പെരുന്തച്ചനിലെ കഥാപാത്രം ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടൻ മനോജ് കെ ജയൻ
‘നാന പടേക്കര്‍ എന്ന അഭിനയ പ്രതിഭയെയാണ് പെരുന്തച്ചനില്‍ ഞാന്‍ ചെയ്യാനിരുന്ന വേഷം ചെയ്യാന്‍ എംടി ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. പിന്നെ മലയാളത്തിലെ അശോകനും ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഹരിഹരന്‍ സാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു എന്നെ ആ സിനിമയുടെ ലൊക്കേഷനിലേക്ക് വിളിപ്പിച്ചത്. എനിക്ക് മുടിയൊക്കെ നീട്ടി വളര്‍ത്തിയ ചില പൈങ്കിളി കഥാപാത്രങ്ങളൊക്കെ ചെയ്തു വിലസനായിരുന്നു താല്പര്യം.
ആ എന്റെ മുന്നിലേക്കാണ് ഇങ്ങനെയൊരു വേഷം വരുന്നത്. ഞാന്‍ പെരുന്തച്ചന്റെ ലൊക്കേഷനില്‍ എത്തി മൂന്നാം ദിവസമാണ് എന്നെ അവര്‍ സെലക്റ്റ് ചെയ്യുന്നത്. പിന്നീട് മുടിയൊക്കെ കളഞ്ഞു കഥാപാത്രമായി വന്നപ്പോള്‍ ആദ്യത്തെ ദിവസം വന്ന ആളാണ് താന്‍ എന്ന് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മോനിഷയ്ക്ക് പോലും മനസ്സിലായില്ല’. ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് മനോജ് കെ ജയന്‍ പറയുന്നു.