നടി ആക്രമണത്തിനിരയായ സംഭവത്തില്‍ ദിലീപ് നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖ എത്തി തണുത്തിരുന്ന കേസ് ചൂടുപിടിച്ചിരിക്കുകയാണ്. ദിലീപിനെതിരായി പോലീസ് നിരത്തിയ തെളിവുകളെല്ലാം വ്യാജമാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് തന്നോട് പോലീസുകാര്‍ പറഞ്ഞിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
പറഞ്ഞത് ശ്രീലേഖ ആയതിനാൽ തുറന്നുപറച്ചില്‍ കാട്ടുതീ പോലെ ആളിക്കത്തി. എന്നാൽ, സത്യസന്ധയായ ഒരു വനിത പോലീസ് ഓഫീസര്‍ പറയുന്ന കാര്യം ആരും വിശ്വസിക്കുന്നില്ലെന്നും അതിജീവിക്കാന്‍ പാടുപെടുന്നത് ദിലീപാണെന്നുമായിരുന്നു സംവിധായകനായ അഖില്‍ മാരാര്‍ കുറിച്ചത്. അഖിൽ പങ്കുവച്ച വാക്കുകളും ഇപ്പോൾ ചർച്ച ആകുകയാണ്.
“ഡിജിപി റാങ്കിൽ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല. സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെ മാറ്റാൻ സുപ്രീം കോടതിയിൽ പോകും. അവരെയും വിശ്വാസമില്ല. പകരം ഇവർക്ക് വിശ്വാസമാണ്. ആരെ? ബാലചന്ദ്ര കുമാറിനെ.
അതായത് ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവർത്തകരിൽ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടിൽ കയറ്റി. തന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഇരുത്തി ഭക്ഷണം നൽകിയും വിഷമങ്ങൾ പറഞ്ഞും കൂടെ നിർത്തിയ ഒരുവൻ.
അത്രയേറെ തന്നെ വിശ്വസിച്ചു വീട്ടിൽ കയറ്റിയ സാഹചര്യത്തിൽ ആ വീട്ടിൽ നടന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്തു വെച്ചു 4 വർഷങ്ങൾ കഴിഞ്ഞപ്പോൾ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാൻ നോക്കിയ പരമനാറി എന്ന് വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കാൻ അർഹത ഉള്ള ഒരുവൻ. നിങ്ങൾ ഒന്നാലോചിച്ചു നോക്കു.
നിങ്ങൾ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടിൽ വിളിച്ചു കയറ്റുന്നു. സ്വാതന്ത്യം നൽകുന്നു. അവനെ സഹോദരനെ പോലെ കാണുന്നു. കുറെ നാൾ കഴിയുമ്പോൾ അവൻ നിങ്ങൾക്ക് ഒരു വീഡിയോ അയച്ചു തരുന്നു. നിങ്ങളുടെ കിടപ്പറ രംഗങ്ങൾ ഒളിക്യാമറയിൽ അവൻ പകർത്തിയിരിക്കുന്നു. അവന് പണം കൊടുക്കണം. ഇത്തരത്തിൽ മനോവൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങൾക്കും വിശ്വാസമാണ്.
രണ്ടാമത്തേത് കേരള പോലീസിനെ, ചിരിപ്പിച്ചു കൊല്ലും. സത്യം പറയാൻ ആണോ മാധ്യമങ്ങൾ അതോ മാധ്യമങ്ങൾ പറയുന്നതാണോ സത്യം. എന്ന് കോടതിമുറിക്കുള്ളിൽ അലറിവിളിച്ച പൃഥ്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്പി നാരായണന്റെ അവസ്‌ഥ കൂടി നമ്മെ ഓർപ്പെടുത്തുമ്പോൾ ആ വേഷത്തിൽ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു.
അതിജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്. നഷ്ടപെട്ടത് അയാൾക്കാണ്. അതിനുള്ള കാരണം അയാളുടെ വളർച്ച ആയിരുന്നു. അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം. അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ആണ് ഈ കേസ് പരമാവധി നീട്ടിക്കൊണ്ട് പോകുന്നത്.
100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തിൽ അയാളെ കുറ്റവാളി ആയി നിർത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നത്. സാമാന്യ ബോധം ഉള്ളവർക്ക് വേണ്ടിയുള്ള എഴുത്ത് എന്നുമായിരുന്നു അഖിൽ മാരാർ കുറിച്ചത്.
about dileep