പാടാനെത്തിയ യേശുദാസ് പിണങ്ങിപ്പോയി, ഇനി ആ സിനിമകളിൽ പാടില്ലെന്നും തീരുമാനം; ഉള്ളടക്കത്തിന്റെ അപ്രതീക്ഷിത ‘ക്ലൈമാക്സ് ഏവരെയും ഞെട്ടിക്കുന്നത്!!! അമ്പരന്ന് സംഗീത ലോകം; ദാസേട്ടന് ഇത്ര പിടിവാശിയോ?

നിരവധി ഗാനങ്ങള്‍ മലയാള സിനിമയ്ക്ക സമ്മാനിച്ച ‘ഗാനഗന്ധര്‍വന്‍’ ആണ് യേശുദാസ്. പകരം വെയ്ക്കാനില്ലാത്ത ശബ്ദ മാധുര്യം കൊണ്ടു തന്നെ മലയാളികള്‍ നെഞ്ചലേറ്റിയ ഗായകനാണ് അദ്ദേഹം. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യേശുദാസിന്റെ ശബ്ദ മാധൂര്യത്തില്‍ പുറത്തു വന്ന ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ട്. മനോഹരമായ ഗാനങ്ങള്‍ക്ക് പിന്നില്‍ ഓര്‍ക്കാന്‍ ഒരുപിടി നല്ല മുഹൂര്‍ത്തങ്ങളുള്ള സംഭവങ്ങളും നടക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അത്തരത്തില്‍ യേശുദാസിനെ കുറിച്ചുള്ള ഒരു ഓര്‍മ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ഗാനങ്ങള്‍ ആലപിക്കുന്നതിനിടെ ഔസേപ്പച്ചനോടു പിണങ്ങി സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോയ യേശുദാസും പ്രശ്നം പരിഹരിക്കാന്‍ പെടാപ്പാട്‌പ്പെട്ട കൈതപ്രത്തിന്റെയും ഓര്‍മ്മകളാണ് കമല്‍ പങ്കുവെയ്ക്കുന്നത്. കമ്പോസിങ് കഴിഞ്ഞതോടെ ഗാനങ്ങള്‍ യേശുദാസിനെ കൊണ്ട് പാടിയ്ക്കാന്‍ തീരുമാനമായി. അമേരിക്കയിലായിരുന്ന യേശുദാസ് വരാന്‍ വൈകും എന്നു മനസ്സിലാക്കിയതോടെ റെക്കോഡിങ് മാറ്റിവച്ചു. ദിവസങ്ങള്‍ക്കു ശേഷം യേശുദാസ് പാടാനുമെത്തി. എന്നാല്‍ കമലിന് സ്റ്റുഡിയോയിലേയ്ക്ക് പോകാനായില്ല. എങ്കിലും വിവരങ്ങള്‍ വിളിച്ച് തിരക്കി കൊണ്ടേയിരുന്നു.

ഇതിനിടയിലാണ് പെട്ടെന്ന് ഔസേപ്പച്ചന്റെ ഫോണ്‍ എത്തുന്നത്. പാടാനെത്തിയ ദാസേട്ടന്‍ പിണങ്ങി പോയി! ‘എന്തിനാണ് പിണങ്ങിയെതെന്ന് എനിക്കിപ്പോഴും അറിയില്ല. എന്തായാലും അതൊരു സൗന്ദര്യപ്പിണക്കമാണെന്ന് മാത്രം അറിയാമായിരുന്നു. മൂന്നു പാട്ടുകള്‍ പാടാനെത്തിയ ദാസേട്ടന്‍ രണ്ടു പാട്ടുകള്‍ മാത്രമാണ് പാടിയത്. ‘മന്ത്രജാലകം’ എന്ന ഗാനം പിന്നെ ആലപിച്ചത് ഉണ്ണിമേനോനാണ്. ഔസേപ്പച്ചനോട് തിരക്കിയെങ്കിലും കൂടൂതലൊന്നും വ്യക്തമായില്ല. ഇനി തന്റെ ചിത്രത്തിലേ പാടില്ലെന്ന് ദാസേട്ടന്‍ പറഞ്ഞുവെന്ന് ഔസേപ്പച്ചന്‍ നിരാശയോടെ പറഞ്ഞു.’

