സലിംകുമാറിന്റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് ലാല്‍ ജോസ്

മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാ ലോകത്ത് നിറഞ്ഞ നില്‍ക്കുന്ന താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ സലിംകുമാറിന്റെ കരിയര്‍ തന്നെ മാറിമറിയാന്‍ താന്‍ കാരണമായ അനുഭവം പങ്കുവെച്ച് സംവിധായകന്‍ ലാല്‍ജോസ്. പൊതുവെ കോമഡി വേഷങ്ങളാണ് അന്ന് വരെ സലിം കുമാര്‍ ചെയ്തിരുന്നത്.

എന്നാല്‍ ആ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു. അതേ സമയം അദ്ദേഹം സംസാരിക്കുമ്പോള്‍ ഒരിക്കലും ആ കണ്ണുകള്‍ അത് പ്രകടിപ്പിച്ചിരുന്നില്ല.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു. അത് ഉപയോഗിക്കണമെന്ന് എനിക്ക് തോന്നി.

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ സലിം കുമാറിന്റെ മുഖം മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം സലിം കുമാറിന് കിട്ടി. ആ സിനിമയാണ് ആദാമിന്റെ മകന്‍ എന്ന ചിത്രം സലിം കുമാറിലേക്ക് വരാനുള്ള കാരണവും. ആദാമിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ സലിം കുമാര്‍ ദേശീയ പുരസ്‌കാരവും നേടി’എന്നും ലാല്‍ ജോസ് പറഞ്ഞു.

Vijayasree Vijayasree :