വിവാഹം അലോചിച്ച് ചെന്നപ്പോള്‍ പ്ലസ് ടുവിന് പഠിക്കുന്ന ചെറിയ കുട്ടിയെന്ന് അറിഞ്ഞു; പിന്നെയാണ് ആ കുട്ടി ഡിഗ്രിയാണെന്ന് അറിഞ്ഞത് ;എന്നെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ സ്വഭാവം മനസ്സിലാക്കിക്കളയും എന്നതിനാല്‍ പെട്ടന്ന് വിവാഹം നടത്തി; ശ്രീജിത്ത് രവി അന്ന് പറഞ്ഞത്!

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയാണ്. കേസിൽ വ്യാഴാഴ്ച രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ നൽകിയ പരാതിയിൽ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

പ്രശസ്ത നടനായ ടി ജി രവിയുടെ മകനും, അതിലുപരി വിദ്യഭ്യാസ സമ്പന്നനുമായ ശ്രീജിത്ത് രവിയില്‍ നിന്ന് ഇത് ഒരിക്കലും ജനങ്ങൾ പ്രതീക്ഷച്ചില്ല. അതിനാല്‍ തന്നെ നടന്റെ പഴയ അഭിമുഖങ്ങളുടെയും മറ്റുമെല്ലാം വീഡിയോയും അതില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളും എല്ലാം ഇപ്പോള്‍ ട്രെന്റിങ് ആകുകയാണ്.

ഇപ്പോഴിതാ, 2022, ഏപ്രില്‍ മാസത്തില്‍ ഒരു പ്രമുഖ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. സുബി സുരേഷ് അവതരിപ്പിയ്ക്കുന്ന സെിബ്രിറ്റി കോമഡി ടോക്ക് ഷോയില്‍ ശ്രീജിത്ത് രവിയ്‌ക്കൊപ്പം ഭാര്യയും ഉണ്ടായരുന്നു. തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ചും അതിലെ രസകരമായ അനുഭവങ്ങളെ കുറിച്ചും ഷോയില്‍ ശ്രീജിത്ത് രവി സംസാരിയ്ക്കുന്നുണ്ട്.

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് ഞങ്ങള്‍ക്ക് പ്രണയത്തിന്റെ സ്പാര്‍ക്ക് ഉണ്ടായത്. ഞങ്ങള്‍ ബന്ധുക്കളാണ്, നേരത്തെ പരസ്പരം അറിയാം പക്ഷെ പ്രണയം തോന്നിയത് ആശുപത്രിയില്‍ വച്ചാണ്- ശ്രീജിത്ത് പറഞ്ഞു.

എന്റെ കല്യാണ ആലോചനകള്‍ എല്ലാം കൊടുംപിരി കൊണ്ടു നില്‍ക്കുന്ന സമയത്ത് ആണ് സജിതയെ കാണുന്നത്. അപ്പോള്‍ അമ്മയോട് പറഞ്ഞു ആ കുട്ടി കൊള്ളാം, എനിക്ക് ഇഷ്ടമായി എന്ന്. അമ്മ അത് ഒരു കല്യാണ ആലോചനയുടെ രീതിയില്‍ അന്വേഷിക്കാം എന്ന് കരുതിയപ്പോള്‍ ആരോ പറഞ്ഞു, അത് പ്ലസ് ടുവിന് പഠിക്കുന്ന ചെറിയ കുട്ടിയാണ് എന്ന്

എന്നാല്‍ പിന്നീട് ആണ് അറിഞ്ഞത്, പ്ലസ് ടു അല്ല ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കുട്ടിയാണ് എന്ന്. അതിന് ശേഷം പതുക്കെ കോമണ്‍ സുഹൃത്തുക്കള്‍ എല്ലാം വഴി സജിതയിലേക്ക് എത്തുകയായിരുന്നു. ഒന്നര വര്‍ഷത്തോളം പ്രണയ ബന്ധം മുന്നോട്ട് കൊണ്ടു പോയി. എന്നെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ എന്റെ സ്വഭാവം മനസ്സിലാക്കി കളയും എന്നതിനാല്‍ അധികം താമസിയാതെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു – ശ്രീജിത്ത് രവി പറഞ്ഞു.

about sreejith ravi

Safana Safu :