മക്കളെ ഇത്രത്തോളം സ്നേഹിച്ച ഒരച്ഛൻ, സോമദാസ്‌ അവസാനമായി പറഞ്ഞത് തളർത്തികളഞ്ഞല്ലോ…..

പ്രശസ്‍ത ഗായകനും ബിഗ് ബോസ് മലയാളം സീസണ്‍ 2 താരവുമായ സോമദാസിന്‍റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ആരാധകരും. കോവിഡ് അനന്തരം ചികിത്സയിലിരിക്കെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ വച്ചാണ് മരണം സംഭവിച്ചത്. മലയാളത്തിനു നല്ലൊരു ഗായകനെയും, സോമുവിന്റെ സുഹൃത്തുകൾക്ക് നല്ലൊരു സുഹൃത്തിനെയും, കുടുംബത്തിന് നല്ലൊരു അച്ഛനെയും ഭർത്താവിനെയും ആണ് ഇതോടെ നഷ്ടം ആയത്.

നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് സോമുവിന് ആദരാഞ്ജലികൾ നേർന്ന് എത്തുന്നത്. സോമു വിട എന്ന് പ്രദീപ് ചന്ദ്രൻ കുറിച്ചപ്പോൾ, നല്ലൊരു കഴിവുള്ള ഗായകനെയാണ് നഷ്ടം ആയതെന്നു പറയുകയാണ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം സോണിയ. സോമുചേട്ടോ എന്നൊരു വിളിയിലൂടെയാണ് വീണ സോമുവിന് ആദരാജ്ഞലികൾ നേർന്നത്.. നേരിൽ കാണാൻ സാധിച്ചിട്ടില്ല….. പക്ഷെ പാട്ടുകൾ ഒരുപാട് ഇഷ്ട്ടമാരുന്നു സോമു താങ്കളുടെ. ആദരാഞ്ജലികൾ എന്ന് നടി അശ്വതിയും പ്രതികരിച്ചു.

ബിഗ് ബോസിന് ശേഷവും സോമദാസുമായി ബന്ധം വച്ചിരുന്നു. മക്കളെ ഒരുപാട്സ്നേഹിക്കുന്ന ഒരു അച്ഛൻ കൂടി ആയിരുന്നു അദ്ദേഹമെന്നാണ് എലീന പറഞ്ഞത് എന്റെ നിശ്ചയത്തിന്റെ സമയവും അദ്ദേഹം ആശുപത്രിയിൽ തന്നെ ആയിരുന്നു. കാര്യങ്ങൾ വിളിച്ചു അന്വേഷിക്കുകയും, രക്തം ആവശ്യം വന്ന ഘട്ടങ്ങളിൽ സുഹൃത്തുക്കൾ വഴി സഹായം ചെയ്തു നൽകാൻ കഴിഞ്ഞു. തിരിച്ചു വരും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷ. അദ്ദേഹത്തിനെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം വരുന്നത് കണ്ണാനെ കണ്ണേ എന്ന ഗാനമാണ്. വിശ്വസിക്കാൻ വയ്യ എന്നാണ് എലീന പറയുന്നു

വിശ്വസിക്കാൻ കഴിയുന്നില്ല സോമു. എന്ന് തുടങ്ങുന്ന വാക്കുകളിലൂടെ ആണ് ആര്യ സോമദാസിന്റെ മരണത്തിൽ എഴുതി തുടങ്ങിയത്. സ്റ്റാർമാജിക്കിൽ അടുത്തിടെ സോമദാസ്‌ പങ്കെടുത്ത നിമിഷങ്ങളും ആര്യ കുറിപ്പിലൂടെ പറയുന്നു. വേദനയോടെ അല്ലാതെ ആ എപ്പിസോഡുകൾ കാണാൻ കഴിയില്ല. എന്റെ പൊന്നു സോമു, കണ്ണാന കണ്ണേ എന്ന ഗാനം ഇനി ഹൃദയത്തിൽ വേദനയില്ലാതെ കേൾക്കാൻ കഴിയില്ല …. കഴിഞ്ഞ തവണ ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്റെ കൈ പിടിച്ചു പറഞ്ഞു കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരുപാടി ഒക്കെ പാളി അല്ലെ … ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ എന്ന് …

കൊവിഡ് ബാധയെ തുടർന്നായിരുന്നു സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്.അടുത്തിടെ ഒരു സ്റ്റേജ് ഷോ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ്‌ സോമദാസിന് കൊവിഡ് ബാധിക്കുന്നത്. അതിനു ശേഷം ആശുപത്രിയിൽ കിടക്കയിൽ ആയിരുന്നതായി ബന്ധുക്കൾ പറയുന്നു. അതേസമയം മദ്യപിക്കാൻ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് കൂടുതൽ നില സങ്കീര്ണമാക്കിയതായും സംശയം ഉണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടർമാരുടെ നിർദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ബാധിച്ചതായും സോമദാസുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ പ്രതികരിച്ചു.

Noora T Noora T :