നടിയെ ആക്രമിച്ച കേസ്; ആ ദൃശ്യങ്ങൾ ദിലീപ് സ്റ്റുഡിയോയിൽ കൊണ്ടുപോയി ചെയ്തത്.. കേസിൽ മാരക ട്വിസ്റ്റ്; വമ്പൻ വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസം കഴിയും തോറും നിർണ്ണായക വെളിപ്പെടുത്തലാണ് പല ഭാഗങ്ങളിലും നിന്നും ഉയരുന്നത്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ടുള്ള ഒരു നിർണ്ണായക വെളിപ്പെടുത്തൽ കൂടെ സംവിധായകൻ ബാലചന്ദ്രകുമാർ ഇപ്പോൾ നടത്തിയിരിക്കുകയാണ്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയിൽ കൊണ്ടുപോയി വർദ്ധിപ്പിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ആരംഭിച്ചു.

പൾസർസുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടിരുന്നു. ഈ ദൃശ്യങ്ങളുടെ ഒറിജിനൽ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. അതിനാൽ ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയിൽ കൊണ്ടുപോയി യഥാർത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വർദ്ധിപ്പിച്ചു. തുടർന്നാണ് ദൃശ്യങ്ങൾ കണ്ടതെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞു. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോയെന്ന് ചോദിച്ച് ദൃശ്യങ്ങൾ കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചിരുന്നു. ഭയവും സങ്കടവും തോന്നിയതു കൊണ്ടാണ് ദൃശ്യങ്ങൾ കാണാൻ തയ്യാറാകാതിരുന്നത്. ദിലീപിനോട് കടുത്ത അമർഷം തോന്നിയിരുന്നു. ഇതേ തുടർന്നാണ് ടാബിൽ ഇതിന്റെ ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദം പകർത്തിയതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഈ ശബ്ദത്തിന്റെ പകർപ്പ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു. ദിലീപിനെതിരെ ഇപ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങളും കേസും തമ്മിലുള്ള ബന്ധമെന്തെന്ന് കോടതി ചോദിച്ചു. കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിക്കെതിരെ ഉണ്ടായിരുന്ന സാക്ഷികളിൽ പലരും കൂറുമാറിയിരുന്നു. സിനിമാ നടൻമാരും നടിമാരും അടക്കം പലരും ആണ് കൂറുമാറിയത്. ഈ കൂറുമാറ്റം കേസിൽ വമ്പൻ തിരിച്ചടിയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കൂറുമാറിയവരിലൊരാൾ സത്യം പറയാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു

ഈ കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ‘സത്യം’ തുറന്നു പറയാൻ തയാറാണെന്ന് അടുത്ത സുഹൃത്തു വഴി അന്വേഷണ സംഘത്തെ അറിയിക്കുകയുണ്ടായി. ഏതു സാക്ഷിയാണിതെന്നു പ്രോസിക്യൂഷൻ ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല. ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സാഗർ എന്ന സാക്ഷി കൂറുമാറിയ സാഹചര്യവും ഈ സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ച കാര്യവും ആരോപണമായി ഉന്നയിച്ചിരുന്നു. ദിലീപ് നിർമിച്ച് അഭിനയിക്കുന്ന സിനിമയുടെ സംവിധായക സ്ഥാനം ഒഴിഞ്ഞ ശേഷം ജീവഭയത്തോടെയാണു കഴിയുന്നതെന്നു കാണിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു പരാതി കൊടുത്തത്. പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപിന്റെ വീട്ടിൽ വച്ചു തന്റെ മുന്നിൽ വച്ചായിരുന്നു ദുബായിയിൽ നിന്നെത്തിയ ഒരാൾ ദിലീപിനു കൈമാറിയതെന്നും അതു കാണാൻ ദിലീപ് തന്നെ ക്ഷണിച്ചെന്നുമാണു ബാലചന്ദ്രകുമാർ പറഞ്ഞത് . വിചാരണ അവസാനഘട്ടത്തിലെത്തിയ കേസാണിത്. അതുകൊണ്ടു അദ്ദേഹത്തിന്റെ മൊഴികളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ നുണപരിശോധന നടത്താൻ അന്വേഷണ സംഘം നിയമോപദേശം തേടിയിരിക്കുകയാണ്. എന്തായാലും കൂറുമാറിയ സാക്ഷിയുടെ മടങ്ങി വരവ് ഇത് കേസിൽ നിർണ്ണായകമാകും.

Noora T Noora T :