എന്നെ വിട്ടേക്കാന്‍ പറഞ്ഞു, സമ്മതിച്ചില്ല; ‘ആ’ എന്ന ഒരു വാക്ക് കിട്ടാന്‍ പതിനാറിലധികം തവണ ടേക്ക് എടുപ്പിച്ചു

മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായ അനിയത്തി പ്രാവ്. ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്.

ചിത്രത്തില്‍ ചാക്കോച്ചന് ശബ്ദം നല്‍കിയിരുന്നത് ഗായകന്‍ കൃഷ്ണചന്ദ്രനാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കൃഷ്ണചന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ചിത്രത്തിലെ ഒരു മൂളല്‍ രംഗത്തിനായി പതിനാറിലധികം തവണയാണ് ഫാസില്‍ തന്നെ കൊണ്ട് ടേക്ക് എടുപ്പിച്ചതെന്നാണ് കൃഷ്ണചന്ദ്രന്‍ പറയുന്നത്.

‘ആ’ എന്ന ഒരു വാക്ക് പറയാനായിരുന്നു അത്. പാച്ചിക്ക എന്നെകൊണ്ട് വീണ്ടും വീണ്ടും പറയിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ പതിനാറാമത്തെ ടേക്കിലാണ് ഓകെ പറഞ്ഞത്.

ഡബ്ബിംഗിനിടയില്‍ ഒരു ദിവസം ഞാന്‍ പറഞ്ഞു, പാച്ചിക്ക ഇതില്‍ കൂടുതല്‍ ഒന്നും എനിക്ക് വരില്ല, എന്നെ വിട്ടേക്ക്. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ആവശ്യമുള്ളത് കിട്ടിയിട്ടേ പാച്ചിക്ക വിട്ടുള്ളൂ.

Vijayasree Vijayasree :