ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. തെന്നിന്ത്യന്‍ താരമായ ബാല ആയിരുന്നു അമൃതയെ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവും വലിയ ചർച്ച ആയിരുന്നു.
എന്നാൽ, അധികം വൈകാതെ ഇരുവരും വേർപെടുകയും ചെയ്തു. മലയാളി ആരാധകർ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. കുഞ്ഞിനെ ഓർത്തെങ്കിലും വിവാഹ ബന്ധം വേർപെടുത്തണം എന്ന തീരുമാനത്തിൽ നിന്നും പിന്മാറാൻ ആരാധകർ മുറവിളികൂട്ടി.
പിന്നീട് മകളായ അവന്തികയെന്ന പാപ്പു അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. ഇടയ്ക്ക് പാപ്പുവിനെ കാണാനായി ബാല എത്താറുണ്ട്. അമ്മയെപ്പോലെ തന്നെ പാപ്പുവും യൂട്യൂബ് ചാനലുമായി സജീവമാണ്.
ഇപ്പോഴിതാ, സിംഗിള്‍ പാരന്റിംഗിനെക്കുറിച്ച് അമൃത മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. പാപ്പുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ….
മഹാനവമി ദിനത്തില്‍ മൂകാംബികയില്‍ വെച്ച് മകളുടെ സംഗീതയാത്ര തുടങ്ങിയതിനെക്കുറിച്ച് അമൃത പറഞ്ഞിരുന്നു. ഞങ്ങളെല്ലാവരും ജീവിതത്തിലേറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷമാണിതെന്നായിരുന്നു അന്ന് അമൃത കുറിച്ചത്.

വിവാഹജീവിതവുമായി മുന്നേറാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നു. അച്ഛന്റെയും അമ്മയുടേയും കടമകള്‍ ഒറ്റയ്ക്ക് ചെയ്യുകയാണിപ്പോള്‍. അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്നേഹവും ഞാന്‍ തന്നെ നല്‍കണം. പറയുന്നത്ര എളുപ്പമല്ല അത്. നോ പറയാനും യെസ് പറയാനുമുള്ള സ്വാതന്ത്ര്യം നല്‍കിയാണ് മകളെ വളര്‍ത്തുന്നത്.
ആണ്‍പെണ്‍ ഭേദമില്ലാതെയാണ് അച്ഛനും അമ്മയും എന്നെയും സഹോദരിയേയും വളര്‍ത്തിയത്. ഏറെ ആത്മവിശ്വാസവും ധൈര്യവും തന്ന കാര്യമായിരുന്നു ഇത്. അതേപോലെ തന്നെയായാണ് പാപ്പുവിനെയും വളര്‍ത്തുന്നത്. സുഹൃത്തിനോടെന്ന പോലെ സംശയങ്ങളൊക്കെ ചോദിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ മകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അന്ന് അമൃത പറഞ്ഞിരുന്നു.
വ്യക്തി ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നപ്പോള്‍ ശക്തമായ പിന്തുണയുമായി വീട്ടുകാര്‍ കൂടെയുണ്ടായിരുന്നു. പക്വതയില്ലാത്ത പ്രായത്തിലായിരുന്നു ആ പ്രണയം. വിവാഹജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനിഷ്ടമില്ലെന്ന് അമൃത പറഞ്ഞത് അടുത്തിടെ ചര്‍ച്ചയായി മാറിയിരുന്നു. ഗോപി സുന്ദറുമായി ഒന്നിച്ചതോടെയായിരുന്നു വിവാഹവും വിവാഹമോചനവുമൊക്കെ ചര്‍ച്ചയായത്.

about amritha