ഷോബി തിലകനെന്ന നടനെക്കാൾ മലയാളിക്ക് പരിചിതം അദ്ദേഹത്തിലെ ഡബ്ബിങ് ആർട്ടിസ്റ്റിനെയായിരിക്കും. കാരണം അത്രയേറം ഗാംഭീര്യം നിറഞ്ഞ ആ ശബ്ദം ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ളതാണ്.
രണ്ടര പതിറ്റാണ്ടായി അദ്ദേഹം മലയാള സിനിമയിലെ ഡബ്ബിങ് മേഖലയിലുണ്ട്. ഇപ്പോഴിതാ അച്ഛനൊപ്പമുള്ള രസകരമായ ഒരനുഭവവും പങ്കുവെച്ചിരിക്കുകയാണ് ഷോബി തിലകൻ
മോനേ, മക്കളേ എന്നൊന്നും വിളിച്ച് സ്‌നേഹം പ്രകടിപ്പിച്ചിരുന്ന ആളല്ലായിരുന്നു അച്ഛന്‍ തിലകന്‍ എന്നാണ്
ഷോബി തിലകന്‍ പറയുന്നത്. ഡബ്ബിംഗ് അച്ഛന്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും മിമിക്രി ചെയ്യുന്നത് അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. സ്വതവേ പരുക്കനായിരുന്ന അച്ഛന്‍ അവസാനനാളുകളില്‍ വലിയ സ്‌നേഹത്തോടെയാണ് ഇടപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഷോബി തിലകന്റെ വാക്കുകള്‍
ഈ സംഭവം നടക്കുമ്പോള്‍ എന്റെ മകന് അന്ന് ഒരു വയസ്സു പോലും പ്രായമായിട്ടില്ല. അച്ഛന്‍ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. ഞാനിടയ്ക്ക് മോനെയും കൊണ്ട് അച്ഛന്റെ അടുത്ത് പോകും. അച്ഛന്റെ മുറിയില്‍ അദ്ദേഹം പുസ്തകം വായനയായിരിക്കും. മകന്‍ അച്ഛനെ പോയി ശല്യം ചെയ്യുന്നത് എനിക്ക് പേടിയാണ്. അച്ഛന് ചിലപ്പോള്‍ അതിഷ്ടമായില്ലെങ്കിലോ പക്ഷേ അവനെ തടയേണ്ട ഇവിടെ നില്‍ക്കട്ടെ എന്നായിരുന്നു അച്ഛന്റെ മറുപടി.
കുറച്ചു കഴിഞ്ഞ് കൊച്ചുമകനെ അദ്ദേഹം ഓരോ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. കുറച്ചു കടലാസുകള്‍ ചുരുട്ടി നിലത്തിട്ടിട്ട് അതെടുത്ത് വെയ്‌സ് പാത്രത്തിലിടാന്‍ പഠിപ്പിക്കുകയാണ്. ഇവന്‍ അച്ഛന്‍ പറയുന്നത് പോലെ തന്നെ കേട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്റെ ചെരിപ്പ് കൂടി അവന്‍ വെയ്‌സറ്റ്് പാത്രത്തിലിട്ടു. ഇതു കണ്ട അച്ഛന്‍ പറഞ്ഞു എടാ റാസ്‌കല്‍ നീയെന്താ ചെയ്തതെന്ന് ഉടനെ ഇവന്‍ പറഞ്ഞ മറുപടി. നീ എന്നെയാണോടാ റാസ്‌കല്‍ എന്ന് വിളിച്ചതെന്ന് അതാണ് ഇപ്പോഴത്തെ പിള്ളേരുടെ സംസാരം .