ആ വിവാഹം മുടങ്ങിയത് ! പൊടിപ്പും തൊങ്ങലുംവച്ച് പലതു പറഞ്ഞുണ്ടാക്കി; സഹിക്കാവുന്നതിനും അപ്പറും നേരിട്ടിറങ്ങി സ്വാസിക

ടെലിവിഷന്‍ ലോകത്ത് ഇപ്പോള്‍ തുടര്‍ച്ചയായി കല്യാണം തന്നെയാണ്. അടുത്തത് ആരുടേതാവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്വാസിക വിജയ് യുടെ പേര് പറഞ്ഞ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. സ്വാസിക വിജയിയുടെ കാമുകനെ പലപ്പോഴായി സമൂഹമാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി കഥകളും പ്രചരിപ്പിച്ചിട്ടുണ്ട്. തന്റേത് വിവാഹവുമായി ബന്ധപ്പെട്ടതാണല്ലോ എന്നെങ്കിലും ആശ്വസിക്കാം. എന്നാൽ സഹപ്രവർത്തകരിൽ ചിലരുടെ കാര്യത്തിൽ മരണം, വിവാഹമോചനം, മറ്റു ചില മോശം കാര്യങ്ങൾ എന്നിങ്ങനെ നീളുന്ന ഈ വ്യാജ പ്രചാരണങ്ങളാണെന്ന് സ്വാസിക പറയുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്ന ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് താരം വ്യക്തമാക്കുന്നു. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വരുന്ന ഗോസിപ്പുകളെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക വിജയ് സംസാരിക്കുകയുണ്ടായി. നടിയുടെ വാക്കുകൾ ഇങ്ങനെ

വീട്ടിൽ വിവാഹം ആലോചിക്കുന്നുണ്ട്. എന്റെ അച്ഛൻ ബഹ്‌റൈനിലാണ്. അദ്ദേഹം നാട്ടിൽ വരുമ്പോൾ എന്റെ വിവാഹം ഉണ്ടാകും എന്ന് ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു. മാട്രിമോണിയൽ സൈറ്റിൽ പ്രൊഫൈൽ കൊടുത്തിട്ടുണ്ട്. ഒരു വിവാഹാലോചന വന്നിരുന്നു. പക്ഷേ കോവിഡ് സമയമായതിനാൽ അച്ഛന് എത്താനായില്ല. വേറെയും ചില കാരണങ്ങളാൽ ആ വിവാഹം വേണ്ട എന്നുവച്ചു. ഇക്കാര്യം ചില സമൂഹമാധ്യമ പേജുകൾ പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിച്ചു.

ഞാൻ ഏതെങ്കിലും സഹപ്രവർത്തകരുടെ ഒപ്പമുള്ള ഫോട്ടോയോ വിഡിയോയോ പങ്കുവച്ചാൽ ഗോസിപ്പുമായി ആളുകൾ വരും. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് നുണക്കഥകൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ജീവിതത്തിൽ വിവാഹം ഉണ്ടാകുമായിരിക്കും. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് ഉടനെയില്ല.

ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. പക്ഷേ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി, തെറ്റിദ്ധരിക്കപ്പെടുന്ന തലക്കെട്ടും കവർചിത്രവും കൊടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ കാര്യം പോകട്ടെ എന്നു വയ്ക്കാം. കാരണം വിവാഹക്കാര്യമാണല്ലോ പ്രചരിപ്പിക്കുന്നത്. പക്ഷേ മറ്റു ചില താരങ്ങളുടെ മരണവാർത്ത, വിവാഹമോചനം, മറ്റു മോശം കാര്യങ്ങളോ പറഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇതിനോട് യോജിക്കാനാവില്ല. ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണം. ഇന്ന് എന്റെ കല്യാണത്തെക്കുറിച്ച് പറയുന്നു. നാളെ എന്നെപ്പറ്റി എന്തു പറയും എന്ന് അറിയില്ല.

