മകന്റെ കല്യാണം ലവ് ജിഹാദല്ല ആ പേടി അദ്ദേഹത്തെ അലട്ടി അന്ന് ജഗതി വീട്ടിൽ വന്നപ്പോൾസംഭവിച്ചത് ! തുറന്നടിച്ച് പി സി ജോർജ്

വാഹനാപകടത്തില്‍ പരിക്ക് പറ്റി വിശ്രമ ജീവിതത്തിലാണ് നടന്‍ ജഗതി ശ്രീകുമാര്‍. താരത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങളും പൊതുസമൂഹത്തിന് അറിയാം. ജഗതി ശ്രീകുമാറിന്റെ മകളായ പാര്‍വതി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ജഗതിയുടെ മകള്‍ പാര്‍വതി വിവാഹം കഴിച്ചത് രാഷ്ട്രീയക്കാരന്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണിനെ ആയിരുന്നു. മുന്‍പൊരു അഭിമുഖത്തില്‍ മക്കളെ കുറിച്ച് ജഗതിയും പിസി ജോര്‍ജും തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാർവതിയുടെയും ഷോണിന്റെയും വിവാഹത്തെക്കുറിച്ച് പിസി ജോർജ് പറഞ്ഞ വാക്കുകൾ ആണ് വൈറലായിമാറുന്നത്

ജഗതിയുടെ മകൾ പാർവതിയുടെയും പിസിയുടെയും മകന്റെയും വിവാഹത്തെ കുറിച്ച് മേജർ രവി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പിസി. ” അത് ലവ് ജിഹാദ് എന്ന് പറയണ്ട. എന്റെ മകൻ ജഗതിയുടെ മകളെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഞാൻ ചെന്ന് ചോദിക്കുകയും പറയുകയും ചെയ്തില്ല. ഒരു ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ ജഗതി എന്നെ ഫോൺ ചെയ്തു. എനിക്ക് ഒന്ന് കാണണമായിരുന്നല്ലോ, എന്നാണ് ജഗതി പറയുന്നത്. കണ്ടിട്ട് ഉണ്ട് പരിചയം ഉണ്ടെന്നു അല്ലാതെ വലിയ ബന്ധങ്ങൾ ഇല്ല”

ആ സമയം ഞാൻ എം എൽ എ ആയിരുന്നു. കാണാം എന്നും ജഗതിയോട് പറഞ്ഞു . പീരുമേട് നിന്നും ആണ് വിളിച്ചത്. എപ്പോ വന്നാൽ കാണാൻ പറ്റും എന്നും ചോദിച്ചു. അപ്പോൾ വൈകിട്ട് ഒരു അഞ്ചു മണി ആറുമണി സമയം പറയുകയൂം ചെയ്തു. വീട്ടിൽ വരുമ്പോൾ എന്നെ വിളിച്ചോളൂ ഞാൻ അവിടെ വന്നേക്കാം എന്ന മറുപടിയാണ് ഞാൻ നൽകിയത്.

പറഞ്ഞ സമയത്തു തന്നെ പുള്ളി വീട്ടിൽ വന്നു. ഞാനും ആ സമയം ആയപ്പോൾ വീട്ടിലേക്ക് ഓടിയെത്തി. ഞാൻ ചെന്ന ഉടനെ തന്നെ എന്താ ചേട്ടാ അത്യാവശ്യം. എന്തേങ്കിലും കാര്യം ഉണ്ടാകുമല്ലോ എന്നാണ് തിരക്കിയതും. അപ്പോഴാണ് എന്റെ മകളും നിങ്ങളുടെ മകനും തമ്മിൽ പ്രേമമാണ് എന്ന് അവർ പറയുന്നു. പ്രേമം ആണെങ്കിൽ ഒക്കെയാണ്. വിവാഹം കഴിക്കും എന്നുണ്ടെങ്കിൽ തര്ക്കം ഒന്നും ഇല്ല. അല്ലെങ്കിൽ ഇത് ഇവിടെ വച്ച് നിർത്തിക്കോണം എന്ന് മകനെ ഉപദേശിക്കണം എന്നും പറഞ്ഞു.

ആ സമയം ഷോൺ അവിടെ നിൽക്കുന്നുണ്ട്. ഞാൻ അവനെ വിളിച്ചു കാര്യം തിരക്കി. വിവാഹം കഴിക്കാൻ നൂറുശതമാനം ആത്മാർത്ഥമാണോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ അതെ എന്ന് സമ്മതിക്കുകയും ചെയ്തു. കെട്ടിക്കാൻ ആണ് സമ്മതിച്ചിരിക്കുന്നു എന്ന് അപ്പോൾ തന്നെ ഞാൻ വാക്കും പറഞ്ഞു. എന്നാൽ ക്ഷമിക്കണം. ഞാൻ ഒരു രണ്ടുവർഷം കഴിഞ്ഞേ വിവാഹം നടത്താൻ ആഗ്രഹിക്കുന്നോള്ളൂ എന്ന മറുപടിയാണ് ജഗതി നൽകിയത്.

