പ്രണയമെന്നും ഗ്രൂപ്പീസമെന്നും കരുതിയവര്‍ക്ക് തെറ്റി ; റിതുവും അഡോണിയും തമ്മിൽ ഇപ്പോൾ ഇങ്ങനെയാണ്!

മലയാളി ടെലിവിഷൻ പ്രേക്ഷർ ഇന്ന് ആകാംഷയോടെ കാത്തിരുന്നു കാണുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബിഗ്. സ്ക്രിപ്റ്റഡ് അല്ലാത്ത റിയാലിറ്റി ഷോ ആണ് എന്നതുകൊണ്ട് തന്നെ ജനപ്രീതി നേടി മുന്നേറുകയാണ് ബിഗ് ബോസ്. ബിഗ് ബോസിലെ ആദ്യത്തെ ആഴ്ച മത്സരാര്‍ഥികളെ കുറിച്ച് മുന്‍വിധികളൊന്നും ഇല്ലാതെ പോയി.

എന്നാല്‍ റിതു മന്ത്രയും അഡോണിയും ചേര്‍ന്നൊരു ഗ്രൂപ്പ് തുടങ്ങിയ തരത്തിലുള്ള ചര്‍ച്ചകള്‍ പുറത്ത് നടന്നിരുന്നു. ഇരുവരും ഒന്നിച്ച് ഗെയിം പ്ലാനുകള്‍ നടത്തുകയും നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചതൊക്കെ പ്രേക്ഷകരും കണ്ടതാണ്.അതിനെ ചുറ്റിപ്പറ്റി രണ്ടാൾക്കും ഇടയിൽ പ്രണയം തുടങ്ങി എന്നും പറഞ്ഞവർ ഉണ്ടായിരുന്നു.

എന്നാൽ, ഒരാഴ്യ്ക്ക് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പുതിയ മത്സരാര്‍ഥികള്‍ വന്നതോടെ ഷോയുടെ രീതി മാറി. പിന്നീട് പുതിയ മത്സരാർത്ഥികൾ വരുന്നതിനനുസരിച്ച് ഓരോരുത്തരും ഗെയിം ട്രാക്കിലേക്ക് എത്തുകയായിരുന്നു. അതുവരെ ചേച്ചിയെന്ന് വിളിച്ച് നടന്നിരുന്ന റിതുവുമായി അഡോണി കഴിഞ്ഞ ദിവസം വഴക്ക് ഉണ്ടാക്കുന്ന രംഗമാണ് ഉണ്ടായത് . നിസാരമായ കാര്യത്തിന് വലിയ രീതിയില്‍ ബഹളം വെക്കുകയും നീ എന്ന് അഭിസംബോധന ചെയ്തതും അവിടെ ശ്രദ്ധേയമായി.

മുഖം കഴുകി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞത് വെറുതെ അതൊന്ന് നോക്കി കൊടുത്താല്‍ മതിയെന്ന് ആയിരുന്നു. ഡയലോഗ് അടിക്കാന്‍ നിന്നാല്‍ ബാക്കി ഞാന്‍ പറയുമെന്ന് നോബിയോട് പറഞ്ഞതിന് ശേഷം അഡോണി അടുക്കളയിലേക്ക് പോകുന്നു. ഈ സമയത്ത് സായി വിഷ്ണുവുമായി നടന്ന കാര്യമെന്താണെന്ന് റിതു വ്യക്തമാക്കിയിരുന്നു.

റിതു വേറൊരു മാനസികാവസ്ഥയില്‍ നില്‍ക്കുന്നത് കൊണ്ടാണ് അവന്‍ പറഞ്ഞത് മനസിലാകാതെ പോയത്. അറിയാണ്ട് പറ്റിയ കാര്യമാണ്. ആ സമയത്ത് രമ്യ എന്റെ അടുത്ത് വന്ന് വേറൊരു അനൂപിന്റെ കാര്യം പറഞ്ഞുവെന്ന് റിതു പറയുന്നത് കേട്ട് വന്ന അഡോണി എന്റെ അടുത്ത് പറഞ്ഞാല്‍ സംസാരിക്കുന്നത് കൂടി കേള്‍ക്കണമെന്ന് ദേഷ്യത്തോടെ പറഞ്ഞു.

ഞാന്‍ അവിടെ മറ്റൊരു പ്രശ്‌നം തീര്‍ക്കാന്‍ ഞാന്‍ പോയതായിരുന്നുവെന്ന് റിതു പറഞ്ഞെങ്കിലും അത് കേള്‍ക്കാനുള്ള ക്ഷമ അഡോണി കാണിച്ചില്ല . എന്നോട് പറഞ്ഞ മറുപടി കേള്‍ക്കണമെന്ന് ആവര്‍ത്തിച്ചു. എന്നെ പഠിപ്പിക്കാന്‍ വരുന്നതെന്തിനാണെന്ന് ചോദിച്ച് വീണ്ടും വഴക്ക് ആയതോടെ സായി വിഷ്ണുവും റംസാനും ഇടപെട്ടാണ് അഡോണിയെ സമാധാനിപ്പിക്കുകയുണ്ടായത്.

about bigg boss

Noora T Noora T :