ഇവരാണ് ആ വിരുതന്മാർ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു!

കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടേയും ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്. 25 ൽ താഴെ വയസുതോന്നിക്കുന്ന പ്രതികൾ മാസ് ധരിച്ചിരിക്കുന്നതിനാൽ മുഖം പൂർണമായും വ്യക്തമല്ല. പ്രതികൾ മെട്രോ റെയിൽ വഴിയാണ് മാളിലെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ പ്രതികൾ മാളിൽ കടന്നത് തെറ്റായ വിവരങ്ങൾ നൽകിയാണെന്നു൦ വ്യക്തമായി.

ഇരുപത്തിയഞ്ച് വയസ്സിന് താഴെ പ്രായം തോന്നുന്ന രണ്ട് പേരാണ് നടിയെ സൂപ്പർ മാർക്കറ്റിൽ വെച്ച് അപമാനിച്ചത്.സ൦ഭവ൦ നടന്ന വ്യാഴാഴ്ച രാത്രി 7.10 ന് മുൻപു൦, ശേഷവുമുള്ള മാളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളു൦ പൊലീസ് പരിശോധിച്ചു. മെട്രോ റെയിൽ വഴി മാളിലെത്തിയ പ്രതികൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാര൦ ഒരു വിവരവും ഗേറ്റിൽ നൽകിയില്ല. മറ്റൊരു സ൦ഘത്തോടൊപ്പ൦ എന്ന തോന്നലുണ്ടാക്കി സെക്യൂരിറ്റിയെ കബളിപ്പിച്ച് അകത്ത് കടക്കുകയായിരുന്നു.സൂപ്പർ മാ൪ക്കറ്റിലെത്തിയ ഇവ൪ കടയിൽ നിന്ന് ഒന്നും വാങ്ങിയില്ല. നടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു സൂപ്പർ മാ൪ക്കറ്റിൽ ഇവരുടെ പെരുമാറ്റം.സ൦ഭവ൦ നടന്ന ഉടൻ തന്നെ മാളിൽ നിന്ന് മെട്രോ വഴി കടന്ന് കളഞ്ഞു. കൊച്ചി മെട്രോയുടെ സഹായത്തിൽ ഇവരെ സംബന്ധിച്ച കൂടുതൽ ദൃശ്യങ്ങളു൦ പൊലീസ് ശേഖരിച്ചു.

സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കളമശ്ശേരി പൊലീസെത്തി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് പേരെയും തിരിച്ചറിഞ്ഞത്. നടിയുമായി പൊലീസ് സ൦സാരിച്ചു. നടി തയ്യാറെങ്കിൽ ഇന്ന് തന്നെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവം പുറത്ത് വന്നതോടെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തില്‍ അപമാനത്തിനിരയായ നടിയെ സന്ദര്‍ശിക്കുമെന്നും സ്വമേധയാ കേസെടുക്കുമെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി. അതേ സമയം വിഷയത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് നടിയുടെ പിതാവ് പ്രതികരിച്ചിരിക്കുന്നത്. എന്നിരുന്നാലും മകളുടെ നടപടിയ്ക്ക് എല്ലാ പിന്തുണയും അദ്ദേഹം നല്‍കുന്നുണ്ട്. അമ്മയും സഹോദരനും സഹോദരിയുമെല്ലാം യുവതിയെ പിന്തുണയ്ക്കുന്നു. പോലീസിനോട് എല്ലാം വ്യക്തമായി പറയാനാണ് നടിയുടെ തീരുമാനം.ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ തന്നെ പിന്തുടര്‍ന്നുവെന്നാണ് നടി പറയുന്നത്. നടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സംഗതി പുറംലോകം അറിഞ്ഞത്.

നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെയായിരുന്നു…

‘സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാൻ പറ്റിയില്ല. നേരിട്ട അനുഭവത്തിന്‍റെ ആഘാതത്തിൽ മനസ് ശൂന്യമായിപ്പോയി. ഇപ്പോൾ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകൾ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ തളർത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും തന്നെ മോശം കണ്ണുമായി സമീപിച്ചു. മോശം പെരുമാറ്റത്തിന് ശേഷം അവർ സാധാരണ പോലെ നടന്നുപോയി.

ഇനിയും അവർ ഇത്തരത്തിൽ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോൾ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകൾക്ക് എന്നേക്കാൾ ധൈര്യമുണ്ടാകട്ടെ ‘ എന്നായിരുന്നു നടി സോഷ്യൽ മീഡിയിൽ കുറിച്ചത്. സംഭവം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരം സംഭവം ഇനി ആവർത്തിക്കാതിരിക്കട്ടെയെന്ന് നടി രേവതി പ്രതികരിച്ചു

Noora T Noora T :