ഇങ്ങനെ അഴിഞ്ഞാടിയാല്‍ ഇവിടെ ചോദിക്കാനും പറയാനുമൊക്കെ അസോസിയേഷനുണ്ട്; ശ്രീനാഥ് ഭാസിയുടെ വിലക്ക് എല്ലാവര്‍ക്കും ഇതൊരു പാഠമാകണം ;സിയാദ് കോക്കര്‍ പറയുന്നു !

ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ സിനിമ നിർമാതാക്കളുടെ സംഘടന തീരുമാനം എടുത്തിരുന്നു . ഇപ്പോഴിതാ ശ്രീനാഥ് ഭാസിയുടെ താല്‍ക്കാലിക വിലക്ക് അവതാരകയുടെ പരാതിയില്‍ മാത്രമല്ലെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍. സിനിമ സെറ്റുകളിലെ പെരുമാറ്റം ഉള്‍പ്പെടെ നേരത്തെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. കുറച്ചു നാളത്തേക്ക് ഒന്ന് മാറി നില്‍ക്കട്ടെയെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും പുനര്‍വിചിന്തനത്തിനുള്ള ദിവസങ്ങളാണിതെന്നും സിയാദ് കോക്കര്‍പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

ശ്രീനാഥ് ഭാസിക്കെതിരെയുള്ള വിലക്ക് എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കുമുള്ള മുന്നറിയിപ്പ് ആണെന്ന് സിയാദ് കോക്കര്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ഇതൊരു പാഠമാകണം എന്നാണ് സംഘടനയുടെ കാഴ്ച്ചപ്പാട്. ഇങ്ങനെ അഴിഞ്ഞാടിയാല്‍ ഇവിടെ ചോദിക്കാനും പറയാനുമൊക്കെ അസോസിയേഷനുണ്ട്, നിര്‍മ്മാതാക്കള്‍ ഉണ്ട് അങ്ങനെ അഴിഞ്ഞാടാന്‍ പറ്റിയ മേഖലയല്ലെന്ന് എല്ലാവര്‍ക്കും ഒരു ബോധമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’അവതാരകയെ അപമാനിച്ച സംഭവം മാത്രമല്ല, സിനിമ സെറ്റുകളിലും മറ്റുമുള്ള പെരുമാറ്റവും കണക്കിലെടുത്ത് ഒരു ഡിസിപ്ലിന്‍ ലെവലില്‍ കര്യങ്ങള്‍ എത്തണമെന്ന് എല്ലാവര്‍ക്കും ഒരു തോന്നല്‍ ഉണ്ടായത് കൊണ്ടാണ് അങ്ങനെയൊരു നടപടി സ്വീകരിച്ചത്. നേരത്ത ഉയര്‍ന്നുവന്ന പരാതികള്‍ പരിഗണിച്ചാണ് താല്‍ക്കാലിക വിലക്ക്. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാനുണ്ട്. അത് ചെയ്ത് ശേഷം കുറച്ചു നാളത്തേക്ക് ഒന്ന് മാറി നില്‍ക്കട്ടെയെന്നാണ് എല്ലാവരുടെയും അഭിപ്രായം. എങ്കിലെ ഒരു പുനര്‍വിചിന്തനം ഉണ്ടാകൂ, എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന്. പുനര്‍വിചിന്തനം ഉണ്ടായി നല്ല കുട്ടിയായിട്ട് വരട്ടെ എന്നാണ് ഞങ്ങള്‍ അതിനെ കാണുന്നത്.

ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ നോക്കിയിട്ടാണ് തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. ഇത് ഒരു മുന്നറിയിപ്പാണ്. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ഉള്ള മുന്നറിയിപ്പ്. എല്ലാവര്‍ക്കും ഇതൊരു പാഠമാകണം എന്നാണ് സംഘടനയുടെ കാഴ്ച്ചപ്പാട്. ഇങ്ങനെ അഴിഞ്ഞാടിയാല്‍ ഇവിടെ ചോദിക്കാനും പറയാനുമൊക്കെ അസോസിയേഷനുണ്ട്, നിര്‍മ്മാതാക്കള്‍ ഉണ്ട് എന്ന് വരുത്തുക. മറ്റ് പല ആര്‍ട്ടിസ്റ്റുകളുടെ കാര്യത്തിലും ഇങ്ങനെ ചെയ്തിട്ടുണ്ട്. അങ്ങനെ അഴിഞ്ഞാടാന്‍ പറ്റിയ മേഖലയല്ലെന്ന് എല്ലാവര്‍ക്കും ഒരു ബോധമുണ്ടാകണം. കാരാര്‍ ഒപ്പുവച്ച സിനിമകള്‍ പൂര്‍ത്തിയാക്കാം. പുതിയ സിനിമകള്‍ ഏറ്റെടുക്കരുത്. പുതിയ സിനിമകളുടെ ആപ്ലിക്കേഷനുകള്‍ വന്നിട്ടുണ്ട്. അതിലെ സിനിമകളുടെ നിര്‍മ്മാതാക്കളെ വിളിച്ചുവരുത്തി കാര്യം പറഞ്ഞ് മനസിലാക്കിക്കൊടുക്കും. പിന്നീട് നോക്കിയിട്ട് ചെയ്യും’ സിയാദ് കോക്കര്‍ പ്രതികരിച്ചു.

AJILI ANNAJOHN :