എന്നെ വെറുതെ വിടൂ….. സംഭവിച്ചത് ഇതാണ്…. നട്ടം തിരിഞ്ഞ് ബാല; ‘ആ പ്രാർത്ഥന ഫലം കണ്ടോയെന്ന്’ സോഷ്യൽ മീഡിയ; ആദ്യ പ്രതികരണവുമായി ബാല

പുരാവസ്തുക്കളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറും പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ പ്രമുഖര്‍, പോലീസ് ഉന്നതര്‍ അടക്കമുള്ളവര്‍ മോന്‍സണ്‍ മാവുങ്കലുമായി ചേര്‍ന്ന് നില്‍ക്കുന്നതിന്റെ ചിത്രങ്ങൽ ഇതിനോടകം പുറത്ത് വന്നു. മോൻസണുമായി സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന നിരവധി പേരുടെ പേരുകളും ചേർത്തു വെച്ച് ഏറ്റവുമൊടുവിലായി പുരാവസ്തു വില്‍പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബാലയുടെ അടുത്ത ബന്ധം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായി. മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍ ബാല ഇടപെട്ടുവെന്ന റിപ്പോർട്ടും പുറത്ത് വന്നത്. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാനാണ് നടന്റെ ഇടപെടല്‍.

ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല വോയിസ് ക്ലിപ്പിൽ പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്‌നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറഞ്ഞിരുന്നു.

ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെ തന്നെ ബാല ഇപ്പോൾ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ്

താരം പറഞ്ഞത് ഇങ്ങനെയാണ്

”എപ്പോഴാണ് വിളിച്ചത്, ഞാനിപ്പോൾ ചെന്നൈയിലാണുള്ളത്. അവിടെ ആരെയും ഞാൻ വിളിച്ചിട്ടില്ല, ഫോളോ ചെയ്തിട്ടില്ല. അതിൻ്റെ ആവശ്യവും എനിക്കില്ല. എൻ്റെ അയൽവാസിയാണ് മോൻസൺ. നാലുമാസങ്ങൾക്ക് മുൻപ് നടന്ന സംഭാഷണമാണ്. രണ്ടു പേർ തമ്മിൽ വഴക്കിടണ്ട എന്ന ഉദ്ദേശത്തിലാണ് താൻ വിളിച്ചത്. ചെന്നൈയിലായതിനാൽ തന്നെ ഇവിടെ നടക്കുന്നതെന്താണ് എന്ന് മനസിലാകുന്നില്ല

പത്തുവർഷത്തോളമായി മോൻസൻ്റെ ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന അജിത്തുമായുള്ള പ്രശ്നം ഒത്തുതീർപ്പാക്കാനാണ് താൻ ശ്രമിച്ചത്. നാലുമാസങ്ങൾക്ക് മുൻപ് അജിത്തിന് ശമ്പളം കിട്ടിയില്ല എന്ന പേരിൽ രണ്ട് പേരും തമ്മിൽ വഴക്കായി. അത് കേസായി എന്ന് പറഞ്ഞ് അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നാണ് ബാലയുടെ മറുപടി.

രണ്ട് ദിവസം മുൻപ് അജിത്ത് തന്നെ വിളിച്ച് വിഷമം പറഞ്ഞതിനാൽ താൻ അജിത്തിനെ വിളിച്ച് സമാധാനിക്കുകയായിരുന്നു. തൻ്റെ പേരിൽ കേസ് കൊടുത്തുവെന്നും ശമ്പളം തന്നിട്ടില്ലെന്നും അജിത്ത് വിളിച്ച് പറഞ്ഞിരുന്നു. ഇതും പറഞ്ഞ് അവർ തമ്മിലെന്തോ പ്രശ്നം. അത് സോൾവാക്കാനാണ് ഞാൻ സംസാരിച്ചത്. ഇതായിരുന്നു താൻ ഇടപെടാനുണ്ടായ സാഹചര്യമെന്നും ബാല വ്യക്തമാക്കി.

പണത്തിൻ്റെ കാര്യമല്ലേ ഇത്രയും വർഷം കൂടെ നിന്നതല്ലേ, രണ്ടുപേരും വഴക്കിടണ്ട എന്നാണ് താൻ പറഞ്ഞത്. അങ്ങനെ അഡ്വൈസ് ചെയ്ത് വിട്ടതാണ്. മുൻപ് യൂട്യൂബിലൊപ്പമുള്ള അഭിമുഖം കണ്ടു എന്തൊക്കെ മോൻസണെ കുറിച്ച് അറിയാമായിരുന്നു, നിങ്ങൾ തമ്മിൽ നല്ല സൌഹൃദമുണ്ടായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തോട് ബാല പ്രതികരിച്ചത് സൌഹൃദമുണ്ടായിരുന്നു. അദ്ദേഹം കുറെ നിർദ്ധനരായ പെൺകുട്ടികളെ വിവാഹം നടത്തിക്കൊടുത്തു എന്ന കാര്യം തന്നിൽ അദ്ദേഹത്തെ കുറിച്ച് അവമതിപ്പുണ്ടാക്കിയെന്ന് ബാല പറയുന്നു.

കുറെ രോഗികൾക്ക് ഓപറേഷൻ നടത്തിക്കൊടുക്കുകയും കുറെ പേർക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുകയും കൊറോണക്കാലത്ത് കുറെയേറെ കിറ്റുകളൊക്കെ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ബാല പറയുന്നു. നാലു പേർക്ക് നല്ലത് ചെയ്യുന്നു എന്ന് കണ്ടതാണ് അദ്ദേഹത്തോട് തനിക്ക് അട്രാക്ഷൻ ഉണ്ടാക്കിയതെന്നും നടൻ പറഞ്ഞു. എൻ്റെ കാഴ്ചയിൽ ഞാൻ കണ്ടത് അത് മാത്രമാണ്. ഈ കാഴ്ച എനിക്ക് അറിയില്ല. ഞങ്ങൾ തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിട്ടില്ലെന്നും നടൻ വ്യക്തമാക്കി.

മോഹൻലാലും മല്ലിക സുകുമാരനും ഡിജിപിയുമൊക്കെ വന്നിട്ടുണ്ട്. കലാകാരന് പുരാതന വസ്തുക്കളൊക്കെ കാണുമ്പോൾ പ്രത്യക കമ്പമുണ്ടാകും . അതൊരു അട്രാക്ഷൻ തന്നെയാണ്. ഒരു വ്യക്തിയുടെ പേഴ്സണൽ കാര്യങ്ങൾ എങ്ങനെ അറിയാൻ സാധിക്കും. ഞാൻ ആരെയും ജഡ്ജ് ചെയ്യില്ല. ഇത്ര വർഷമായി ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തി വന്നിരുന്ന ആളായിരുന്നു എങ്കിൽ മലയാളികൾക്ക് എന്തുകൊണ്ട് ഇത് നേരത്തേ തിരിച്ചറിയാനായില്ല എന്നും ബാല ചോദിക്കുന്നു.

അയൽ വാസിയുമായി എല്ലാവർക്കുമുണ്ടാകുന്ന അടുപ്പം മാത്രമാണ് ഞങ്ങൾ തമ്മിലുണ്ടായിരുന്നതെന്നും ബാല പറഞ്ഞു. താന്‍ വേട്ടയാടപ്പെടുകയാണ്. വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങള്‍ നേരിട്ടു. ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഒരു രീതിയിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ബാല പറയുന്നു

ബാല ദിവസേന തന്നെ ഓരോ വിമര്ശങ്ങൾക്കും വിവാദങ്ങൾക്കും തല വെച്ച് കൊടുക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. വെറുതെ ഇരുന്നാൽ പോരെ എന്തിനാണ് ആവശ്യമില്ലാത്ത പണികകൾ വാങ്ങികൂട്ടുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസം മകളുടെ പിറന്നാൾ വിഷ് ചെയ്യാത്തിന്റെ വിമർശങ്ങൾക്ക് ബാല മറുപടിയുമായി എത്തിയിരുന്നു. അതിന്റെ താഴെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. രണ്ടാം വിവാഹത്തോടെ ഓരോ വിവാദങ്ങൾക്ക് ബാലയ്ക്ക് നേരെ വരുകയാണ്. ഇത് അമൃതയുടെ പ്രാർത്ഥനയുടെ ഫലമാണോയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

Noora T Noora T :