മദ്യപിക്കാനൊക്കെ ആളുകൾ കൂടുന്ന ഒരു ക്ലബ് പോലെയുള്ള ഇടത്തേക്കായിരുന്നു അവർ എന്നെ മാറ്റിയത്; അന്ന് സംഭവിച്ചതിനെ കുറിച്ച് ദിവ്യ

, സ്ത്രീധനം എന്ന പേരിൽ ഒരു പരമ്പര മലയാള മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയപ്പോൾ അതിൽ ദിവ്യ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചത് ദിവ്യ പദ്മിനി എന്ന നടി ആയിരുന്നു. സ്ത്രീധനത്തിലെ കഥാപാത്രം സ്വന്തം പേരിൽ തന്നെയാണ് താരം അവതരിപ്പിച്ചത്. സ്വന്തം പേരിൽ ചില കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ചുരുക്കം ചില താരങ്ങൾക്ക് മാത്രമാണ് ഭാഗ്യം ലഭിച്ചിട്ടുള്ളത്. അതിൽ ഒരാളായിരുന്നു ദിവ്യ

ചുരുങ്ങിയ സമയം കൊണ്ട് താരത്തിന് മലയാള മിനി സ്‌ക്രീൻ രംഗത്തെ സൂപ്പർ നായികയായി വളരാനും സാധിച്ചു. മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരം ദിവ്യ വിശ്വനാഥ് മൂന്നു വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് അഭിനയരംഗത്തേക്ക് മടങ്ങിയെത്തുകയാണ്.

തമിഴിലെ ‘കന്നത്തില്‍ മുത്തമിട്ടാൽ’ എന്ന പരമ്പരയില്‍ സുഭദ്ര എന്ന കഥാപാത്രമായാണ് ദിവ്യയുടെ മടങ്ങിവരവ്.‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളത്തിന്റെ യുവസംവിധായകൻ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ദിവ്യയുടെ ഭർത്താവ്.വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു. ഗർഭിണിയായതോടെയാണ് റെസ്റ്റ് എടുക്കാനായി അഭിനയ രംഗത്ത് നിന്ന് വിട്ട് നിൽക്കേണ്ടി വന്നത്. ഈ ഇടവേള മൂന്ന് വർഷത്തോളം നീണ്ടു. രതീഷും സിനിമകളുടെ വർക്കിലായി തിരക്കിലായിരുന്നു, ഇതോടെ മകളുമായി ആകെ തിരക്കിലായിരുന്നുവെന്ന് ദിവ്യ പറയുന്നു.

മകളെ പ്ലേ സ്കൂളിൽ ചേർക്കാനായപ്പോൾ തിരിച്ചുവരവിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. തമിഴിൽ നിന്നാണ് ആദ്യം അവസരം വന്നത്. അപ്പോൾ തന്നെ ഓക്കെ പറയുകയായിരുന്നുവെന്ന് ദിവ്യ വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരേ ഇൻഡസ്ട്രിയായതിനാൽ തന്നെ ഞാനും രതീഷും പ്രണയിച്ച് വിവാഹിതരായവരാണെന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല. മാട്രിമോണിയൽ സൈറ്റ് വഴി വന്ന ആലോചനയിലൂടെയായിരുന്നു വിവാഹം. പക്കാ അറേഞ്ച്ഡ് ആയിരുന്നു. അച്ഛനും അമ്മയും ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു.

പത്ത് വർഷം മുമ്പ് ‘സ്ത്രീധന’ത്തിൽ അഭിനയിക്കുമ്പോഴായിരുന്നു വിവാഹം. ‘ഗൗരി’ എന്ന പരമ്പരയിൽ അഭിനയിക്കവേയായിരുന്നു ബ്രേക്ക് എടുത്തത്. ഇടവേള അൽപം നീണ്ടെന്ന തോന്നലില്ലെന്നും അക്കാലം വളരെ വേഗം കടന്നു പോയെന്നും ദിവ്യ പറയുന്നു.

യഥാർത്ഥ പേര് ദിവ്യ വിശ്വനാഥ് എന്നാണ്. തമിഴിൽ ‘അയ്യൻ’ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ അവർ ദിവ്യ പത്മിനി എന്ന പേര് നിർദേശിക്കുകയായിരുന്നു. പിന്നീട് അത് മാറ്റിയെങ്കിലും പലരും ഇപ്പോഴും ദിവ്യ പത്മിനി എന്ന് ഉപയോഗിക്കാറുണ്ടെന്നും നടി.

അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, മാമാട്ടിക്കുട്ടിയമ്മ, വേളാങ്കണ്ണി മാതാവ്, മിഴിരണ്ടിലും തുടങ്ങി ഇരുപതോളം സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച താരമാണ് ദിവ്യ. ‘ചന്ദ്രനിലേക്കൊരു വഴി’യാണ് ആദ്യമായി അഭിനയിച്ച മലയാള സിനിമ. പിന്നീട് ‘ഇന്ദ്രജിത്ത്’ എന്ന സിനിമയിലും അഭിനയിച്ചു.ആദ്യ സീരിയലായ ‘മനപ്പൊരുത്ത’ത്തിൽ അഭിനയിച്ചത് 2007ലാണ്. സൂപ്പർഹിറ്റായ ‘സ്ത്രീധന’ത്തോടെയാണ് കൂടുതൽ പേർ തിരിച്ചറിയാൻ തുടങ്ങിയത്. ഭർത്താവ് സംവിധാനം ചെയ്ത ‘കനകം കാമിനി കലഹ’ത്തിലെ നായിക സീരിയൽ നടിയായതു കൊണ്ട് തൻ്റെ ചില റഫറൻസുകളൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് ദിവ്യ.

