പഞ്ചാബി ഹൗസിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച രണ്ട് കഥാപാത്രങ്ങളായിരുന്നു രമണനും മുതലാളിയും. മുതലാളിയായി കൊച്ചിന്‍ ഹനീഫയും രമണനായി ഹരിശ്രീ അശോകനും തകര്‍ത്ത് അഭിനയിച്ച സിനിമയില്‍ ദിലീപ് ആയിരുന്നു ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ചത്.
രമണനും മുതലാളിയും ആദ്യം ചെയ്യേണ്ടിയിരുന്നത് ജഗതി ശ്രീകുമാറും ഇന്നസെന്റുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ റാഫി മെക്കാര്‍ട്ടിന്‍ ടീം. ജഗതിക്കും ഇന്നസെന്റിനും ഡേറ്റ് ഇല്ലാതെ വന്നതോടെയാണ് ഏറെ ജനപ്രിയമായ ആ ഹിറ്റ് കഥാപത്രങ്ങളെ ഹരിശ്രീ അശോകനിലേക്കും കൊച്ചിന്‍ ഹനീഫയിലേക്കും മാറ്റി ചിന്തിച്ചതെന്ന് റാഫി പറയുന്നു.
“രമണനിലേക്ക് അശോകന്‍ എത്തിച്ചേര്‍ന്നതാണ്. ആ കാലത്ത് ജഗതി ചേട്ടനും ഇന്നസെന്റ് ചേട്ടനും ഇല്ലാതെ ഒരു കോമഡി സിനിമ പൂര്‍ണമാകില്ലായിരുന്നു. കൂടുതല്‍ ഡേറ്റുകള്‍ ആവശ്യമായി വന്നതോടെ അവരെ കിട്ടില്ലെന്നായി. അങ്ങനെ അശോകനിലേക്കും കൊച്ചിന്‍ ഹനീഫയിലേക്കും എത്തി”