രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി ഒരുക്കിയ ദേവാസുരം എക്കാലത്തെയും ഒരു ക്ലാസിക് ചിത്രമായി തന്നെയാണ് അറിയപ്പെടുന്നത്. മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായി വെള്ളിത്തിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ രേവതിയുടെ ഭാനുമതി എന്ന കഥാപത്രവാറും ഏറെ ശ്രദ്ധേയമായി.മലയാള സിനിമയില്‍ വളരെ പ്രധാനപ്പെട്ടൊരു ഏടായി ദേവാസുരം മാറുകയായിരുന്നു
ഐവി ശശിയ്ക്ക് മുമ്പ് ദേവാസുരം സംവിധാനം ചെയ്യേണ്ടി ഇരുന്നത് താൻ ആയിരുന്നുവെന്ന് സംവിധായകൻ ഹരിദാസ്. മംഗലശ്ശേരി നീലകണ്ഠനായി തിരക്കഥാകൃത്ത് രഞ്ജിത്തും താനും ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ കഥ കേൾക്കാൻ മമ്മൂക്ക തയ്യാറായില്ലെന്നും പിന്നീട് മുരളിയിലേക്ക് ആലോചന പോയെങ്കിലും അതും നടന്നില്ലെന്ന് ഹരിദാസ് പറയുന്നു. പിന്നീട് നടൻ അഗസ്റ്റിനാണ് മോഹൻലാലിനെ നായകനാക്കി ഐവി ശശി ദേവാസുരം സംവിധാനം ചെയ്യുന്നുവെന്ന് അറിയിച്ചത്. ഗംഭീരമായി അദ്ദേഹം അത് ചെയ്തുവെങ്കിലും, ഒരു സീൻ മാത്രം താൻ വിചാരിച്ചതുപോലെയല്ല സിനിമയിൽ വന്നതെന്ന് ഹരിദാസ് വെളിപ്പെടുത്തി.