പുതിയ ചിത്രത്തിൽ അഭിനയിച്ചിട്ട് അദ്ദേഹം മിനിഞ്ഞാന്ന് മടങ്ങിയതേ ഉള്ളൂ; നിവിന്റെ അച്ഛനായി അവസാന കഥാപാത്രം: ഷൂട്ട് അവസാനിച്ചത് രണ്ടു ദിവസം മുമ്പ്; പ്രതാപ് പോത്തന്റെ പെട്ടെന്നുള്ള വേർപാടിൽ വിശ്വസിക്കാനാകാതെ അവർ!

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ പെട്ടെന്നുള്ള വേർപാടിന്റെ ഞെട്ടലിലാണ് സിനിമാലോകം. മരണത്തിനു തൊട്ട് മുന്നേവരെ പ്രതാപ് പോത്തൻ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറലായിരുന്നു.

രണ്ടു ദിവസം മുമ്പ് വരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങൽ ഇപ്പോഴും ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് മലയാള സിനിമാ താരങ്ങൾക്ക്. അതിനിടയിൽ നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകരെയാണ് ഏറെ ഞെട്ടിച്ചിരിക്കുന്നത്. ബുധനാഴ്ച മൈസൂറിൽ പാക്കപ്പ് ആയ റോഷൻ ആൻഡ്രൂസ് ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

എന്നെ സംബന്ധിച്ച് ഏറ്റവും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പ്രതാപ് പോത്തൻ സാറിന്റെ മരണം. കാരണം നിവിൻ പോളി നായകനായി അഭിനയിക്കുന്ന എന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ചിട്ട് അദ്ദേഹം മിനിഞ്ഞാന്ന് മടങ്ങിയതേ ഉള്ളൂ. ചിത്രത്തിന്റെ പാക്കപ്പ് ബുധനാഴ്ച ആയിരുന്നു.

സിനിമയുടെ പേരും തീരുമാനിച്ചിട്ടില്ല. നിവിൻ പോളിയുടെ അച്ഛനായ ഡേവിസ് എന്ന കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം വളരെയധികം സന്തോഷവാനായിട്ടാണ് കാണപ്പെട്ടത്.

ആരോഗ്യപ്രശ്ങ്ങൾ ഒന്നും തന്നെ ഉള്ളതായി തോന്നിയിട്ടില്ല. സ്മാർട്ട് ആയി വന്ന് അഭിനയിച്ചു മടങ്ങി. ഷൂട്ടിങ് ഇടവേളകളിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റിയും സംസാരിച്ചിരുന്നു. ഒരു സിനിമയുടെ തിരക്കഥ എഴുതി പൂർത്തിയാക്കിയിട്ടുണ്ടെന്നും അടുത്ത് തന്നെ അദ്ദേഹം അത് സംവിധാനം ചെയ്യാൻ പോവുകയാണെന്നും പറഞ്ഞിരുന്നു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്.’റോഷൻ ആൻഡ്രൂസ് ഷൂട്ടിങ് കാഴഘട്ടം ഒാർക്കുന്നതിങ്ങനെ.

ഇന്നു രാവിലെയാണ് പ്രതാപ് പോത്തനെ അദ്ദേഹം താമസിക്കുന്ന ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രതാപ് പോത്തന്റെ ആദ്യ ഭാര്യ പറഞ്ഞു.

about prathap pothan

Safana Safu :