സിനിമയിൽ എത്തി 18 വര്‍ഷം പൂർത്തീകരിച്ച തെന്നിന്ത്യന്‍ താരം പ്രസന്നയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു . പതിനെട്ട് വര്‍ഷത്തെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് പ്രസന്ന കുറിക്കുന്നു.
പ്രസന്നയുടെ കുറിപ്പ് വായിക്കാം …
പിന്നിട്ട വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല, ഈ വര്‍ഷങ്ങളെല്ലാം ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയായിരുന്നു. എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. ഒരു നടനാകണം എന്ന സ്വപ്നം. അതുമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അങ്ങനെ ഞാനീ വ്യവസായത്തിലേക്ക് കാലെടുത്തു വച്ചു. ഇന്നും പലപ്പോഴും ഇവിടെ ഞാനൊരു അന്യനാണെന്ന് തോന്നാറുണ്ട്. പക്ഷേ ഇവിടെയാണ് എന്‍റെ ഹൃദയമുള്ളത്. എനിക്കെന്തെങ്കിലും ചെയ്യാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ഇവിടെയാണ്. ഞാനിവിടെ തന്നെ നില്‍ക്കണം എന്ന് ഞാന്‍ എന്നോട് തന്നെ പറയാറുണ്ട്. അവസാനം വരെയും ഇവിടെ തന്നെ.
2002 ല്‍ ഇതേ ദിവസമാണ് എന്‍റെ ആദ്യ ചിത്രം ഫൈവ് സ്റ്റാര്‍ റിലീസ് ചെയ്തത്. പതിനെട്ട് വര്‍ഷം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കടന്ന് പോയി. ജീവിതം ഒരുപാട് പഠിപ്പിച്ചു.നല്ലതും ചീത്തയും. പരാജയങ്ങള്‍ എന്നെ ശക്തനാക്കി. വിജയങ്ങളല്ല അന്തിമം എന്ന് ഞാന്‍ മനസിലാക്കി. ക്ഷമിക്കാനും മുന്നോട്ട് പോകാനും പഠിച്ചു. ക്ഷമ പറയാന്‍ പഠിച്ചു. എന്‍റെ ഈഗോ മനസിലാക്കി.
ഇന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറം നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ കൂപ്പുകൈയ്യോടെ നില്‍ക്കുന്നു. എന്‍റെ ആരാധകരോട്, സിനിമയിലെ സുഹൃത്തുക്കളോട്, സഹപ്രവര്‍ത്തകരോട്, മാധ്യമങ്ങളോട്, എന്‍റെ കുടുംബത്തോട്, എന്‍റെ പ്രണയിനി എന്‍റെ ഭാര്യയോട്, അഭ്യുദയകാക്ഷികളോട്, എല്ലാത്തിനുമുപരി സര്‍വശക്തനായ ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. എനിക്കറിയാം എനിക്ക് ഇനിയുമേറെ മുന്നോട്ട് പോവാനുണ്ട്. തുടങ്ങിയ സമയത്ത് എനിക്കുണ്ടായിരുന്ന അതേ സ്വപ്നം ഇന്നുമുണ്ട്. അന്നെന്‍റെ ആഗ്രഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയുമാണ്,. നന്ദി എന്ന രണ്ടക്ഷരം കൊണ്ട് എന്‍റെ കടപ്പാട് പങ്കുവയ്ക്കാനാവില്ല. എങ്കിലും എല്ലാവരോടും നന്ദി. പ്രസന്ന കുറിക്കുന്നു.
സൂസി ഗണേശന്‍ സംവിധാനം ചെയ്ത ഫൈവ് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രസന്ന സിനിമയിലെത്തുന്നത്. മണിരത്നമായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. പല ചിത്രങ്ങളിലുംം തന്റെ സഹതാരമായ സ്നേഹയുമായി ഇതിനിടെ പ്രസന്ന പ്രണയത്തിലായി. 2012 മെയ് 11നാണ് ഇരുവരും വിവാഹിതരാകുന്നത്. 2015ല്‍ ആയിരുന്നു ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. വിഹാന്‍ എന്നാണ് മകന്റെ പേര്. ഇക്കഴിഞ്ഞ ജനുവരിയിലാണ് വിഹാന് കൂട്ടായി കുഞ്ഞനുജത്തി എത്തിയത്.