ചിരിയുടെ അകമ്പടിയോടെ മാത്രമേ മലയാളി മനസ്സിലേക്ക് പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കടന്നുവിരികയുള്ളൂ. ഒരു പ്രത്യേക ശൈലി ഉണ്ടാക്കിയെടുത്തിട്ടുള്ള പ്രിയദർശൻ സിനിമകൾ എത്ര കണ്ടാലും മടുക്കാത്ത അനുഭവമാണ് സമ്മാനിക്കുന്നത്.
ഇപ്പോൾ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രിയദർശൻ. എംടി വാസുദേവന്‍ നായരുമായി ഈ വര്‍ഷം തന്നെ സിനിമയുണ്ടാകുമെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പ്രിയദര്‍ശന്‍ പറഞ്ഞത് . സിനിമയുണ്ടാകും എന്നല്ലാതെ കൂടുതലൊന്നും അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ അതേ പറ്റി പറഞ്ഞില്ല. ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ വിശേഷത്തെ കുറിച്ചാണ് അഭിമുഖം.
‘ഒരു വലിയ സിനിമയല്ലെങ്കിലും ഒരു ചെറിയ സിനിമ ഈ വര്‍ഷം എം ടി സാറിനൊപ്പമുണ്ട്. അങ്ങനെയൊരു നല്ല വാര്‍ത്തയുണ്ട്. പക്ഷെ അതിനെ കുറിച്ച് ഇപ്പോ ഞാന്‍ ഒന്നും പറയുന്നില്ല.’ പ്രിയദര്‍ശന്‍ പറയുന്നു.
67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് മരക്കാര്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനൊപ്പം മികച്ച വിഷ്വല്‍ ഇഫക്റ്റ്സിനും, മികച്ച വസ്ത്രാലങ്കാരത്തിനും മരക്കാറിന് പുരസ്‌കാരം ലഭിച്ചു.
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മെയ് 13നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
about priyadarshan