അസ്വസ്ഥത തോന്നിയപ്പോൾ സ്വയം കാറോടിച്ച് പോയി ആശുപത്രിയിൽ സംഭവിച്ചത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!… ഭാഗ്യലക്ഷ്മിയുടെ ഭർത്താവിന്റെ മരണത്തിൽ ശ്രീജ പറയുന്നു

ബിഗ് ബോസ് സീസൺ മൂന്നിന്റെ വേദിയിൽ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചുവെന്ന വാർത്തയായിരുന്നു.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ആണ് ഭാഗ്യലക്ഷ്മിയോട് വിവരം പറഞ്ഞത്. വിവരം അറിഞ്ഞയുടൻ തന്നെ വികാരഭരിതമായ രംഗങ്ങൾക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. താനും രമേഷും വേർപിരിഞ്ഞതുകൊണ്ട് അവിടെ പോയാൽ എന്താകും എന്ന് അറിയില്ലെന്നാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറയുകയായിരുന്നു

ഭർത്താവിന്റെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന് ഭാഗ്യലക്ഷ്മി ഷോയിലൂടെ പറയുന്നതും പ്രേക്ഷകർ കണ്ടതാണ്. ഇപ്പോൾ രമേശിന്റെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. അതിൽ ഡബ്ബിങ് ആർട്ടിസ്റ്റും രമേശിന്റെയും ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുകൂടിയായ ശ്രീജ രവി പങ്ക് വച്ച പോസ്റ്റാണ് ശ്രദ്ധിക്കപെടുന്നത്.

ശ്രീജയുടെ വാക്കുകൾ!

ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാൻ ആയിരുന്ന ശ്രീ രമേഷ്. സംസ്കാരം ഇന്ന് (23 /03 / 21) രാവിലെ 9 മണിക്ക് ശാന്തി കവാടത്തിൽ. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭർത്താവായിരുന്നു. ഇന്നലെ അസ്വസ്ഥത തോന്നിയപ്പോൾ സ്വയം കാർ ഓടിച്ച് ഹോസ്പിറ്റലിൽ പോകുകയായിരുന്നു. അവിടെ വച്ചാണ് മരണപ്പെട്ടത് .. ആ നല്ല മനുഷ്യന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ നമുക്കു പ്രാർത്ഥിക്കാം……… ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിൽ വിളിച്ചു വരുത്തിയതിന് ശേഷമാണ് ഭർത്താവിന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞത്. നിറ കണ്ണുകളോടെയാണ് ഭാഗ്യലക്ഷ്മി ഭർത്താവ് രമേശിന്റെ വിയോഗവാർത്ത കേട്ടത്.

നാട്ടിൽ പോകണമെന്നുണ്ടോ എന്ന് ബിഗ്ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചിരുന്നു. എന്നാൽ തങ്ങൾ വിവാഹ മോചിതരാണ്. അതിനാൽ തന്നെ അവിടെ പോയാൽ എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികൾചെയ്യേണ്ട കാര്യങ്ങളാണ് അവിടെ ഇപ്പോൾ പ്രധാനമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കൂടാതെ മക്കളോട് സംസാരിക്കണമെന്നും ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞു. നാളെ അതിനുള്ള സംവിധാനം ഒരുക്കാമെന്നാണ് ബിഗ് ബോസ് മറുപടി നൽകിയത്.

പിന്നീട് എല്ലാവരും ചേർന്ന് ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് രമേശിന്റെ രോഗത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞുരുന്നു.

കിഡ്നിക്ക് കുഴപ്പമായിരുന്നെന്നും താൻ വാരൻ നേരം അൽപം സീരിയസ് ആയിരുന്നെന്നും ഹൗസ് അംഗങ്ങളേട് പറഞ്ഞു. താൻ ഒരു കിഡ്ണി നൽകാമെന്ന് പറഞ്ഞതായിരുന്നു. എന്നാൽ അപ്പോഴും ഈഗോ ആയിരുന്നു. ഒറ്റയ്ക്ക് ഇരുന്നു കരയുന്ന ഭാഗ്യലക്ഷ്മിയെയാണ് പിന്നീട് കണ്ടത്. മറ്റുളളവർ ഭാഗ്യലക്ഷ്മിയെ സാമാധാനിപ്പിച്ച് കൂടെ തന്നെയുണ്ടായിരുന്നു.

ചേച്ചി ഒരു സ്ട്രോങ്ങ് ഡിസിഷൻ എടുക്ക് എന്ന് സന്ധ്യപറയുമ്പോൾ എനിക്ക് പോകണം എന്നുണ്ട് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകും. ഭർത്താവ് മരിച്ചിട്ടും അവർ കണ്ടില്ലേ അവിടെ നിക്കുന്നു എന്ന് പഴിക്കും, എല്ലാവരും എല്ലാ ഭാഗത്തുനിന്നും ആക്രമിക്കും ഇവരും സോഷ്യൽ മീഡിയയും എല്ലാം എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി! 1985ൽ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു

Noora T Noora T :