ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു കൂടെവിടെ.വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവെച്ച സൂര്യയെന്ന ഒരു പാവം പെൺകുൺകുട്ടിയുടെ കഥയാണ് കൂടെവിടെ ചർച്ച ചെയ്യുന്നത്. സീരിയലിൽ പ്രധാനകഥാപാത്രമായ സൂര്യയെ അവതരിപ്പിക്കുന്നത് അൻഷിതയാണ്.
അൻഷിതയ്ക്കൊപ്പം ബിപിൻ ജോർജും ഋഷി എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായാണ് താരം ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അൻഷിദ
അഭിനയത്തിന്റെ തുടക്ക കാലത്ത് കുടുംബത്തില്‍ നിന്നും പിന്തുണ ലഭിച്ചിട്ടില്ലെന്ന് അന്‍ഷിത മുന്‍പും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ തന്റെ ഉമ്മിയാണ് പിന്തുണ തന്നിരുന്നതെന്നാണ് അഭിമുഖത്തില്‍ നടി പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായ ഉമ്മിയെ കുറിച്ചും സീരിയലിലെ വിശേഷങ്ങളുമെല്ലാം അന്‍ഷിത തുറന്ന് പറയുന്നു
ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമും ചെയ്യുന്ന കാലം മുതല്‍ ബിപിന്‍ ചേട്ടനും താനും സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി. പുള്ളിയുടെ കൂടെ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആണ്. ഞാന്‍ മാത്രമല്ല ബിപിന്‍ ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും അങ്ങനെയേ പറയുകയുള്ളു. എന്ത് സീന്‍ വന്നാലും അദ്ദേഹം നമുക്ക് സജഷന്‍ തരും. റൊമാന്‍സ് സീനുകള്‍ ആണെങ്കിലും ബിപിന്‍ ചേട്ടന്‍ അങ്ങനെ ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തരും. സൂര്യയുടെ പ്രകടനത്തിന് ബിപിന്‍ ചേട്ടനും സംവിധായകനുമാണ് ക്രെഡിറ്റെന്ന് നടി പറയുന്നു.
ഈ ഫീല്‍ഡിലേക്ക് വരാന്‍ എല്ലാ സപ്പോര്‍ട്ടും തന്നത് എന്റെ ഉമ്മി തന്നെയാണ്. പിന്നെ എന്റെ ബ്രദറും. ടിവി യില്‍ എന്നെ കാണുന്നത് സഹോദരനും വലിയ ഇഷ്ടമാണ്. ഉമ്മിയാണ് എന്നെ എല്ലായിടത്തും കൊണ്ട് പോവുന്നതും സഹായിക്കുന്നതുമെല്ലാം. തുടങ്ങിയ സമയത്ത് കുടുംബത്തില്‍ ഭയങ്കര നെഗറ്റീവ് ആയിരുന്നു. ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ചോദിച്ചവരുണ്ട്. അതൊന്നും മൈന്‍ഡ് ആക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞിട്ട് പോവട്ടേ എന്നും ഉമ്മിയാണ് പറഞ്ഞത്. തന്റെ ഉമ്മി വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച ആളാണ്.
പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളാണ് തന്റെ ഉമ്മിയെന്നും നടി പറയുന്നു. പക്ഷേ ഇപ്പോള്‍ ഫാമിലിയില്‍ അന്നില്ലാത്ത പലതും ഇന്നുണ്ടാവുന്നുണ്ട്. അതാണ് മാറ്റം. അന്ന് നമുക്ക് ആവശ്യമുള്ള പലതും ആരും തന്നിരുന്നില്ല. പക്ഷേ ഇന്ന് പലരുടെയും ഭാഗത്ത് നിന്നും സ്‌നേഹവും മറ്റുമൊക്കെ കിട്ടുന്നുണ്ടെങ്കിലും അതിന്റെ സമയം കഴിഞ്ഞ് പോയി. എല്ലാവരോടും ഹായ്, ബൈ പറഞ്ഞ് നടക്കുകയാണെന്നും അന്‍ഷിത പറയുന്നു.