രണ്ടാഴ്ച മാത്രമായിരിക്കും താന്‍ ജീവനോടെ ഉണ്ടാവുക എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്; ഭാര്യ അന്ന് ഏഴു മാസം ഗര്‍ഭിണിയായിരുന്നു; രക്താര്‍ബുദത്തോട് പോരാടി വിജയിച്ച കഥ പറഞ്ഞ് അനുരാഗ് ബസു

രക്താര്‍ബുദത്തോട് പോരാടി വിജയിച്ച കഥ പറഞ്ഞ് സംവിധായകന്‍ അനുരാഗ് ബസു. രണ്ടാഴ്ച മാത്രമായിരിക്കും താന്‍ ജീവനോടെ ഉണ്ടാവുക എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് എന്നാണ് അനുരാഗ് പറയുന്നത്. ഭാര്യ അന്ന് ഏഴു മാസം ഗര്‍ഭിണിയായിരുന്നെന്നുമാണ് അനുരാഗ് ബസു പറയുന്നത്.

‘ആ സമയത്ത് എന്റെ ഭാര്യ തനി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. എനിക്കൊപ്പം സമയം ചെലവഴിക്കാനായി കഷ്ടപ്പെടുകയായിരുന്നു അവള്‍. രണ്ടു മാസം കൂടി ഞാന്‍ എന്നെത്തന്നെ തള്ളിനീക്കിക്കൊണ്ടിരുന്നു, അങ്ങനെയെങ്കില്‍ എന്റെ കുഞ്ഞിന്റെ മുഖം കാണാം. അതിനുശേഷവും ഞാന്‍ എന്റെ പോരാട്ടം തുടര്‍ന്നു എന്നും അഭിമുഖത്തില്‍ അനുരാഗ് ബസു പറഞ്ഞു.

2004ലാണ് അനുരാഗ് ബസുവിനോ രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. കാന്‍സര്‍ ചികിത്സയ്ക്കിടെയാണ് താന്‍ ഗാങ്സ്റ്റര്‍ ചിത്രീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Vijayasree Vijayasree :