ജയന്‍ മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് എന്നോട് ചോദിച്ച ആ ഒരൊറ്റ ചോദ്യം; ഓർമ്മകൾ പങ്കുവെച്ച് കവിയൂർ പൊന്നമ്മ

സിനിമയില്‍ കരുത്തിന്റെയും പൗരുഷത്തിന്റെയും സ്വരൂപമായിരുന്ന ജയനെ സിനിമാ പ്രേമികള്‍ ഇന്നും സൂപ്പര്‍ താരപരിവേഷത്തോടെയാണ് കാണുന്നത്.

പതിനഞ്ച് വർഷത്തെ നാവികജീവിതത്തിനു ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തേക്കെത്തുന്നത്. 1974 ല്‍ റിലീസ് ചെയ്ത ശാപമോക്ഷമായിരുന്നു ആദ്യ ചിത്രം. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയലോകത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹത്തിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നിരവധി സിനിമകളില്‍ ഒന്നിച്ചു അഭിനയിച്ച നടി കവിയൂര്‍ പൊന്നമ്മ.

ജയനെക്കുറിച്ച്‌ കവിയൂര്‍ പൊന്നമ്മ

‘ജയനുമായി അഭിനയിച്ച ഓര്‍മ്മകളൊക്കെ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്തതാണ്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു അഭിനയിച്ചു. എന്റെ മകനായും ജയന്‍ അഭിനയിച്ചു. എന്നോട് വലിയ സ്നേഹമായിരുന്നു. ജയന്‍ മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് എന്നോട് ചോദിച്ച ഒരു ചോദ്യം എനിക്ക് മറക്കാന്‍ കഴിയുന്നതല്ല. മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് ഞങ്ങള്‍ ഒന്നിച്ചിരുന്നു, ഒരു സിനിമ ഡബ്ബ് ചെയ്തിരുന്നു.

ഡബ്ബിംഗ് നേരത്തെ ചെയ്തതായിരുന്നു അത് തന്നെ എന്നെ പിടിച്ചിരുത്തി വീണ്ടും ചെയ്തു. അത്രയും പെര്‍ഫെക്ഷന്‍ നോക്കുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല. തിരിച്ച്‌ ഡബ്ബിംഗ് കഴിഞ്ഞ് ഞാന്‍ പോകാന്‍ നേരം ജയന്‍ എന്നോട് ചോദിച്ചു പൊന്നമ്മ ചേച്ചിക്ക് കാശ് വല്ലതും വേണോ? ഞാന്‍ പറഞ്ഞു, ‘വേണ്ട മോനെ എന്താ മോനെ ഇപ്പോള്‍ അങ്ങനെ ചോദിക്കാന്‍’, എന്ന് ചോദിച്ചപ്പോള്‍ ജയന്‍ പറഞ്ഞ മറുപടി ‘എന്നോട് എല്ലാവരും പൈസ ചോദിക്കാറുണ്ട്. പക്ഷേ ചേച്ചി മാത്രം ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല’ എന്നായിരുന്നു. അത്രത്തോളം സഹൃദയത്വമുള്ള ആളായിരുന്നു ജയന്‍’. കവിയൂര്‍ പൊന്നമ്മ പറയുന്നു.

Noora T Noora T :