അന്ന് ആ സിനിമയുടെ ചിത്രീകരണത്തിനിടെ നയന്‍താര കാര്യം വിളിച്ചു പറഞ്ഞ ശേഷം വന്നത് ഫാസിലിന്റെ കോള്‍, സംഭവം ഓര്‍ത്തെടുത്ത് സത്യന്‍ ‍ അന്തിക്കാട്

മലയാള സിനിമയിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ നയന്‍താരയ്ക്ക് ആരാധകര്‍ എത്രത്തോളമുണ്ടെന്ന് പറയേണ്ട ആവശ്യമില്ല. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി ആണ് താരത്തിന്റെ തുടക്കം. പിന്നീട് ഫാസില്‍ ഒരുക്കിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നയന്‍താര തന്നെ വിളിച്ച് ആശങ്ക പങ്കുവച്ചതിനെ കുറിച്ച് പറയുകയാണ് സത്യന്‍ അന്തിക്കാട്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.


‘നാലഞ്ചു ദിവസത്തെ ഷൂട്ടിംഗിന് ശേഷം നയന്‍താര വിളിച്ചു. ഷൂട്ടിംഗ് സ്ഥലത്ത് എല്ലാവരും വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്, നല്ല അന്തരീക്ഷമാണ്. എങ്കിലും എന്റെ അഭിനയത്തില്‍ ഫാസില്‍ സര്‍ തൃപ്തനല്ല എന്നൊരു തോന്നല്‍. ‘ഫാസില്‍ അങ്ങനെ പറഞ്ഞോയെന്ന് ഞാന്‍. ‘പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം’ എന്ന് നയന്‍താര. ഇത് ഫാസിലിനോട് നേരിട്ട് പറയൂവെന്ന് ഞാന്‍ പറഞ്ഞു. അന്ന് തന്നെ നയന്‍താര ഇക്കാര്യം ഫാസിലിനോട് പറഞ്ഞു. പിന്നെ നയന്‍താരയുടെ ഫോണില്‍ നിന്ന് എന്നെ വിളിച്ചത് ഫാസില്‍ തന്നെയാണ്.

പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നത്. നിഷ്‌ക്കളങ്കമായ നോട്ടമാണ്. കഥാപാത്രത്തിന്റെ പേടിയും വിഹ്വലതകളുമൊക്കെ എത്ര അനായാസമായാണ് മുഖത്ത് പ്രതിഫലിക്കുന്നത്. താനത് പറഞ്ഞിരുന്നില്ല എന്നേയുള്ളൂ എന്ന് ഫാസില്‍ പറഞ്ഞു. ഇത് കേട്ടതും നയന്‍താര സന്തോഷത്തിലായെന്നും നയന്‍താരയുടെ ഈ സത്യസന്ധമായ സമീപനമാണ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.







Noora T Noora T :