365 ദിവസത്തെ സന്തോഷകരമായ ജീവിതം! ഞങ്ങള്‍ സുരക്ഷിതരും സന്തോഷമുള്ളവരുമാണെന്ന് ബോധ്യപ്പെടുത്തിക്കൊള്ളുന്നു എന്ന് എലീന; ആശംസയുമായി പ്രിയപ്പെട്ടവര്‍ !

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് എലീന പടിയ്ക്കൽ. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ എലീന പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വിവാഹജീവിതം 365 ദിവസം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

2021 ആഗസ്റ്റ് 30 നായിരുന്നു എലീനയും രോഹിത്തും ഒന്നായത്. 365 ദിവസത്തെ സന്തോഷകരമായ ജീവിതം. ഹാപ്പി ഫസ്റ്റ് ആനിവേഴ്‌സറി എന്നായിരുന്നു എലീന രോഹിത്തിനോട് പറഞ്ഞത്. ഞങ്ങള്‍ സുരക്ഷിതരും സന്തോഷമുള്ളവരുമാണെന്ന് ബോധ്യപ്പെടുത്തിക്കൊള്ളുന്നു എന്നും എലീന കുറിച്ചിരുന്നു. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് എലീനയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. മൃദുല വിജയും രാജിനി ചാണ്ടിയുമെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ചിരുന്നു. ബിഗ് ബോസില്‍ മത്സരിച്ചപ്പോഴായിരുന്നു എലീന പ്രണയം പരസ്യമാക്കിയത്. തനിക്കൊരു പ്രണയമുണ്ടെന്നും ആള്‍ ഹിന്ദുവാണെന്നും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

വീട്ടുകാരുടെ സമ്മതത്തോടെയല്ലാതെ ഞങ്ങള്‍ ഒന്നിക്കില്ലെന്നും എലീന പറഞ്ഞിരുന്നു. വരന്‍ കോഴിക്കോട്ടുകാരനാണെന്നും തന്നെപ്പോലെ ഒറ്റക്കുട്ടിയാണെന്നും അന്ന് താരം പറഞ്ഞിരുന്നു. ബാംഗ്ലൂരില്‍ വെച്ചായിരുന്നു എലീനയും രോഹിത്തും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ബിസിനസുകാരനായ രോഹിത്തുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു അതിന് ശേഷം. വിവാഹശേഷവും എലീന സജീവമാണ്. വിവിധ ചാനലുകളായിപരിപാടികളുമായെത്തുന്നുണ്ട് താരം.

വിവാഹം കഴിഞ്ഞതിന് പിന്നാലെയായി എലീന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്വത വന്നതിന് ശേഷം മാത്രമേ ഞങ്ങള്‍ കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നായിരുന്നു എലീന പറഞ്ഞത്. ജീവിതം പരമാവധി ആഘോഷിക്കാനാണ് ഇപ്പോളത്തെ തീരുമാനം. പുതിയ വിശേഷം പറയാനൊന്നുമായിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. എപ്പോഴും സര്‍പ്രൈസുകള്‍ നല്‍കി ഞെട്ടിക്കാറുള്ളയാളാണ് രോഹിത്ത്. വിവാഹത്തിന് മുന്‍പ് മാത്രമല്ല ഇപ്പോഴും അത് തുടരുന്നുണ്ടെന്നും എലീന പറഞ്ഞിരുന്നു.

AJILI ANNAJOHN :