കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടായിരുന്നു വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമയ്ക്കും കുഞ്ഞ് പിറന്നത് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിരാട് കോഹ്‌ലി ആ വാർത്ത അറിയിച്ചത്. കുഞ്ഞിന്റെ ദൃശ്യങ്ങളൊന്നും ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏത് വിധേനയും കുഞ്ഞിന്റെ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ട്. എന്നാല്‍ ദയവുചെയ്ത് കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുതെന്നും ഇത് തങ്ങളുടെ അഭ്യര്‍ത്ഥനയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍.
‘ഹായ്, കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. ഈ സുപ്രധാന സന്ദര്‍ഭം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മാതാപിതാക്കളെന്ന നിലയില്‍, നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു ലളിതമായ അഭ്യര്‍ത്ഥനയുണ്ട്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്.’, എന്നായിരുന്നു ഇവര്‍ കുറിച്ചത്. ഞങ്ങളുടെ ഫീച്ചറുകള്‍ ചെയ്യാന്‍ വേണ്ട തരത്തിലുള്ള വിവരങ്ങള്‍ തങ്ങള്‍ നല്‍കുമെന്നും എന്നാല്‍ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.
വീടിന്റെ ബാല്‍ക്കണിയിലിരുന്ന് സംസാരിക്കുകയായിരുന്ന അനുഷ്‌കയുടേയും വിരാടിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇവര്‍ അറിയാതെ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതായിരുന്നു. എന്നാൽ ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് രൂക്ഷവിമര്‍ശനവുമായി താരം രംഗത്തെത്തി. അനുമതിയില്ലാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നതാണ്ന ല്ലതെന്ന താക്കീതായിരുന്നു അനുഷ്‌ക നല്‍കിയത്.
‘ ഈ ഫോട്ടോഗ്രാഫറോടും പ്രസിദ്ധീകരണത്തോടും തങ്ങള്‍ നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോള്‍ തന്നെ നിങ്ങള്‍ അവസാനിപ്പിക്കണം’ അനുഷ്‌ക പറഞ്ഞു.