തുടര്‍ന്ന് ഉള്ളടക്കം എന്ന ചിത്രം, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ളതുകൊണ്ട് കൈതപ്രം – ഔസേപ്പച്ചന്‍ ടീമായിരുന്നു ഈ ചിത്രത്തെലെയും സംഗീതം. ചിത്രത്തിലെ ഒരു ഗാനമെങ്കിലും യേശുദാസ് പാടണമെന്ന ആഗ്രഹം ആദ്യം മുതല്‍ തന്നെ എല്ലാവര്‍ക്കുമുണ്ടായിരുന്നു. ‘പാതിരാമഴ ഏതോ’ എന്ന ഗാനം പാടാന്‍ ഔസേപ്പച്ചന്‍ നിരവധി പേരുകള്‍ മുന്നോട്ട് വെച്ചുവെങ്കിലും യേശുദാസിനെ കൊണ്ടു വരണമെന്നുള്ള തീരുമാനത്തിലായിരുന്നു. ദാസേട്ടന്‍ തന്റെ പടത്തില്‍ വരുമോ എന്ന കാര്യത്തില്‍ സംശയമാണെന്ന് ഔസേപ്പച്ചന്‍ പിന്നെയും പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വിഷമിച്ചിരിക്കുമ്പോഴാണ് കൈതപ്രം ഇടപെടുന്നത്, നമുക്കൊന്നു പോയി ദാസേട്ടനോട് സംസാരിച്ചാലോ എന്നു ചോദിച്ചു. അതൊരു നല്ല ആശയമായി തനിക്കും തോന്നിയെന്ന് കമല്‍ പറയുന്നു.

എ.വി.എം സ്റ്റുഡിയോയില്‍ റെക്കോഡിങ്ങിന് യേശുദാസ് എത്തിയതറിഞ്ഞ് താനും കൈതപ്രവും അവിടെയെത്തി. യേശുദാസ് പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കാനായി തീരുമാനം. പ്രതികരണം എന്താകുമെന്ന ആശങ്ക ഉണ്ടെങ്കിലും എല്ലാം ഉള്ളില്‍ ഒതുക്കി. റെക്കോഡിങ് കഴിഞ്ഞ് പുറത്തിറങ്ങിയ യേശുദാസാകട്ടെ ഇരുവരേയും കണ്ട് ഓടി അടുത്തെത്തി. ‘എന്താ ഇവിടെ’ എന്നു തിരക്കി. ‘ദാസേട്ടനെ കാണാനാണ് വന്നതെ’ന്ന് പറഞ്ഞു. ‘കമലിന്റെ അടുത്ത പടത്തില്‍ രണ്ടു പാട്ടുണ്ട് ദാസേട്ടന്‍ വന്ന് പാടണം’ എന്നു കൈതപ്രവും പറഞ്ഞു. അതിനെന്താ എന്ന ഭാവത്തില്‍ യേശുദാസ് തലയാട്ടി. ഡേറ്റ് നോക്കാന്‍ മാനേജരോടും പറഞ്ഞു.

എങ്കിലും ഈ വരവില്‍ എന്തോ പന്തികേടു തോന്നിയ യേശുദാസ് ഒന്നു നോക്കി. ‘ദാസേട്ടാ ചെറിയൊരു പ്രശ്നമുണ്ട്, ഔസേപ്പച്ചനാണ് മ്യൂസിക്’ എന്നു കൈതപ്രം പറഞ്ഞതോടെ യേശുദാസ് എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ തുടങ്ങിയ കൈതപ്രത്തിനോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. കമലിനെ പതിയെ അരികിലേക്ക് വിളിച്ചു, ‘ഞാനിത് പാടുന്നില്ല, ഞങ്ങള് തമ്മില്‍ ചെറിയ പ്രശ്നങ്ങളുണ്ട്’ എന്ന് യേശുദാസ് രഹസ്യമായി പറഞ്ഞു. ‘അതെനിക്കറിയാം എന്റെ സിനിമയിലായിരുന്നു ആ പ്രശ്നത്തിന്റെ തുടക്കം’ എന്ന് പറഞ്ഞതോടെ യേശുദാസ് ഒന്നുകൂടി ആലോചിച്ചു. ‘എന്റെ പടമാണ്, വരണം’ എന്ന് വാശിപിടിച്ചതോടെ യേശുദാസിന്റെ മനസ്സുരുകി. ‘അവനോട് നല്ല കുട്ടിയായി ഇരിക്കാന്‍ പറഞ്ഞാല്‍ വരാം’ എന്നുറപ്പിച്ചു പറഞ്ഞു.