ഞാൻ അവതാരകയായ റെഡ് കാർപറ്റ് പരിപാടിയുടെ വാലന്റൈൻസ് ഡേ സ്പെഷൽ എപ്പിസോഡില്‍ ശ്രീനാഥ് അതിഥിയായി വന്നിരുന്നു. ‘അയ്യോ, ഞാൻ എല്ലാവരെയും തേച്ചത് ശ്രീനാഥിനെ കല്യാണം കഴിക്കാനാണ്. ഐഡിയ സ്റ്റാർ സിംഗർ മുതൽ എന്റെ ക്രഷ് ആണ്’ എന്ന് ഞാൻ ഒരു തമാശയായി പറഞ്ഞിരുന്നു. അതു വച്ചും കഥകൾ പ്രചരിപ്പിച്ചു. ശ്രീനാഥിന്റെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാരാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്നുമൊക്കെ ആ ഷോയിൽ വ്യക്തമായി പറഞ്ഞിരുന്നതാണ്. പക്ഷേ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ അത് കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുകയാണ്. ഇതൊക്കെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ല.

തേപ്പുകാരി എന്ന ഇമേജ് മാറിയോ എന്ന് എനിക്കറിയില്ല. അത് മാറണം എന്ന ആഗ്രഹവുമില്ല. ഞാൻ ചെയ്തിട്ടുള്ള ഏത് കഥാപാത്രത്തെക്കാളും പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്ന കഥാപാത്രമാണ് കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരി. കുറച്ചു സീനുകളേ ഉള്ളുവെങ്കിൽ പോലും എവിടെച്ചെന്നാലും ആ കഥാപാത്രത്തിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. ആളുകൾ എന്നെ ‘തേപ്പുകാരി’യായി കാണുന്നത് ഇഷ്ടമാണ്.

ഞാൻ സിനിമ ഇല്ലാത്ത സമയത്ത് സീരിയൽ ചെയ്തുകൊണ്ടിരുന്നു. പെട്ടെന്ന് ‌സിനിമ വരുമ്പോൾ സീരിയൽ കളഞ്ഞിട്ടു പോകാൻ പറ്റില്ല. എങ്ങനെയെങ്കിലും സമയം കണ്ടെത്തി സിനിമകൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. കട്ടപ്പന, പൊറിഞ്ചു മറിയം, ഇട്ടിമാണി പോലെയുള്ള സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. സിനിമയും സീരിയലും എനിക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണ്. എങ്ങനെയൊക്കെയോ രണ്ടും ഒന്നിച്ച് കൊണ്ടു പോകുന്നു. അതൊരു ഭാഗ്യമാണ്. സീരിയലിന് വലിയ കാൾ ഷീറ്റ് ആണ് ഉണ്ടാവുക. ഞാൻ ചെയ്ത സിനിമകൾ ഒരുപാടു ദിവസങ്ങൾ ആവശ്യമുള്ളവ ആയിരുന്നില്ല. രണ്ടും ഒന്നിച്ചുകൊണ്ടു പോകാന്‍ അതും സഹായകരമായി. എല്ലാം ചെയ്യാൻ ഏതോ ഒരു ശക്തി എന്നെ പിന്തുണയ്ക്കുന്നു.

പ്രിയപ്പെട്ട വേഷം സാരിയാണ്. ഞാൻ സാരിയിൽ വളരെ കംഫർട്ടബിൾ ആണ്. എനിക്ക് എന്നോടു തന്നെ ഇഷ്ടം തോന്നും. മോഡേൺ വസ്ത്രം മറ്റുള്ളവർ ധരിച്ചു കാണുന്നത് ഇഷ്ടമാണ്. പക്ഷേ സ്വയം ധരിക്കാൻ അത്ര ഇഷ്ടമില്ല. എന്നാലും വളരെ അത്യാവശ്യ ഘട്ടത്തിൽ മോഡേൺ ഡ്രസ്സുകളും ചുരിദാറുകളും ധരിക്കാറുണ്ട്. പട്ടുസാരികളുടെ ആരാധികയാണ്. എന്റെ സ്വന്തം കലക്‌ഷനിൽ കൂടുതലും ബംഗാളി കോട്ടൺ, കല്ലംകാരി സാരികൾ ആണ്. സിൽവർ ആഭരണങ്ങൾ അവയോടൊപ്പം നല്ല ചേർച്ചയാണ്.

ABOUT SWASIKA

AJILI ANNAJOHN :