മരണത്തിനു രണ്ടു ദിവസം വിവേക് അവസാനം പ്രേക്ഷകരോട് പറഞ്ഞത് ; വീഡിയോ വൈറലാകുന്ന

തമിഴ് നടന്‍ വിവേകിന്‌റെ അപ്രതീക്ഷിയ വിയോഗ വാര്‍ത്ത സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഏപ്രിൽ 17 ശനിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്‌റെ വിയോഗം.

ഇപ്പോഴിതാ അദ്ദേഹം മരണത്തിനു രണ്ടു ദിവസം മുന്‍പ് അദ്ദേഹം സംസാരിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം സംസാരിച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

തമിഴ്നാട്ടിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് വിവേക് കോവാക്സിന്‍ സ്വീകരിക്കാനെത്തിയത്.തുടര്‍ന്ന് കൂടുതല്‍പ്പേര്‍ വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു. പൊതുവിടങ്ങളില്‍ നമ്മള്‍ സുരക്ഷിതരായിരിക്കാന്‍ മാസ്ക് ധരിക്കുകയും, കൈകള്‍ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാന്‍ വേണ്ടിയാണ് വാക്സിന്‍.

നിങ്ങള്‍ സിദ്ധ, ആയുര്‍വേദ മരുന്നുകള്‍, വൈറ്റമിന്‍ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാല്‍ നമ്മുടെയെല്ലാം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് വാക്സിന്‍ കൊണ്ട് മാത്രമാണ്. വാക്സിന്‍ എടുത്തവര്‍ക്കു കോവിഡ് വരില്ലേ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവന്‍ ഹനിക്കപ്പെടില്ല,’ – വിവേക് പറഞ്ഞു.

Noora T Noora T :