സിനിമയാണ് മഞ്ജു പിള്ളയുടെ കരിയറിൽ വഴിത്തിരിവാകുന്നത്.
ടീച്ചർ, ഫാലിമി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം പിന്നീട് മഞ്ജു പിള്ളയ്ക്ക് ലഭിച്ചു. സിനിമകളുടെ തിരക്കിലാണ് മഞ്ജു പിള്ളയിപ്പോൾ. കോമഡി വേഷങ്ങളാണ് കരിയറിലെ തുടക്ക കാലത്ത് മഞ്ജു പിള്ളയ്ക്ക് കൂടുതലും ലഭിച്ചത്. ഇന്ന് വൈകാരികമായി പ്രേക്ഷകരെ തൊടുന്ന കഥാപാത്രങ്ങളും മഞ്ജു പിള്ള തുടരെ ചെയ്യുന്നു. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മറുവശത്ത് സുജിത്ത് വാസുദേവും കരിയറിലെ തിരക്കുകളിലാണ്. എമ്പുരാനാണ് ഇദ്ദേഹത്തിന്റെ വരാനിരിക്കുന്ന സിനിമ.