ദിലീപിന് പിഴച്ചത് അവിടെ; അല്ലെങ്കിൽ എല്ലാം ഉദ്ദേശിച്ച പോലെ നടന്നേനെ, നിർണ്ണായക വെളിപ്പെടുത്തൽ!

നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോ ദിവസം എന്താണ് സംഭവിക്കുന്നത് എന്നു അറിയാൻ ഇപ്പോൾ എല്ലാവര്ക്കും താല്പര്യം ഉണ്ട് . കാരണം ഒരു ദിവസം ഇതുമായി ബന്ധപ്പെട്ട പലരുടെയും വെളിപ്പെടുത്തലുകൾ വരാറുണ്ട് .പള്‍സർ സുനിയോടൊപ്പം കാക്കനാട് ജയിലില്‍ കഴിഞ്ഞ ജിന്‍സണ്‍ കഴിഞ്ഞ ദിവസം സുപ്രധാനമായ ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ജിൻസൺ പറയുന്ന മറ്റൊരു കാര്യമാണ് ശ്രദ്ധയമാകുന്നത് .

നടി ആക്രമിക്കപ്പെട്ട കേസിലെ ക്വട്ടേഷന്‍ പണം എങ്ങനെയെങ്കിലും തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷ കേസിലെ മുഖ്യപ്രതിയായ പള്‍സർ സുനിക്ക് ഉണ്ടായിരുന്നുവെന്ന് ജിന്‍സണ്‍ പറയുന്നത് . പൈസ കിട്ടുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം തിരക്ക് പിടിക്കാതെ നില്‍ക്കുകയായിരുന്നുവെന്നും ജിന്‍സണ്‍ പറയുന്നു.
നടി ആക്രമിക്കെപ്പട്ട കേസിലെ മാപ്പ് സാക്ഷിയും പള്‍സർ സുനിയോടൊപ്പം കാക്കാനാട് ജയിയില്‍ കഴിഞ്ഞ വ്യക്തിയുമാണ് ജിന്‍സണ്‍. സംവിധാകന്‍ ബൈജു കൊട്ടാരക്കര നടത്തുന്ന ന്യൂസ് ഗ്ലോബ് ടിവിയില്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലാണ് ജിന്‍സണ്‍ ഈ കാര്യങ്ങൾ ഒക്കെ വെളിപ്പെടുത്തിയത്

ഫോണില്‍ സംസാരിച്ച് സംസാരിച്ച് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് എന്തോ ഉടക്ക് വർത്തമാനം ഉണ്ടാവുന്നത്. അങ്ങനെയാണ് കാര്യങ്ങള്‍ ഡീറ്റിയലായി തന്നെ വിവരിച്ചുകൊണ്ട് ആ കത്ത് എഴുതുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക, അല്ലെങ്കില്‍ ബുദ്ധിമുട്ടാവും എന്ന മുന്നറയിപ്പോടെയാണെന്ന് തോന്നുന്നു ആ കത്ത് എഴുതിയതെന്നും ജിന്‍സണ്‍ അഭിമുഖത്തില്‍ പറയുന്നു.

അതുവരെ കാശ് കിട്ടുമെന്ന നല്ല പ്രതീക്ഷയായിരുന്നു പള്‍സർ സുനിക്ക്. എതെങ്കിലും ഒരു ആളോ വക്കീലോ ഒക്കെ വരുമെന്നും കണക്ക് കൂട്ടിയിരുന്നു. ഇതൊന്നും ഉണ്ടാവാതിരുന്നതപ്പോഴാണ് കത്തെഴുതിയതും മറ്റ് കാര്യങ്ങളുമൊക്കെ ഉണ്ടായത്. ജയിലില്‍ നിന്നും അനുവദിച്ച ഫോണിലും വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.പൈസ കിട്ടിയില്ലെങ്കിലും ആരെയെങ്കിലും പറഞ്ഞയച്ച് ഞാന്‍ കൂടെയുണ്ടെന്ന ഒരു സിഗ്നലെങ്കിലും കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. കത്ത് വെറും ഒരു പ്ലെയിന്‍ പേപ്പറിലാണ് എഴുതിയിരുന്നതെങ്കില്‍ കുഴപ്പം ഇല്ലായിരുന്നു. എന്നാല്‍ സീല് വെച്ച പേപ്പറില്‍ തന്നെയാണ് സുനി കത്ത് എഴുതിയത്. ജയിലില്‍ നിന്ന് തന്നെയാണ് ഇത് എഴുതുന്നതെന്നും ബോധ്യപ്പെടുത്താനാണ് അങ്ങനെയൊരു നീക്കം നടത്തിയത്.

