തന്റെ വിവാഹത്തിന് എത്താതിരുന്ന സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബാലയുടെ വീഡിയോ

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ബാല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. താര് പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അടുത്തിടയിലായിരുന്നു നടന്‍ ബാലയുടെ രണ്ടാം വിവാഹം. വിവാഹത്തിന് ശേഷം ഭാര്യ എലിസബത്തുമൊത്തുള്ള ചിത്രങ്ങളും വീഡിയോയുമായി എല്ലാ വിശേഷങ്ങളും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ അത്തരത്തില്‍ ബാല പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തന്റെ വിവാഹത്തിന് എത്താതിരുന്ന സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടെത്തിയ വിശേഷമാണ് ബാല പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ആണ് വിവാഹത്തിന് എത്താതിരുന്ന ബാലയുടെ ആ സുഹൃത്ത്. വിവാഹത്തിനു പോലും എത്തിയില്ല. ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് ബാല പറയുന്നത്. എന്നാല്‍ തനിക്ക് ഷൂട്ടിംഗ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാലാണ് എത്താതിരുന്നതെന്നാണ് ശ്രീശാന്ത് പ്രതികരിച്ചത്. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുളളത്.

ശ്രീശാന്ത് ആണ് ബാലയുടെ വിവാഹം കഴിഞ്ഞ വിവരവും, എലിസബത്തിനെയും പ്രേക്ഷകര്‍ക്ക് ആദ്യം പരിചയപ്പെടുത്തുന്നത്. എന്നാല്‍ പിന്നീട് നടന്ന വിവാഹ റിസപ്ഷനില്‍ ശ്രീശാന്ത് എത്തിയിരുന്നില്ല. ആ പരിഭവം നിലനില്‍ക്കെയാണ് ശ്രീശാന്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് ബാല കാണുന്നതും വീഡിയോ ചെയ്ത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതും.

അതേസമയം, കഴിഞ്ഞ ദിവസം, തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കുറിച്ച് പറഞ്ഞ് ബാല എത്തിയിരുന്നു. സുധി എന്ന അദ്ദേഹത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ഫിലം ക്രിട്ടിക് അവാര്‍ഡ് ലഭിച്ചിരിക്കുന്ന സന്തോഷമാണ് ബാല പങ്കുവെയ്ക്കുന്നത്. ഒരുപാട് വര്‍ഷങ്ങളായി തന്റെ ഒപ്പമുളളയാളാണ് സുധിയെന്നും താന്‍ ഒറ്റപ്പെട്ടു പോയ അവസരങ്ങളില്‍ സുധി മാത്രമാണ് തന്റെയൊപ്പം ഉണ്ടായിരുന്നതെന്നും ബാല പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഒറ്റപ്പെട്ട് വീട്ടില്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന സമയം, തനിക്ക് ഭക്ഷണം പോലും തയ്യാറാക്കി തരാന്‍ ആരുമില്ലാതിരുന്ന സമയത്താണ് സുധി തന്റെ ജീവിതത്തിലേയ്ക്ക് വരുന്നതെന്നാണ് ബാല പറയുന്നത്. വിശക്കുന്നു എന്ന് താന്‍ പറയാതെ തനിക്ക് ആഹാരം തയ്യാറാക്കി തന്ന വ്യക്തിയാണ് സുധിയെന്നും ബാല പറയുന്നു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് അഭിമുഖത്തില്‍ ബാലയുടെ വിവാഹശേഷം തന്റെ പേരില്‍ വന്ന കമന്റുകളെ കുറിച്ച് ഗായിക അമൃത പറഞ്ഞിരുന്നു. തന്റെ പേരില്‍ വരുന്ന കമന്റുകളൊന്നും താന്‍ ഗൗരവ്വമായി എടുക്കുന്നില്ലെന്നാണ് ഗായിക പറയുന്നത്. തന്റെ പേജിലൂടെ മോശം കമന്റിടുന്നത് വഴി എന്തെങ്കിലും സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ എന്നാണ് അഭിമുഖത്തിലൂടെ അമൃത സുരേഷ് പറയുന്നത്.മോശം കമന്റിടുന്നവരെ കുറിച്ച് മാത്രമല്ല തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കുന്നവര്‍ക്കുള്ള മറുപടിയും അമൃത പറയുന്നുണ്ട്. ‘

