അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ’ ; അച്ഛന്റെ ലേബല്‍ ഉപയോഗിച്ച് സിനിമയില്‍ വന്നു എന്ന പറഞ്ഞവർക്ക് കിടിലന്‍ മറുപടി നൽകി കാളിദാസ് ജയറാം!

താരങ്ങളുടെ പാത പിന്തുടർന്ന് അവരുടെ മക്കളും സിനിമയിൽ എത്താറുണ്ട് . അങ്ങനെ എത്തുമ്പോൾ നടീ – നടന്മാര്‍ സ്ഥിരം കേള്‍ക്കുന്ന കാര്യമാണ്, ഹോ അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ പേരില്‍ വന്നതല്ലേ എന്ന്. താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും വളരെ പെട്ടന്ന് സിനിമയില്‍ എത്തും എന്നും. അച്ഛന്റെ ലേബല്‍ ഉപയോഗിച്ച് സിനിമയില്‍ എത്തുന്നു എന്ന് പറയുന്നവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ കാളിദാസ് ജയറാം.

ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് കാളിദാസിന്റെ മാസ് റിപ്ലേ. ‘എല്ലാവരും പറയും, അച്ഛന്റെ മേല്‍വിലാസത്തില്‍ അല്ലേ നിങ്ങള്‍ സിനിമയില്‍ വന്നത് എന്ന്. അങ്ങനെ പറയുന്നവര്‍ക്ക് ഒരു മറുപടി നല്‍കാന്‍ ഇപ്പോള്‍ ആഗ്രഹിയ്ക്കുന്നു. അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ’ കാളിദാസ് പറഞ്ഞു.

അച്ഛന്റെ മേല്‍വിലാസത്തില്‍ സിനിമയില്‍ എത്തിയാലും നിലനില്‍ക്കണമെങ്കില്‍ എന്തെങ്കിലും കഴിവ് ഉണ്ടാവുക തന്നെ വേണം എന്നും കാളിദാസ് പറയുന്നു. അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയിലേക്ക് വരുന്നത് എളുപ്പമാണെന്നും, എന്നാല്‍ അച്ഛനും അമ്മയും ഒക്കെ ഉണ്ടാക്കി വയ്ക്കുന്ന പേര് കളയാതെ സൂക്ഷിക്കുക എന്നാല്‍ മറ്റ് അഭിനേതാക്കളെക്കാള്‍ ഉത്തരവാദിത്വം ഉള്ള കാര്യമാണ് എന്നും നേരത്തെ കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

അതേ സമയം ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് ജയറാം നേരത്തെ തന്നെ തന്റെ കഴിവ് തെളിയിച്ചതാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ സിനിമകളിലൂടെ ദേശീയ – സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തിട്ടുണ്ട്. തുടര്‍ന്ന് തമിഴ് ചിത്രങ്ങളിലൂടെയാണ് നായക നിരയിലേക്ക് എത്തിയത്. ഇതിനോടകം തമിഴിലും മലാളത്തിലും നിരവധി സിനിമകള്‍ ചെയ്തു കഴിഞ്ഞു. ജയറാമിന്റെ മകള്‍ ചക്കിയും പരസ്യ ചിത്രങ്ങളിലൂടെ അഭിനയത്തില്‍ സാന്നിധ്യം അറിയിച്ചു.

about kalidas jayram

AJILI ANNAJOHN :