ആ രംഗം ചിത്രീകരിയ്ക്കുന്നത് ഷാരൂഖ് ഖാന് ഇഷ്ടമല്ലായിരുന്നു,ഭയങ്കര വെറുപ്പായിരുന്നു; സംവിധായകന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു

ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് കല്‍ ഹോ ന ഹോ. അമന്‍ മതൂര്‍ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് സിനിമയുടെ അവസാനം ഷാരൂഖ് മരിയ്ക്കുന്നതാണ് കാണിയ്ക്കുന്നത്.

ചിത്രത്തിലെ സംവിധായകന്റെ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. എന്നാല്‍ ആ രംഗം ചിത്രീകരിയ്ക്കുന്നതിനോട് ഷാരൂഖിന് ഭയങ്കര വെറുപ്പായിരുന്നു എന്ന് സംവിധായകന്‍ നിഖില്‍ അദ്വാനി പറയുന്നു. ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ്, കല്‍ ഹോ ന ഹോ എന്ന ചിത്രത്തില്‍ മരണം രംഗം ചിത്രീയ്ക്കുന്നതിനോട് ഷാരൂഖ് ഖാന് ഒട്ടും യോജിപ്പ് ഉണ്ടായിരുന്നില്ല എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയത്.

കൗതുകകരമായ കാര്യം എന്താണെന്ന് വച്ചാല്‍, അതേ സമയത്ത് തന്നെയായിരുന്നു ഷാരൂഖ് ഖാന്‍ ദേവദാസ് എന്ന ചിത്രത്തിലും മരണ രംഗം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇത് എന്റെ മരണ കാലമാണെന്ന് ഷാരൂഖ് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ കല്‍ ഹോ ന ഹോയില്‍ മരിയ്ക്കുകയല്ല, കോമയില്‍ അവസാനിക്കുന്നത് പോലെ ചിത്രീകരിയ്ക്കാം എന്ന് നിഖില്‍ പറഞ്ഞ്ബോ ധിപ്പിയ്ക്കുകയായിരുന്നുവത്രെ.

സെയ്ഫ് അലി ഖാനും, പ്രീതി സിന്റയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അക്ഷരാര്‍ത്ഥത്തില്‍ കൈയ്യടി നേടുകയായിരുന്നു. സെയ്ഫ് അലി ഖാന് വച്ചിരുന്ന വേഷം ആദ്യം സല്‍മാന്‍ ഖാന്‍ ഓഫര്‍ ച്യെതിരുന്നുവത്രെ. എന്നാല്‍ ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ ഒരു രണ്ടാം തരക്കാരനായി താന്‍ അഭിനയിക്കില്ല എന്ന് പറഞ്ഞ് സല്‍മാന്‍ പിന്മാറുകയായിരുന്നുവത്രെ.

അതേ പോലെ തന്നെ കരീന കപൂര്‍ ഖാന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് പ്രീതി സിന്റയ്ക്ക് ചിത്രത്തില്‍ അവസരം ലഭിച്ചത്. കല്‍ ഹോ ന ഹോ എന്ന ചിത്രം തന്റെ കരിയറില്‍ ഏറ്റവും പ്രത്യേകതയുള്ളതാണെന്നാണ് പ്രീതി സിന്റ പറഞ്ഞത്. എന്റെ ആദ്യ പ്രണയം നഷ്ടപ്പെട്ടത് ആ സമയത്ത് ആയിരുന്നു. പക്ഷെ ഈ സിനിമ കിട്ടിയതുകൊണ്ട് എനിയ്ക്ക് ആ വേദനയില്‍ നിന്ന് കരയകറാന്‍ സാധിച്ചു എന്നാണ് പ്രീതി സിന്റ പറഞ്ഞത്.

Noora T Noora T :