ഞങ്ങൾ എല്ലാവരുമുള്ള ഫാമിലി ഗ്രൂപ്പുണ്ട്, അതിൽ കൂടുതൽ ഫോർവേർഡ് മെസേജുകൾ അയക്കുന്ന ആൾ അമ്മയാണ്… അമ്മ ഉണ്ടെങ്കിൽ പിന്നെ എല്ലാം നോക്കിക്കോളും, ; പൂർണ്ണിമ ഇന്ദ്രജിത്ത്

അഭിനേത്രി, അവതാരക, സംരഭക തുടങ്ങി എല്ലാം മേഖലകളിലും തിളങ്ങിനിൽക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ പൂർണ്ണിമ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാൻ പൂർണ്ണിമ
തിരിച്ചുവരവ് നടത്തിയിയത്. വൈറസിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലാണ് പൂർണിമ അഭിനയിച്ചത്.

നടിയുടെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഭിമുഖത്തിൽ അമ്മായിയമ്മ മല്ലിക സുകുമാരനെ കുറിച്ചാണ് പൂർണ്ണിമ പറഞ്ഞത്

ഇന്ദ്രജിത്തുമായി പരിചയപ്പെടാനുള്ള കാരണം മല്ലിക സുകുമാരനുമൊത്തുള്ള സൗഹൃദമാണെന്നാണ് പൂർണിമ പറയുന്നത്. താനും മല്ലിക സുകുമാരനും ഇപ്പോഴും സുഹൃത്തുക്കളെ പോലെയാണെന്നും തന്നെ വഴക്ക് പറയാനുള്ളത് പോലും തമാശയായിട്ടാണ് അമ്മ പറയാറുള്ളതെന്നും പൂർണിമ പറയുന്നു. മല്ലിക സുകുമാരൻ വലിയ തിരക്കുളയാളാണെന്നും തനിക്ക് വലിയ പ്രചോദനമാണെന്നും പൂർണിമ അഭിമുഖത്തിൽ പറയുന്നുണ്ട്. വിശദമായി വായിക്കാം. ‘അമ്മയുടെ കാര്യം അമ്മ പറയാറില്ല. കാരണം അമ്മ അത്രയും ബിസിയാണ്. ഏത് ചാനൽ തുറന്നാലും അമ്മയുണ്ട്. കാണാൻ തന്നെ എന്ത് ഭംഗിയാണ്. നമ്മുടെ മാതാപിതാക്കളെ അങ്ങനെ കാണുകയെന്ന് പറയുന്നത് തന്നെ രസമല്ലേ. അതും അവർ ഈ പ്രായത്തിലും നമ്മളെ വളരെയധികം ഇൻസ്പെയർ ചെയ്യുകയാണ്. നമ്മളേക്കാൾ ശക്തിയും എനർജിയും എല്ലാമുണ്ട്,’ ‘ഞങ്ങൾ എല്ലാവരുമുള്ള ഫാമിലി ഗ്രൂപ്പുണ്ട്. അതിൽ കൂടുതൽ ഫോർവേർഡ് മെസേജുകൾ അയക്കുന്ന ആൾ അമ്മയാണ്. ബേസിക്കലി എല്ലാ വീടുകളുടെയും വാട്സ് ആപ്പ് ഗ്രൂപ്പു പോലെ തന്നെയാണ്. അമ്മ ഉണ്ടെങ്കിൽ പിന്നെ എല്ലാം നോക്കിക്കോളും. ഞാൻ പിന്നെ മിണ്ടാതെ ഇരുന്നാൽ മതി,’

‘അമ്മ ഭയങ്കര എന്റർടൈനിങ് ആണ്. അമ്മ സംസാരിക്കുന്നത് കേൾക്കാനൊക്കെ നല്ല രസമാണ്. ഞാൻ ഇടക്ക് പറയും. മിടുക്കിയാണ്. ഞങ്ങളെ വഴക്ക് പറയാനുള്ളതൊക്കെ തമാശയായിട്ട് പറഞ്ഞങ് വിടും. എന്റെ സുഹൃത്താണ് അമ്മ. ആ സൗഹൃദത്തിലൂടെയാണ് ഞാൻ ഇന്ദ്രനെ പരിചയപ്പെടുന്നത്,’ അമ്മയും ഞാനും തമ്മിലുള്ള സൗഹൃദം ഇപ്പോഴും കൊണ്ട് പോകാൻ പറ്റുന്നുണ്ട്. അത് ഞാൻ അഭിമാനത്തോടെ ഓർക്കുന്ന കാര്യമാണ്. ഇന്നും ആ സൗഹൃദം നിലനിൽക്കുന്നത് അമ്മ കാരണമാണ്. അന്നും ഇന്നും എന്റെ പ്രിയ സുഹൃത്താണ്,’ പൂർണിമ ഇന്ദ്രജിത് പറഞ്ഞു.

Noora T Noora T :