രണ്ടുവർഷം കഴിഞ്ഞു വിവാഹം മതിയോ എന്ന് ചോദിച്ചപ്പോൾ ഷോൺ മതി എന്ന് പറയുകയും അങ്ങനെ അദ്ദേഹം അവിടെ നിന്നും പോവുകയും ചെയ്തു. കല്യാണം നടക്കുമെന്ന് പിള്ളേർക്ക് ഉറപ്പായി. എന്നാൽ ഉഷക്ക് അൽപ്പം ടെൻഷൻ ഉണ്ടായി. ഞാൻ പെൺകുട്ടിയെ കാണാൻ അവളെ പറഞ്ഞു അവരുടെ വീട്ടിലേക്ക് വിടുകയും ചെയ്തു. അങ്ങനെ അവർ തമ്മിൽ നല്ല സുഹൃത്തുക്കളുമായി. അവൾ മിടുക്കിയാണ് അപ്പൊ തന്നെ മമ്മ എന്ന് പറഞ്ഞു ഉഷയെ കൂട്ടാക്കി.

നിയമസഭയിൽ പോകാൻ വേണ്ടി ഒരു ദിവസം ഞാൻ കാന്റീനിൽ കയറി ചെന്നപ്പോൾ ആണ് പത്രക്കാർ എന്റെ ഒപ്പം ചേരുന്നത്. എന്റെ മകൻ ജഗതിയുടെ മകളുമായി ഒളിച്ചു പോയോ എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. നിങ്ങൾ വിവാഹം സമ്മതിക്കാതെ ഒളിച്ചു പോയി എന്നാണല്ലോ വാർത്ത കേൾക്കുന്നത് എന്നും അവർ ചോദിച്ചു. വന്ന വാർത്തയിൽ ഇരുവരുടെയും ഫോട്ടോയും ഉണ്ട്. ഇത് കേട്ടതോടെ ഞാൻ അപ്പോൾ തന്നെ ഷോണിനെ വിളിച്ചു അവർക്ക് നൽകി അവൻ വീട്ടിൽ ഉണ്ടെന്നു അവർക്ക് ബോധ്യപ്പെടുകയും ചെയ്തു.

രസം എന്താണ് എന്ന് വച്ചാൽ ഈ സംഭവം നടന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ജഗതി പിന്നെയും എന്നെ വിളിച്ചു കാണാൻ എന്ന് പറഞ്ഞു വിവാഹം നടത്തണം എന്ന് പറയുകയും ചെയ്തു. അങ്ങനെ ഞാൻ പിതാവിനെ കാണുകയും വിവാഹം നടത്താം എന്നേൽക്കുകയും ചെയ്തു. എന്നാൽ ഉണ്ടാകുന്ന കുട്ടികളെ ക്രിസ്ത്യാനികൾ ആയി വളർത്തിക്കൊള്ളാം എന്ന് ഷോൺ കത്ത് നൽകണം എന്ന് ആണ് അച്ചൻ പറഞ്ഞത്. അങ്ങനെ ഞങ്ങൾ തീരുമാനിച്ചിരക്കുന്ന സമയത്താണ് മാണിയച്ചൻ എന്നെ വിളിക്കുന്നത്.

പാർവതിയെ മാമുദ്ദീസ മുക്കണം എന്ന് പറഞ്ഞു ജഗതി തന്റെ പക്കൽ വന്നിരുന്നു താമസിയാതെ ചെയ്യണം എന്ന് പറഞ്ഞേക്കുകയാണ് എന്ന് മാണിയച്ചൻ പറഞ്ഞു. പക്ഷേ ഇത് ഞാൻ അറിഞ്ഞ സംഭവം ആയിരുന്നില്ല ജഗതി എന്നോട് പറഞ്ഞിരുന്നില്ല. അച്ചൻ എന്നെ വിളിച്ചത്തിന്റെ പിന്നാലെ ജഗതി എന്നെ കാണാൻ വരികയും ചെയ്തു. ഇതേകുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

ഇതിനൊക്കെ മുൻപ് കല്യാണം കഴിഞ്ഞാൽ എവിടെയാ താമസിക്കുന്നത് എന്ന് പുള്ളി എന്നോട് ചോദിച്ചിരുന്നു. ഈരാറ്റുപേട്ടയിൽ ആണ് എങ്കിൽ പെണ്ണിനെ ക്രിസ്ത്യാനിയാക്കണം. ഇവിടെ ആണ് എങ്കിൽ മതം മാറണ്ടായിരുന്നു എന്ന് അല്ലെങ്കിൽ തെമ്മാടിക്കുഴിയിൽ എന്റെ കൊച്ചിനെ അടക്കേണ്ടി വരും എന്ന് പുള്ളിയാണ് എന്നോട് പറയുന്നത്. ആരും അറിയാതെയാണ് പുള്ളി മാമോദീസ ചടങ്ങുകൾനടത്തിയത്- പിസി പറഞ്ഞു.

Noora T Noora T :