യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; വിജയ് ബാബുവിനെ മറൈന്‍ െ്രെഡവിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിജയ് ബാബുവിനെ കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. നാല് ദിവസമായി നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസവും തുടരുകയാണ്. രാവിലെ ഒമ്പത് മുതല്‍ ആറു മണി വരെയാണ് ചോദ്യം ചെയ്യലിനായി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

കേസില്‍ വിജയ് ബാബുവിനെ മറൈന്‍ െ്രെഡവിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. ഈ ഫ്‌ളാറ്റില്‍വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ പറഞ്ഞിരുന്നു. കൊച്ചി സൗത്ത് പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. പനമ്പള്ളി നഗറിലെ ഫഌറ്റിലും നഗരത്തിലെ ആഢംബര ഹോട്ടലിലും കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

പീഡനം നടന്ന ദിവസം ഫ്‌ളാറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ 27ന് പൊലീസ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ആവശ്യമായി വന്നാല്‍ പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാമെന്നും ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍േദ്ദശം നല്‍കിയിട്ടുള്ളത്. മൂന്നാം തീയതിയ്ക്കുള്ളില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.

Vijayasree Vijayasree :