ജെന്‍ഡര്‍ എന്താണെന്ന് ചോദിക്കാന്‍ പാടില്ലെന്ന് പറയുന്ന റിയാസ് തന്നെയാണ് നിങ്ങളൊരു ആണാണോ എന്ന് ചോദിച്ച് ആ ടാസ്‌ക് അവസാനിക്കാന്‍ നോക്കിയത്; അമ്മയും പെങ്ങളും ഭാര്യയും അല്ലാത്ത സ്ത്രീകളോട് ഈ ഭാഷ ഉപയോഗിക്കാമോ?; റിയാസിനെ സംഘം ചേർന്ന് പരിഹസിച്ച് താരങ്ങള്‍!

ഇത്തവണ നോമിനേഷന്‍ ഫ്രീ കാര്‍ഡ് നേടി എലിമിനേഷനില്‍ നിന്നും രക്ഷനേടിയിരിക്കുന്നത് റിയാസ് ആണ്. കഴിഞ്ഞ വീക്ക്‌ലി ടാസ്‌കില്‍ മികച്ച പ്രകടനം നടത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ സഹമത്സരാര്‍ഥികളാണ് റിയാസിന് കാര്‍ഡ് നല്‍കിയത്.

എന്നാല്‍, ഇതിനെ ശക്തമായി എതിർക്കുകയാണ് ദില്‍ഷയും ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും. ബിബി ന്യൂസ് എന്ന ടാസ്‌കില്‍ സംസാരിക്കവേയാണ് റിയാസിന്റെ ആക്രാന്തത്തെ കുറിച്ച് താരങ്ങള്‍ ചർച്ച നടത്തിയത്.

‘വിജയിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോവും എന്ന് തെളിയിച്ചിരിക്കുകയാണ് റിയാസ്. ഈ ടാസ്‌കില്‍ മൂന്ന് കോളുകള്‍ വിളിച്ച് എല്ലാവരെയും വിഷമിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും അങ്ങനെ എന്തും സംസാരിക്കാമെന്ന് തെളിയിക്കുകയും ചെയ്തു. അങ്ങനെ നോമിനേഷന്‍ ഫ്രീകാര്‍ഡ് കിട്ടി ഇവിടെ ഇരിക്കുന്നൊരു വ്യക്തിയാണ് റിയാസ്. അതിനെ കുറിച്ച് കൂടുതലറിയാന്‍ വേണ്ടി ദില്‍ഷ ബ്ലെസ്ലിയെയാണ് വിളിച്ചത്’.

ജയില്‍ ടാസ്‌കില്‍ റിയാസിനെ തോല്‍പ്പിച്ചപ്പോള്‍ മോഹന്‍ലാലിനോട് ഞാന്‍ പറഞ്ഞത് അതൊരു ഫിസിക്കല്‍ ടാസ്‌ക് ആയത് കൊണ്ടാണെന്നാണ്. വാക്കുകള്‍ കൊണ്ടുള്ള ഉരുണ്ട് കളി ആയിരുന്നെങ്കില്‍ അദ്ദേഹം ജയിക്കുമായിരുന്നെന്ന് അന്നേരം ഞാന്‍ ലാലേട്ടനോട് പറഞ്ഞിരുന്നു. ജെന്‍ഡര്‍ എന്താണെന്ന് ചോദിക്കാന്‍ പാടില്ലെന്ന് പറയുന്ന റിയാസ് തന്നെയാണ് നിങ്ങളൊരു ആണാണോ എന്ന് ചോദിച്ച് ആ ടാസ്‌ക് അവസാനിക്കാന്‍ നോക്കിയത്.

അധികമായി ഈ നോമിനേഷന്‍ കാര്‍ഡ് ആഗ്രഹിച്ചിരുന്നത് റിയാസ് ആണ്. അദ്ദേഹത്തെ ഞാന്‍ അന്ന് അത്യാഗ്രഹി എന്ന് വിളിക്കുകയും ചെയ്തിരുന്നു. പക്ഷേ അതിലെനിക്ക് കുറ്റബോധം തോന്നുന്നുണ്ട്. കാരണം അത്യാഗ്രഹി എന്ന് വിളിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം നോമിനേഷന്‍ ഫ്രീകാര്‍ഡ് കിട്ടിയേ തീരു എന്ന് പറഞ്ഞ് വളരെ ആക്രാന്തത്തോടെയാണ് പെര്‍ഫോം ചെയ്തത്.

വളരെ സൗമ്യമായിട്ടുള്ള പെരുമാറ്റത്തോടെയും മോശം വാക്കുകള്‍ പറയാതെയും ആളുകളെ എങ്ങനെ പ്രകോപിപ്പിക്കാം എന്ന് അദ്ദേഹം മാന്യമായി കാണിച്ച് തന്നു. അതിന്റെ ഭാഗമായി ഈ ആഴ്ചയിലെ നോമിനേഷന്‍ മുക്തി കാര്‍ഡ് പുള്ളിയ്ക്ക് ലഭിച്ചിരിക്കുകയാണ്. അവരുടെ ടീമാംഗങ്ങള്‍ ഐഖ്യത്തോടെ പുള്ളിയെ തിരഞ്ഞെടുക്കുന്നതാണ് കണ്ടത്. ഫൈനല്‍ ഫൈവ് എത്തണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഉറപ്പായിട്ടും നടക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും ബ്ലെസ്ലി പറയുന്നു.

ലക്ഷ്യമാണ്, മാര്‍ഗമല്ല പ്രധാനം എന്ന് പറഞ്ഞിട്ടുള്ളത് പോലെ ഇതുപോലെയുള്ള തരംതാഴലുകളിലൂടെ വിജയത്തിലേക്ക് എത്താമെന്നാണ് റിയാസ് പറയുന്നതെന്ന് തോന്നുന്നു. വിനയ് മാധവിന്റെയും റിയാസിന്റെയും പ്രകോപനത്തിലൂടെ ബിഗ് ബോസില്‍ അവശേഷിക്കുന്ന രണ്ട് വനിതകള്‍ക്ക് കരയേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.

വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അമ്മയും പെങ്ങളും ഭാര്യയും അല്ലാത്ത സ്ത്രീകളോട് ഏത് വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കാം എന്നത് കണ്‍ട്രോള്‍ ചെയ്യാന്‍ എല്ലാവരും ശ്രമിക്കണം. തുടങ്ങി റിയാസിനെതിരെ ശക്തമായ ആരോപണമാണ് ലക്ഷ്മിപ്രിയയും ഉന്നയിച്ചത്.

about bigboss

Safana Safu :