ഗോപി സുന്ദറും അമൃത സുരേഷും ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു. പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ എന്ന അടിക്കുറിപ്പോടെയായിരുന്നു ആദ്യ പോസ്റ്റ്. ഇതിന് പിന്നാലെ ഇരുവരും വിവാഹിതരായി എന്നുള്ള വാർത്തയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു
സംഗീത ലോകത്ത് നിരവധി സംഭാവനകള്‍ ചെയ്തിട്ടുള്ള താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഒന്നിലധികം വിവാഹബന്ധങ്ങള്‍ ഉണ്ടായതിന്റെ പേരിൽ താരങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
തന്റെ സിനിമാജീവിതത്തെക്കുറിച്ചും കരിയറിലെ വിശേഷങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളെ നേരിടുന്നതിനെക്കുറിച്ചും പറഞ്ഞുള്ള ഗോപി സുന്ദറിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

സംവിധായകന് പറയുന്നതിന് അനുസരിച്ചാണ് നമ്മള് പാട്ടുകള്‍ ചെയ്യുന്നത്. ചര്‍ച്ച ചെയ്താണ് എല്ലാം ചെയ്ത്. ത്രില്ലര്‍ സിനിമകള്‍ ചെയ്യുമ്പോള്‍ പശ്ചാത്തല സംഗീതം ഏറെ പ്രധാനപ്പെട്ടതാണ്. വ്യത്യസ്തമായാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഒരേ ജോണറിലുള്ള നാലഞ്ച് സിനിമകള്‍ ഒന്നിച്ച് ചെയ്യേണ്ടി വന്നിട്ടില്ല. എല്ലാം വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്ന് ഗോപി സുന്ദർ പറയുകയാണ്
സമ്മര്‍ദ്ദങ്ങളില്ലാതെ പാട്ട് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ ഒരുഗാനമൊക്കെയേ ചെയ്യാന്‍ പറ്റൂ. കൊറോണയൊക്കെ വന്നതിന് ശേഷം നല്ല സമ്മര്‍ദ്ദത്തിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. അത് നമ്മുടെ കൂടപ്പിറപ്പ് പോലെയുണ്ടാവും. അതിനൊപ്പമായി ചെയ്ത് പോവുകയെന്നേയുള്ളൂ. ചെറിയ ചെറിയ ബ്രേക്കൊക്കെ എടുക്കാറുണ്ട്. ഭയങ്കര സമ്മര്‍ദ്ദമാണെങ്കില്‍ സ്റ്റുഡിയോയില്‍ നിന്നും 2 ദിവസം മാറി നില്‍ക്കാറുണ്ട്.
സ്റ്റേജ് ഷോയ്ക്ക് പോവുമ്പോള്‍ ടെന്‍ഷനൊക്കെ തോന്നാറുണ്ട്. ഇത് ജോലിയുടെ ഭാഗമാണ്, അവിടെ പ്രസന്റ് ചെയ്തേ പറ്റൂ. ഉള്ളിലുള്ള പാവം കുഞ്ഞാടിനെ ഒരുമൂലയ്ക്ക് ഒതുക്കിയാണ് നമ്മള് സ്റ്റേജിലേക്ക് വരുന്നത്. നമ്മുടെ ഉള്ളിലുള്ള വികാരം മാറ്റിവെച്ച് ജനങ്ങള്‍ക്ക് വേണ്ടത് കൊടുക്കുന്നയാളാണ് കലാകാരന്. ഷോ കഴിഞ്ഞ് റൂമില്‍ വന്ന് ഞാന്‍ കിടക്കുന്നതാണ് നിങ്ങള്‍ കാണേണ്ടത്. സ്റ്റേജില്‍ കാണുന്ന ഞാന്‍ ഞാനേയല്ല, കംപ്ലീറ്റ്ലി വേറൊരാളാണ്.
ഇനിയങ്ങോട്ട് കുറച്ച് ഷോയില്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് എന്റെ ഉള്ളിലെ ഷൈനെസൊക്കെ ഞാന്‍ മാറ്റിവെച്ചിട്ടുണ്ട്. അതിനുള്ള കറക്റ്റ് കളിയാണ് ഞാന്‍ കളിച്ചത്. സ്റ്റൈലിഷായി നടക്കാന്‍ എനിക്കിഷ്ടമാണ്. തടി കൂടിയ സമയത്ത് കുറച്ച് പ്രശ്നങ്ങളൊക്കെ അനുഭവിച്ചിരുന്നു. അങ്ങനെയാണ് വര്‍ക്കൗട്ടും ഡയറ്റുമൊക്കെ ചെയ്തത്. എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ വൃത്തിക്ക് ചെയ്യുന്നയാളാണ് ഞാന്‍. ഒരുവര്‍ഷത്തിനുള്ളില്‍ 18 കിലോയാണ് ഞാന്‍ കുറച്ചത്. പതുക്കെയായാണ് ഭാരം കുറച്ചത്.

എന്റെ ഏതവസ്ഥയിലും കൂടെ നില്‍ക്കുന്നയാളായിരിക്കണം സുഹൃത്ത്. അതൊരു അണ്ടര്‍സ്റ്റാന്‍ഡിംഗാണ്. സുഹൃത്തിനെക്കുറിച്ച് ചോദിക്കുമ്പോള്‍ എല്ലാവരും മനസിലൊന്ന് വെക്കും പുറമേ വേറൊന്ന് പറയും. എനിക്ക് സുഹൃത്തുക്കള്‍ വളരെ കുറവാണ്. എപ്പോഴും സൗമ്യതയോടെ പെരുമാറുന്നയാളാണ് ഞാന്‍. ദേഷ്യം വന്നാലും എന്റെ മുഖത്ത് ചിരിയുണ്ടാവും. സൈലന്റ് കില്ലറാണ്, സൗമ്യമായി ചിരിച്ചുകൊണ്ട് തന്നെ കൊല്ലും. വിമര്ശകരോടുള്ള മറുപടി എന്റെ ചിരിയും മൗനവുമാണ്. വര്‍ക്കിന്റെ കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാന്‍ കേള്‍ക്കാറുള്ളൂ. പേഴ്സണല്‍ ലൈഫിലെ കാര്യങ്ങള്‍ പേഴ്സണലായിത്തന്നെ വെക്കാനിഷ്ടപ്പെടുന്നയാളാണെന്നും ഗോപി സുന്ദർ പറയുന്നു