കണ്ണന്റെ തുറന്നു പറച്ചിൽ കേട്ട് ദേവി ഞെട്ടി; ; ഭദ്രൻ ഒരു നടയ്‌ക്കൊന്നും ഒതുങ്ങില്ല; സാന്ത്വനം വീട്ടിലേക്ക് ബാലനും കുടുംബവും തിരികെയെത്തുന്നത് കാണാൻ കാത്തിരിക്കുന്ന ആരാധകർ!

മലയാളികളെയാകെ മിനിസ്‌ക്രീനിലേക്ക് ഉറ്റുനോക്കാന്‍ പഠിപ്പിച്ച പരമ്പരയാണ് ‘സാന്ത്വനം’.കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലെ മനോഹരമായ തിരക്കഥയെ റിയലിസ്റ്റിക്കായി സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. പരമ്പരയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ജോഡികളാണ് ശിവനും അഞ്ജലിയും.

നിലവിൽ സംഘർഷങ്ങൾക്കും പ്രതികാരത്തിനും ശേഷം സാന്ത്വനത്തിലെ അന്തരീക്ഷം ഒന്ന് തണുത്ത മട്ടാണ്. വീട്ടിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ബാലനും കുടുംബവും ഇപ്പോൾ. ഭദ്രൻ ചിറ്റപ്പന്റെയും ബന്ധുക്കളുടെയും ഉപദ്രവം ഇനി ഉണ്ടാകില്ലെന്നാണ് കുടുംബം കരുതുന്നത്.

ഭദ്രൻ ചിറ്റപ്പനും മക്കളും കൊടുത്ത പണിയ്ക്ക് തിരിച്ചടി നൽകിയിട്ടാണ് ബാലനും കുടുംബവും മടങ്ങുന്നത്. അപ്പുവിന്റെ ഡാഡി തമ്പി ഇടപെട്ടിട്ടാണ് ഹരി പൊലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തുവന്നതെന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്.

പലതവണ സത്യം തുറന്നു പറയാൻ കണ്ണൻ ശ്രമിച്ചെങ്കിലും ശിവൻ തടയുകയായിരുന്നു. എന്നാൽ ഒടുവിൽ കണ്ണൻ എല്ലാം തുറന്നു പറയുകയും ചെയ്തു. ഹരിയേട്ടനെ ഇറക്കിയതും പിന്നീട് ഭദ്രൻ ചിറ്റപ്പന്റെ ഭാഗത്ത് നിന്ന് ഒരു ഉപദ്രവവും ഉണ്ടാകാതിരുന്നതിനും കാരണം ശിവേട്ടനാണ്.

ഹരിയേട്ടനെ പൊലീസ് കൊണ്ടുപോയതും വീട്ടിൽ ആളെ വിട്ട് ആക്രമിച്ചതുമൊക്കെ ശിവേട്ടൻ അറിഞ്ഞപ്പോൾ ഭദ്രന്റെ വീട്ടിലേയ്ക്ക് എത്തിയിരുന്നു. എന്നാൽ കണ്ണന്റെ തുറന്നു പറച്ചിൽ കേട്ട് ഞെട്ടുന്ന ദേവിയേയാണ് കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്.

ഇനി ഇതിന് പിന്നാലെ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നാണ് ദേവിയുടെ പേടി. എന്നാൽ ഞാൻ മാത്രമല്ലെന്നും ഇതെല്ലാം ബാലേട്ടനും കൂടി അറിഞ്ഞോണ്ടാണ് താൻ ചെയ്തതെന്ന് ശിവൻ പറഞ്ഞിരുന്നു.

അച്ഛന്റെ അസ്ഥിതറയിലെത്തി യാത്ര പറയുകയാണ് ബാലനും കുടുംബവും. അവർ ഇവിടെ വിട്ട് പോയാലും ഒരു നിഴലുപോലെ ഞാനും അവരുടെ പിന്നാലെയുണ്ടാകുമെന്ന് പറയുകയാണ് ഭദ്രൻ. ബാലനേയും കുടുംബത്തേയും കണ്ട് സന്തോഷത്തോടെ ഓടിയെത്തുന്ന ശങ്കരനേയും പ്രൊമോയിൽ കാണാം.

വീണ്ടും സാന്ത്വനം തറവാടും ആ മുറ്റവും വീടിന്‍റെ അകവും ഒക്കെ കണ്ടപ്പോ ഒരു സന്തോഷം എന്നാണ് പ്രൊമോ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

about santhwanam

Safana Safu :