നടിയെ അക്രമിച്ച കേസ്; കാവ്യയും നാദിര്‍ഷയും കോടതിയിൽ; ഒടുവിൽ അതും സംഭവിച്ചു; ഭർത്താവിനെ രക്ഷിക്കാൻ കേസില്‍ ആദ്യമായാണ് കാവ്യ കോടതിയിൽ എത്തുന്നത്

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്നും തടസ്സപ്പെട്ടു. കേസിലെ പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സംവിധായകന്‍ നാദിര്‍ഷ, കാവ്യയുടെ സഹോദന്‍, ഭാര്യ തുടങ്ങിയവര്‍ വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിലെത്തിയിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരല്ലാത്തതിനാല്‍ കേസ് നാളത്തേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചു. നാളെ ആറു സാക്ഷികളുടെ വിസ്താരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്..

വിചാരണയില്‍ നീതികേടേ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി മാറ്റണമെന്ന ആവശ്യം മുന്‍പ് പ്രോസിക്യൂഷന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാകാത്തത് കൊണ്ട് അപേക്ഷയില്‍ വാദം കേട്ടില്ല. കേസില്‍ ആദ്യമായാണ് കാവ്യമാധവന്‍ എത്തിയത്.

കോടതി പക്ഷപാതരമായി പെരുമാറുന്നെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സുപ്രിം കോടതി നിര്‍ദേശമുള്ളതിനാല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് വിചാരണ കോടതിയുടെ തീരുമാനം.

നേരത്തെ തുടര്‍ച്ചയായി ഇരകള്‍ കൂറുമാറുന്ന സാഹചര്യത്തില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിയ്ക്കുകയും ചെയ്തിരുന്നു.

Noora T Noora T :