ഇരട്ടി മധുരം! മറച്ച് വയ്ക്കുന്നില്ല, എം ജി ശ്രീകുമാറിന്റെ വീട്ടിലേക്ക് കുഞ്ഞ് അഥിതി, നെഞ്ചോട് ചേർത്ത് ലേഖയും

എന്നെന്നും ഓര്‍ത്തിരിക്കാവുന്ന ഒരുപാടു പാട്ടുകള്‍ മലയാളികൾക്ക് സമ്മാനിച്ച ഗായകനാണ് എംജി ശ്രീകുമാര്‍. എംജിയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. ഇരുവരേയും എല്ലാ വേദികളിലും ഒരുമിച്ച് കാണാം. എംജിയുണ്ടെങ്കില്‍ അവിടെ ലേഖയുമുണ്ടായിരിക്കും.

തൊണ്ണൂറുകളിൽ തന്നെ പങ്കാളിക്കൊപ്പം ലിവിങ് ടുഗെതർ ജീവിതം നയിക്കുകയും പിന്നീട് വിവാഹിതനാവുകയും ചെയ്ത് അന്നേ പുരോഗമനപരമായി ചിന്തിച്ച് പ്രവർത്തിച്ചിരുന്ന സെലിബ്രിറ്റിയാണ് എം.ജി ശ്രീകുമാർ. ലോകവും ആളുകളുടെ ചിന്താഗതിയും ഇന്ന് വളരെ ഏറെ മാറിയിട്ടും സമൂഹത്തിന്റെ താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത് സ്വന്തം പങ്കാളിയെ കണ്ടെത്തുന്നവരുള്ള സമൂഹത്തിലാണ് ഇത്രയേറെ പുരോഗതി ഇല്ലാതിരുന്ന തൊണ്ണൂറുകളിൽ എം.ജി ശ്രീകുമാർ ഈ സാഹസം ചെയ്തത്. ലേഖയെ ഒഴിവാക്കിയുള്ള എം.ജിയു‌ടെ യാത്രകൾ പോലും വളരെ വിരളമായി മാത്രമെ സംഭവിക്കാറുള്ളൂ.

ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ആ ബന്ധത്തിൽ നിന്നും പുറത്തുവരുമ്പോൾ ഒരു മകളും ഉണ്ടായിരുന്നു. പിന്നീടാണ് എംജിയുമായി വിവാഹം നടന്നത്. എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി എന്നാണ് ഒരു അഭിമുഖത്തിൽ ലേഖ പറഞ്ഞത്.

തിരക്കുകളിൽ നിന്നൊഴിയുമ്പോഴൊക്കെയും അമേരിക്കയിൽ പോകാറുണ്ട് ഇരുവരും. തങ്ങളുടെ പ്രിയ മകളെയും സുഹൃത്തുക്കളെയും കാണാൻ വേണ്ടിയാണ് ഓടിയെത്തുന്നത്. എംജിയുടെയും ലേഖയുടെയും ഏകമകളായ ശില്പയും ഭർത്താവും യു എസ്സിൽ ഉയർന്ന ഉദ്യോഗത്തിൽ ആണെന്നാണ് റിപ്പോർട്ട്. ഇരുവർക്കും ഒരു മകൻ ഉണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ലേഖ മകൾക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ അത്രയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അടുത്തിടെ മകൾ ശിൽപ്പ നാട്ടിൽ വന്നതും ഗുരുവായൂർ ക്ഷേത്ര നടയിൽ ദർശനം നടത്തിയ ചിത്രങ്ങളും എല്ലാം ലേഖ പങ്കിട്ടിരുന്നു. കോടീശ്വരനായ എംജിക്ക് അമേരിക്കയിൽ സ്വന്തമായൊരു വീട് അത്ര വലിയ കാര്യമൊന്നുമല്ല. അങ്ങനെ എങ്കിൽ എംജിയും ദാസേട്ടനെ പോലെ അമേരിക്കയിൽ സെറ്റിലാകും എന്നൊക്കെയാണ് ആരാധകരുടെ ചിന്തകൾ. ദാസേട്ടനെ കാണാൻ പോയപ്പോഴുണ്ടായ സന്തോഷനിമിഷങ്ങൾ ലേഖയും എംജിയും സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു.

Noora T Noora T :