ഉള്ളടക്കത്തിലെ പാട്ടുകള്‍ പാടാം എന്നു സമ്മതിച്ചെങ്കിലും പാട്ടുകള്‍ മുന്‍കൂട്ടി കേള്‍ക്കണമെന്ന് ദാസേട്ടന്‍ ഓര്‍മിപ്പിച്ചു. അങ്ങനെ പാട്ടുകള്‍ കാസറ്റിലാക്കി കൊടുത്തു. പാട്ടു കേട്ടിഷ്ടപ്പെട്ട ദാസേട്ടന്‍ വീണ്ടുമൊരു നിബന്ധന മുന്നോട്ടു വെച്ചു, ‘ഞാന്‍ പാടാന്‍ എത്തുമ്പോള്‍ കമലും കൈതപ്രവും അവിടെയുണ്ടാകണം.’ രണ്ടു ദിവസം കഴിഞ്ഞ് മടങ്ങി പോകാനുള്ള ഒരുക്കത്തിലായിരുന്നു കൈതപ്രം. അന്നു തന്നെ പാടാനെത്തുമെന്ന യേശുദാസിന്റെ വിളിയുമെത്തി. മടങ്ങിപ്പോക്ക് ഇനിയും വൈകുമല്ലോ എന്ന അസ്വസ്ഥതയായി കൈതപ്രത്തിന്. കൃത്യസമയത്തു തന്നെ യേശുദാസ് സ്റ്റുഡിയോയിലെത്തി. ഗൗരവത്തോടെ പാട്ടിനെക്കുറിച്ച് ഔസേപ്പച്ചനോടു ചോദിച്ചുകൊണ്ടിരുന്നു.

ഔസേപ്പച്ചന്‍ കൂടുതല്‍ അസ്വസ്ഥനായിക്കൊണ്ടിരുന്നു. യേശുദാസ് ഔസേപ്പച്ചനെ നോക്കി പതിയെ ചിരിക്കാന്‍ തുടങ്ങി… ‘നീ ടെന്‍ഷനടിക്കാതെ’ എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ച് ഔസേപ്പച്ചനെ ചേര്‍ത്തു പിടിച്ചു. ‘നീ എന്നെ കാണാന്‍ വന്നില്ലല്ലോ, വിളിച്ചില്ലല്ലോ’ എന്നൊക്കെ പറഞ്ഞ് ദാസേട്ടന്‍ അപ്പോഴും ഔസേപ്പച്ചനോട് പരിഭവം നടിക്കുകയായിരുന്നു. തമ്മിലുള്ള സൗന്ദര്യപ്പിണക്കം അവരെ എത്രത്തോളം വേദനിപ്പിച്ചിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു,’ എന്നും കമല്‍ പറയുന്നു.

സൗഹൃദാന്തരീക്ഷത്തില്‍ ‘അന്തിവെയില്‍ പൊന്നുതിരും’ എന്ന ഗാനം യേശുദാസ് പാടി പൂര്‍ത്തിയാക്കി. ‘അടുത്ത ഗാനം നാളെ പാടാം’ എന്നു പറഞ്ഞ് യേശുദാസ് എല്ലാവരേയും നോക്കി ചിരിച്ചു. എന്നാല്‍, ‘ദാസേട്ടന്‍ ആ പാട്ട് ഇന്നങ്ങു പാടിയിരുന്നെങ്കില്‍ രാത്രീലേ ട്രെയിനിന് എനിക്കങ്ങ് പോകാമായിരുന്നു’വെന്ന് കൈതപ്രം പറഞ്ഞു. അതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു. പിന്നെ യേശുദാസ് ‘പാതിരാമഴ’ എന്ന ഗാനം കൂടി ആലപിച്ച ശേഷമാണ് സ്റ്റുഡിയോ വിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :