ഞങ്ങളുടെ രണ്ടാളുടേയും രണ്ടാം വിവാഹമാണ്, ആദ്യ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു… ആകെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍ കണ്ടുമുട്ടിയത്

ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡിലൂടെയാണ് ഫിറോസും ഭാര്യ സജ്‌നയും കടന്നു വന്നത്. വന്ന നാള്‍ മുതല്‍ ബിഗ് ബോസ് വീട്ടിലെ ചര്‍ച്ചാ വിഷയമായിരുന്നു ഈ താരദമ്പതികൾ. മിക്ക മത്സരാര്‍ത്ഥികളുമായും ഇരുവരും വഴക്കുണ്ടായിട്ടുണ്ട്. സഹമത്സരാര്‍ത്ഥികള്‍ക്കെതിരെ ആരോപണങ്ങളും ഉയര്‍ത്തി. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഫിറോസും സജ്‌നയും പുറത്താക്കപ്പെടുന്നത്.

53 ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്ന ശേഷമാണ് ഇരുവരും പുറത്താകുന്നത്. വലിയ തോതിലുള്ള ആരാധക പിന്തുണ ലഭിച്ചവരായിരുന്നു ഫിറോസ് സജ്‌ന ദമ്പതികള്‍. ഫിനാലെയില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിയിരുന്നു. ഷോയില്‍ വച്ചുണ്ടായിരുന്ന പിണക്കങ്ങളൊക്കെ താരങ്ങളുമായി പറഞ്ഞവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പരിപാടിയായ പറയാം നേടാമിലേക്ക് അതിഥികളായി സജ്‌നയും ഫിറോസും എത്തിയിരുന്നു. ബിഗ് ബോസിലെ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും സ്ജനയുമായുള്ള പ്രണയ വിവാഹങ്ങളെക്കുറിച്ചുമെല്ലാം ഫിറോസ് വാചാലനായിരുന്നു. ഇരുവരും ഒന്നിച്ച് പങ്കെടുത്ത എപ്പിസോഡിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരുപാട് ബിസിനസുകള്‍ ചെയ്തിട്ടുണ്ട്. പരാജയത്തിന്റെ രുചിയും അറിഞ്ഞിട്ടുണ്ട്. എന്റെ മോശം അവസ്ഥയിലും സജ്‌ന എനിക്കൊപ്പമുണ്ടായിരുന്നു. സജ്‌ന ഏലാഞ്ചി ഉണ്ടാക്കി ഞാന്‍ കടകളില്‍ കൊണ്ടുകൊടുത്തിട്ടുണ്ട്. ഒരെണ്ണത്തിന് 15 രൂപയായിരുന്നു. സെലിബ്രിറ്റിയായതിന് ശേഷമുള്ള കഥയാണ് ഇത്. അങ്ങനെയും നമ്മള്‍ ജീവിച്ചിട്ടുണ്ട്. വണ്ടി നോക്കാനായി ഷോറൂമിലേക്ക് എത്തിയപ്പോഴായിരുന്നു ഇക്കയെ ആദ്യമായി കണ്ടതെന്നായിരുന്നു സജ്‌ന പറഞ്ഞത്.

ഞങ്ങളുടെ രണ്ടാളുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ആകെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍ കണ്ടുമുട്ടിയത്. ഷോറൂമിന്റെ അടുത്ത് തന്നെയാണ് ഇക്കയുടെ കസിന്‍സൊക്കെ. യാദൃശ്ചികമായാണ് എന്നെ കണ്ടത്. ഇടയ്ക്കിടയ്ക്ക് അവിടേക്ക് വന്ന് വണ്ടിയുടെ കാര്യങ്ങളെക്കുറിച്ചൊക്കെ ചോദിക്കാറുണ്ടായിരുന്നു. ആ വണ്ടി ഇതുവരേയും ഞാനെടുത്തില്ലെന്നായിരുന്നു ഫിറോസ് പറഞ്ഞത്.

മാര്യേജ് കഴിഞ്ഞ സമയത്ത് ഞങ്ങള്‍ ഒന്നിച്ച് പോവുമ്പോള്‍ ഇക്കയ്ക്ക് അരികിലേക്ക് ആരാധികമാര്‍ ഓടി വരാറുണ്ട്. വിവാഹം കഴിഞ്ഞ സമയത്ത് വരെ അങ്ങനെ സംഭവിച്ചിട്ടുണ്ട്. സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇക്ക എന്നെ സഹോദരിയാക്കാറുണ്ട്. അവരുടെ മുന്നില്‍ വെച്ച് തന്നെ ഞാന്‍ ബില്ല് ചെയ്യിപ്പിക്കാറുണ്ട്. സഹോദരനല്ലേ, എല്ലാം വാങ്ങിച്ച് തരണമല്ലോ, ഇത് എനിക്കൊരു രസമെന്നായിരുന്നു ഫിറോസിന്റെ കമന്റ്.

ഡിംപലിനെ പിംപിള്‍ എന്ന് വിളിക്കാറുണ്ട്. ബിഗ് ബോസില്‍ വെച്ച് പറഞ്ഞതാണ്, ഞാന്‍ അര്‍ത്ഥവത്തായ പേരുകളാണ് ഓരോരുത്തര്‍ക്കും നല്‍കിയത്. പിംപിള്‍ ഭംഗിയാണ് അതേ സമയം തന്നെ അഭംഗിയുമാണ്. പൊട്ടിച്ച് കഴിഞ്ഞാല്‍ പാടായി മാറും. അത് വ്യാപിക്കും. ഇതിനൊക്കെ ഓരോ അര്‍ത്ഥങ്ങളുണ്ട്. എന്തിനാണ് ഇങ്ങനെ വളഞ്ഞ് പിടിക്കുന്നതെന്നായിരുന്നു എംജി ശ്രീകുമാറിന്റെ ചോദ്യം.

എംജി ശ്രീകുമാറും ഫിറോസും ചേര്‍ന്ന് സജ്‌നയെ പ്രാങ്ക് ചെയ്തിരുന്നു. ചോദ്യത്തിനൊടുവില്‍ സജ്‌ന പറഞ്ഞ ഉത്തരം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ചൂടാവുകയായിരുന്നു ഫിറോസ്. ഒരു ചോദ്യത്തിന് ഇങ്ങനെ ഉത്തരം നല്‍കരുത്. അറിയില്ലെങ്കില്‍ അത് പറയരുത്, പൊട്ട ഉത്തരം പറയരുത്. ഉറപ്പുണ്ടായിരുന്നുവെങ്കില്‍ ഇക്കയ്ക്ക് പറഞ്ഞൂടേയെന്നായിരുന്നു സജ്‌ന ചോദിച്ചത്.

അത് കട്ട് ചെയ്തൂടേയെന്ന് സജന് ചോദിച്ചപ്പോഴും ഫിറോസ് ദേഷ്യപ്പെടുകയായിരുന്നു. ഞാന്‍ ഇവിടെ ഇരിക്കുന്നില്ല, നീ ഇരുന്നോളൂ എന്ന് പറഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു ഫിറോസ്്. തിരികെ വിളിച്ച എംജി ഫിറോസിനോട് സജ്‌ന ഉമ്മ വെക്കാനായി പറഞ്ഞതോടെയായിരുന്നു ഇത് പ്രാങ്കാണെന്ന് മനസ്സിലായത്. ഇത് താന്‍ സീരിയസായാണ് കരുതിയതെന്നും, മുന്‍പും ഇത് പോലെയുള്ള പണി കിട്ടിയിട്ടുണ്ടെന്നുമായിരുന്നു സജ്‌ന പറഞ്ഞത്. ഇതിന് തിരിച്ചൊരു പണി ഞാന്‍ തരും, ശരിക്കും ഞാന്‍ പേടിച്ച് പോയെന്നായിരുന്നു സജ്‌ന ഇക്കയോട് പറഞ്ഞത്.

Noora T Noora T :