തിരക്കഥ പറഞ്ഞപ്പോള്‍ അതിൽ പല കാര്യങ്ങളും എക്സ്പീരിയൻസ് ചെയ്തതായി തോന്നിയിരുന്നുവെന്നും ഞങ്ങൾ വീട്ടിൽ സിനിമ ചർച്ച ചെയ്യാറുണ്ടെന്നും ദിവ്യ പറയുന്നു. സീരിയൽ രംഗത്ത് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് നടി പറയുന്നു.ഒരിക്കൽ പേടിപ്പെടുത്തിയ ഒരു സാഹചര്യത്തെ അതീജിവിച്ചതാണെന്നും എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ അതെക്കുറിച്ച് വന്നപോലെയായിരുന്നില്ല കാര്യങ്ങളെന്നും നടി വ്യക്തമാക്കുന്നുണ്ട്.

ഒരു സീരിയൽ ഷൂട്ടിനിടെ, താമസിച്ച ഹോട്ടലിൽ നിന്നും പ്രൊഡ്യൂസർ തന്നെ മറ്റൊരിടത്തേക്ക് മാറ്റി.എന്നെ തീർത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കാണ് മാറ്റിയത്. എന്തായിരുന്നു അവരുടെ ഉദ്ദേശ്യം എന്ന് ഇപ്പോഴും എനിക്കറിയില്ലെന്ന് നടി പറഞ്ഞു. മദ്യപിക്കാനൊക്കെ ആളുകൾ കൂടുന്ന ഒരു ക്ലബ് പോലെയുള്ള ഇടത്തേക്കായിരുന്നു അവർ തന്നെ മാറ്റിയത്. നടിയുടെ വാക്കുകൾ.ഒട്ടും സുരക്ഷിതമായ സാഹചര്യമായിരുന്നില്ലെന്നും സെക്യൂരിറ്റിയോ റിസപ്ഷനോ ഒന്നുമില്ലെന്നും നടി ഓർത്തടുത്തു. ഞാൻ തനിച്ചായിരുന്നു അവിടെ. മതിലോ ഗെയിറ്റോ ഇല്ലാതെ, ഏക്കറ് കണക്കിന് സ്ഥലത്തായിരുന്നു കെട്ടിടം. പേടിച്ച് വിറച്ചാണ് ഞാനവിടെ കഴിച്ചു കൂട്ടിയതെന്നും ദിവ്യ പറയുന്നു.

പേടിച്ചാണ് കഴിഞ്ഞത്ആ കെട്ടിടത്തിൻ്റെ വരാന്തയുടെ വശങ്ങളിലായി കുറേ മുറികളാണുള്ളതെന്നും ഭിത്തിക്കു പകരം കർട്ടൻ ഇട്ടു മറച്ച ഗ്ലാസായിരുന്നുവെന്നും നടി പറയുന്നു. അർദ്ധ രാത്രിയിൽ ആളുകൾ പുറത്തൂടെ നടക്കുന്നതിന്റെ ശബ്ദവും അവരുടെ സംസാരവും കേൾക്കാമായിരുന്നുവെന്നും നടിവാതിലിന് പൂട്ടില്ല. ബാത്ത് റൂമിന് ഓപ്പൺ ജനലായിരുന്നു. ആർക്കു വേണമെങ്കിലും മുകളിലൂടെ ബാത്ത് റൂമിലേക്ക് ഇറങ്ങിവരാവുന്ന അവസ്ഥ.

പേടിച്ച് വിറച്ചാണ് ഞാനവിടെ കഴിച്ചു കൂട്ടിയതെന്നും നടി ഓർമ്മിക്കുന്നു.അവിടുന്ന് മാറ്റണമെന്ന് ഞാൻ പറഞ്ഞപ്പോൾ ഹോട്ടലിൽ മുറിയില്ല എന്നായിരുന്നു കിട്ടിയ മറുപടി. പക്ഷേ ഞാൻ അന്വേഷിച്ചപ്പോൾ അവിടെ മുറിയുണ്ടെന്ന് ഹോട്ടൽ അധികൃതർ പറയുകയും ചെയ്തു. അതു ഞാൻ നിർമാതാവിന്റെ മകനോട് പറഞ്ഞപ്പോൾ അവൻ ദേഷ്യത്തോടെ പോവുകയായിരുന്നുവെന്നും നടി പറഞ്ഞു.

ഹോട്ടലിൽ തിരക്കിയപ്പോൾ അറിഞ്ഞത് ദിവ്യയ്ക്ക് റൂം കൊടുക്കണ്ട എന്ന് പ്രൊഡ്യൂസർ പറഞ്ഞതായാണ്. അതോടെ ‍ഞാൻ അവിടെ നിന്നു തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതാണ് സത്യം. പക്ഷേ മറ്റെന്തൊക്കെയോ ആണ് മീഡിയയിൽ വന്നതെന്നും നടി പറയുന്നു.

about divya

AJILI ANNAJOHN :