ശശിയേട്ടന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം വേണു ചേട്ടനാണെന്ന് സീമ പറയാറുണ്ടായിരുന്നു; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി വേണുനാഗവള്ളിയുടെ വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സീമ. ഒരു കാലത്ത് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമ സിനിമയിലെത്തിയത്. ആദ്യ ചിത്രം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു അവളുടെ രാവുകള്‍. ഇന്നും സീമയുടെ കരിയിറില്‍ എടുത്തു പറണ്ടേ ചിത്രമാണ് അവളുടെ രാവുകള്‍. വിവിധ ഭാഷകളിലായി 200 ലേറെ സിനിമകളില്‍ അഭിനയിച്ചു. 1984, 85 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്.

അതേപോലെ തന്നെ തിരക്കഥാകൃത്ത്,സംവിധായകന്‍,നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഘലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് വേണു നാഗവള്ളി. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരെ അഭിനയിപ്പിച്ച് നിരവധി സിനിമകള്‍ സംവിധാനം ചെയ്യാനും അവരോട് നല്ല ബന്ധം സൂക്ഷിക്കാനും വേണു നാഗവള്ളിക്ക് സാധിച്ചിട്ടുണ്ട്.

സുഖമോ ദേവി, സര്‍വകലാശാല, ലാല്‍സലാം, സ്വാഗതം, ഏയ് ഓട്ടോ, അഗ്‌നിദേവന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച വേണു നാഗവള്ളി മരിക്കുന്നതിന് മുന്‍പ് സ്വകാര്യ ചാനല്‍ പരിപാടിക്കിടെ പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. മലയാളത്തിലെ പഴയകാല നായികമാരില്‍ ഒരാളായ സീമയെ കുറിച്ച് വേണുനാഗവള്ളി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയില്‍ ഇടംനേടിയിരിക്കുന്നത്.

പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത സന്ധ്യയ്ക്ക് എന്തിന് സിന്ദൂരം എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് താനും നടി സീമയും അടുത്തടുത്തുള്ള ക്വട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കോട്ടയത്തായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി മുറിയില്‍ വിശ്രമിക്കുന്നതിനിടയില്‍ സീമ ഫോണില്‍ വിളിച്ചു തന്നോട് ഉറങ്ങിയോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ സീമ ഇവിടെ ബോറടിക്കുന്നെന്നും റൂമിലോട്ട് വരട്ടെ എന്നും ചോദിച്ചു.

താന്‍ മദ്യപിക്കുകയായാണെന്നും സീമ വന്നാല്‍ അത് മാറ്റിവെയ്ക്കേണ്ടി വരുമെന്നും താന്‍ പറഞ്ഞു. അതൊന്നും കുഴപ്പമില്ല ചേട്ടാ ഞാന്‍ ഒഴിച്ച് തരാം എന്നും പറഞ്ഞ് സീമ തന്റെ മുറിയിലേക്ക് വന്നു. മുറിയിലെത്തിയ സീമ തറയില്‍ ഇരിക്കുകയും തനിക്ക് മദ്യം വിളമ്പി തരികയും ചെയ്തെന്നും വീണു നാഗവള്ളി പറഞ്ഞു. ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും ഒരുപാട് നേരം സംസാരിച്ചതായും ശശിയേട്ടന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം വേണു ചേട്ടനാണെന്ന് സീമ പറയാറുണ്ടെന്നുമാണ് ചാനല്‍ പരിപാടിക്കിടെ വേണുനാഗവള്ളി പറഞ്ഞത്.

തന്നെ സിനിമയിലേയക്ക് കൈപിടിച്ചുയര്‍ത്തികൊണ്ടുവന്ന ഐവി ശശി തന്നെയാണ് ജീവിതത്തിലും കൈപിടിച്ചത്. വിവാഹ ജീവിതത്തിലെ കാഴ്ചപ്പാടുകളെ കുറിച്ച് ഒരഭിമുഖത്തില്‍ സീമ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മകള്‍ വിവാഹം കഴിച്ച സമയത്ത് താന്‍ നല്‍കിയ ഉപദേശത്തെ കുറിച്ചും നടി മനസുതുറന്നു. വിവാഹ ജീവിതത്തില്‍ രണ്ട് പേരും പരസ്പരം അഡ്ജസ്റ്റ് ചെയ്യണമെന്ന് സീമ പറയുന്നു. എന്റെ മകളുടെ വിവാഹ സമയത്ത് ഞാന്‍ അവള്‍ക്ക് പററഞ്ഞുകൊടുത്തത് ഭര്‍ത്താവാണ് നിന്റെ ലോകം, ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും അഡ്ജസ്റ്റ് ചെയ്ത് അങ്ങ് പോകണം എന്നായിരുന്നു.

ആണായാലും പെണ്ണായാലും പരസ്പരം മനസിലാക്കി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം. രണ്ട് പേര്‍ക്കും ഈഗോ തലയില്‍ കയറിയാല്‍ പ്രശ്‌നമാണ്. ഞാനും ശശിയേട്ടനും തമ്മിലുളള ദാമ്പത്യജീവിതം രസമായിരുന്നു. ശശിയേട്ടന്‍ ഒരു വകയും മിണ്ടില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്. മലയാള സിനിമയിലെ അത്രയും വലിയ സംവിധായകന്‍ വീട്ടില്‍ വന്നാല്‍ നിശബ്ദനാണ്. ഞാന്‍ ആയിരിക്കും കലപില പറയുന്നത്. സിനിമയൊന്നും ഞങ്ങള്‍ക്കിടയില്‍ വിഷയമാകാറില്ലായിരുന്നു എന്നും സീമ പറഞ്ഞിരുന്നു.

അതേസമയം സീമയുടെയും ഐവി ശശിയുടെയും മകന്‍ അനി ഐവി ശശി ഇപ്പോള്‍ സിനിമാ രംഗത്ത് സജീവമാണ്. മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്‌കാരം നേടിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് അനി. കൂടാതെ അനി ഐവി ശശി സംവിധാനം ചെയ്ത ആദ്യ ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, നിത്യാ മേനോന്‍, റിതു വര്‍മ്മ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Vijayasree Vijayasree :