രണ്ട് കൂട്ടർക്കും ആശയക്കുഴപ്പം സംഭവിച്ചത് അവിടെയാണ്. സീലില്ലാത്ത പ്ലെയിന്‍ പേപ്പറില്‍ ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആള്‍ ഇതുപോലെയൊക്കെയാണ് സംഭവം എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഇത് മറ്റാരെയെങ്കിലും കുടുക്കാനാണെന്ന് ഈ പറഞ്ഞ ദിലീപ് കരുതിയാലോ എന്ന് കരുതിയിട്ടാണ് സുനി സീലുള്ള പേപ്പറില്‍ തന്നെ കത്തെഴുതിയതെന്നും ജിന്‍സണ്‍ വിശദീകരിക്കുന്നു.

സീല്‍ വെച്ച പേപ്പറില്‍ വരുന്നുണ്ടെങ്കില്‍ ജയിലില്‍ നിന്നും പ്രോപ്പർ ചാനല്‍ വഴിയല്ലാതെ വരില്ലല്ലോയെന്നായിരിക്കും ദിലീപ് കരുതിയിട്ടുണ്ടാവു. ഇത് എന്റെ അനുമാനമാണ്. രേഖാപ്രകാരം വരുന്ന കത്ത് കൈപ്പറ്റുകയും അതിന് മറുപടി നല്‍കുകയും ചെയ്ത് കഴിഞ്ഞാല്‍ വീണ്ടും പ്രശ്നമാവുമെന്നും അദ്ദേഹം കരുതി. ഇത്തരത്തില്‍ രണ്ട് കൂട്ടരുടെ ഭാഗത്തും ആശയക്കുഴപ്പം ഉണ്ടായതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം.
ഈ ഒരു ആശയക്കുഴപ്പം അവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ പണ്ടേക്ക് പണ്ടേ ഇവന് കൊടുക്കേണ്ട പൈസ കൊടുക്കുകയും കാര്യങ്ങളൊക്കെ ഇവര് ഉദ്ദേശിച്ച രീതിയില്‍ ഭംഗിയായി നടന്നേനെ. കാക്കാനാട് കടയില്‍ ഒരു സാധനം കൊടുത്തിട്ടുണ്ടെന്നും അത് ഒന്ന് വാങ്ങിനോക്കണമെന്നും സുനി ഫോണിലൂടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആരോടാണ് ഇക്കാര്യം സംസാരിച്ചതെന്ന് അറിയില്ല.
സെല്ലിനകത്ത് ചെരിഞ്ഞ് കിടന്നോ, തലയില്‍ക്കൂടെ തുണിയിട്ടിണ്ടോ ആവും ഫോണ്‍ വിളിക്കുക. സിസിടിവിയും കാര്യങ്ങളും ഒക്കെയുള്ളതിനാല്‍ അതില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധയോടെയാവും സംസാരിക്കുക. പതിഞ്ഞ ശബ്ദമായിരിക്കും. എന്താണ് വണ്ടിക്ക് അകത്ത് സംഭവിച്ചതെന്ന് മാത്രമേ എനിക്ക് അറിയണമെന്നുണ്ടായിരുന്നുള്ളു. അല്ലാതെ എല്ലാ തടവുകാരുടേയും വിശേഷം ചോദിക്കാന്‍ നടന്നാല്‍ ഒരുപാട് പേരുടെ കഥന കഥ കേള്‍ക്കേണ്ടി വരുമെന്നും ജിന്‍സണ്‍ അഭിമുഖത്തില്‍ പറയുന്നു.

about dileep

AJILI ANNAJOHN :