‘ഞാന്‍ ഒരു പബ്ലിക് ഫിഗര്‍ ആയത് കൊണ്ട്് മാത്രമാണ് എന്റെ ചെറുത്ത് നില്‍പ്പിനെ കുറിച്ചും ധൈര്യത്തെ കുറിച്ചുമൊക്കെ പലരും ചര്‍ച്ച ചെയ്യുന്നത്. എന്നെ പോലെ ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് സ്ത്രീകളുണ്ടാകും. എന്നെക്കാള്‍ ഒരുപോട് വിഷമഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന നിരവധി പേരുണ്ടാകും. അവരെയൊക്കെ പ്രതിനിധീകരിക്കുന്ന ഒരാളായി നില്‍ക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അല്ലാതെ എന്നില്‍ അസാധാരണമായി ഒന്നും ഇല്ല. എന്നെക്കാളേറെ പ്രതിസന്ധികള്‍ അനുഭവിച്ച ആള്‍ ഉണ്ടാകും’.

‘അവര്‍ ആരും പക്ഷേ പ്രശസ്തര്‍ അല്ലാത്തത് കൊണ്ടാണ് ആരാലും അറിയപ്പെടാതെ പോകുന്നത്. എന്റെ സമാന സാഹചര്യങ്ങള്‍ നേരിടുന്ന ഒരുപാട് സ്ത്രീകള്‍ അവരുടെ അവസ്ഥ വിവരിച്ച് കൊണ്ട് എനിക്ക് മെസേജുകള്‍ അയക്കാറുണ്ട്. ഞാന്‍ ഒരുപാട് മാറി എന്ന് പലരും പറയുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും പെട്ടെന്ന് ഉണ്ടായതല്ല. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ യിലൂടെയാണ് ഞാന്‍ അറിയപ്പെട്ട് തുടങ്ങിയത്. ആ ഷോ യില്‍ ഞാന്‍ കണ്ട എന്നെയാണ് ഇപ്പോഴും പലരും മനസില്‍ വരച്ചിട്ടിരിക്കുന്നത്. ആ ചിത്രം അവരില്‍ നിന്നും മായാത്തത് കൊണ്ടാണ് എന്നിലെ മാറ്റങ്ങളെ പലരും അംഗീകരിക്കാത്തത്.

റിയാലിറ്റി ഷോ കഴിഞ്ഞിട്ട് പതിനഞ്ച് വര്‍ഷത്തോട് അടുക്കുകയാണ്. ഇത്രയും വര്‍ഷത്തിനിടയിലാണ് എന്നില്‍ മാറ്റങ്ങളുണ്ടായതെന്ന് അമൃത പറയുന്നു. അതൊക്കെ മനുഷ്യ സഹജമല്ലേ. ഞാന്‍ മനഃപൂര്‍വ്വമായി എന്നില്‍ പ്രത്യേകിച്ചൊരു വ്യത്യാസവും വരുത്തിയിട്ടില്ല. പ്രായം കൂടുംതോറും നമുക്ക് ഉയരം കൂടുന്നതും മുടി വളരുന്നതുമെല്ലാം സ്വഭാവികമല്ലേ. അന്നത്തെ ആ മുഖം മനസില്‍ വച്ചിട്ട് ഇപ്പോഴത്തെതുമായി താരതമ്യം ചെയ്ത് അമൃത ഒരുപാട് മാറി പോയല്ലോ എന്ന് പലരും ചോദിക്കുന്നു. ഇതിനൊക്കെ ഞാന്‍ എന്ത് ഉത്തരമാണ് പറയേണ്ടതെന്നും’ അമൃത ചോദിച്ചിരുന്നു.

Vijayasree Vijayasree :