കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കില്‍ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല; രാഹുല്‍ ഈശ്വര്‍

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ തന്നെ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കാറുളള വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. കാവ്യ തന്റെ സഹോദരിയാണ് എന്നാണ് രാഹുല്‍ എപ്പോഴും പറയാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയില്‍ ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ് താന്‍ എന്നാല്‍ കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കില്‍ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് പറയുകയാണ് രാഹുല്‍ ഈശ്വര്‍. മദ്യപാനം എന്നൊക്കെ പറയുന്നത് മഞ്ജു വാര്യറുടെ സ്വാഭാവം മോശമാണെന്ന് ചിത്രീകരിക്കാനാണെന്ന് എല്ലാവര്‍ക്കും മനസിലാകും. പക്ഷേ അതൊന്നും ശരിയായ രീതിയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

‘ദിലീപിനെതിരെ വന്ന വിധി പകര്‍പ്പുകള്‍ ഞാന്‍ വായിച്ചിരുന്നു. അതില്‍ ദിലീപിനെതിരെ പോലീസ് ചുമത്തിയ നാല് ചാര്‍ജുകളില്‍ 3 എണ്ണം കോടതി അസാധുവാക്കിയിരിക്കുകയാണ്. അത് തെറ്റാണെന്നാണ് പറഞ്ഞത്. ഈ അവസരത്തില്‍ എഫ്‌ഐആറിലെ ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ ഒരു കണ്‍ക്ലൂസീവ് മെറ്റീയലും ഇല്ലെന്നാണ്. ഇത്തരം കാര്യങ്ങളൊന്നും ഒരു മാധ്യമങ്ങളിലും കണ്ടില്ല. ദിലീപിന് തിരിച്ചടിയെന്നും അദ്ദേഹത്തെ താഴ്ത്തിക്കെട്ടുന്നതുമായ വാര്‍ത്തകളാണ് വന്നത്’.

‘ഞാന്‍ ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. എന്നാല്‍ കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കില്‍ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിലൊന്നും ഒരു തരത്തിലും സ്വീകാര്യമല്ല. അതിപ്പോള്‍ വലിയ സ്ട്രാറ്റജിയാണെങ്കില്‍ പോലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. വേറെ എത്ര പോയ്ന്റുകള്‍ ഉണ്ട് പറയാന്‍. മദ്യപാനം എന്നൊക്കെ പറയുന്നത് മഞ്ജുവിന്റെ സ്വാഭാവം മോശമാണെന്ന് ചിത്രീകരിക്കാനാണെന്ന് എല്ലാവര്‍ക്കും മനസിലാകും. പക്ഷേ അതൊന്നും ശരിയായ രീതിയല്ല’.

‘സമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധികള്‍ ഉപയോഗിച്ച് ഏത് സ്ത്രീയെയാണെങ്കിലും, അത് മഞ്ജു വാര്യരാണെങ്കിലും അതിജീവിതയാണെങ്കിലും വ്യക്തഹത്യ ചെയ്യുന്നത് ശരിയായ കാര്യമല്ല. പുറത്തുവന്നത് പ്രിവിലേജ് കമ്മ്യൂണിക്കേഷനാണ്. എന്തൊക്കെ പറയണമെന്നത് സ്ട്രാറ്റജൈസ് ചെയ്യുന്നതൊക്കെ. അങ്ങനെ സ്ട്രാറ്റജൈസ് ചെയ്യുമ്പോള്‍ പോലും ഇത്തരം കാര്യങ്ങള്‍ വെച്ചല്ല സ്ട്രാറ്റജൈസ് ചെയ്യേണ്ടത്. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. വേറെ ഒരുപാട് പോയ്ന്റുകള്‍ ഇക്കാര്യത്തില്‍ പറയാനുണ്ടായിരുന്നെന്നും വിശ്വസിക്കുന്ന വ്യക്തിയാണ്’,രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതേസമയം ഒരു സാക്ഷിയെ പ്രതിക്ക് വേണ്ടി കള്ളമൊഴി പഠിപ്പിക്കുന്നത് ഒരു പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനില്‍ വരില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ അജകുമാര്‍ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് അഭിഭാഷക സംഘത്തോട് സോഫ്റ്റ് കോര്‍ണര്‍ കാണിക്കുകയാണ് എന്നതാണ് തന്റെ അഭിപ്രായം. അഭിഭാഷകന്‍ രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് കൊടുത്തു, അദ്ദേഹം ഹാജാരാകാമെന്ന് പറഞ്ഞു.

എന്നാല്‍ ഹാജരായില്ല’. ‘തങ്ങളുടെ സത്യസന്ധത പൊതുസമൂഹത്തിന് മുന്‍പില്‍ കാണിച്ച് കൊടുക്കേണ്ട ബാധ്യത അഭിഭാഷകര്‍ക്കാണ്. അവര്‍ അതില്‍ അസ്വസ്ഥരായാല്‍ തെറ്റായ സന്ദേശമാണ് സമൂഹത്തിന് കൊടുക്കുക. ആര് തടുത്താലും ചെറുത്താലും ഈ കേസ് ശരിയായ വഴിക്ക് അവസാനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും’ അഡ്വ അജകുമാര്‍ പറഞ്ഞു.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച കോടതി ഉത്തരവ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ സഹായിച്ചേക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് മറ്റൊരു പാനലിസ്റ്റായ വെങ്ങാനൂര്‍ ശിവശങ്കരന്‍ പ്രതികരിച്ചു. നേരത്തേ ജാമ്യാപേക്ഷ തള്ളാനുണ്ടായ സാഹചര്യം ഒരു നിശ്ചിത സമയത്തിനുള്ളില്‍ കേസ് തീരുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാല്‍ കൂടുതല്‍ സമയം അനുവദിച്ചതോടെ ജുഡീഷ്യല്‍ കസ്റ്റഡി വീണ്ടും നീണ്ടു പോകുന്നൊരു സാഹചര്യം ഉണ്ടായിരക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Vijayasree Vijayasree :