ഇറങ്ങേണ്ടവർ ഇറങ്ങീട്ടും കയറേണ്ടവർ കയറിയിട്ടും ആരോ ഇനിയും വരാനുണ്ടെന്ന വ്യാജേന വീണ്ടും.. അനുഭവം പങ്കുവെച്ച് വിനോദ് കോവൂർ

മറിമായത്തിലൂടെയും, എം എയ്റ്റി മൂസയിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു വിനോദ് കോവൂർ. സിനിമയിൽ ചെറിയ വേഷങ്ങളിലും വിനോദ് തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ വിനോദിന് യൂ ട്യൂബ് ചാനൽ കൂടിയുണ്ട്. അടുത്തിടെ പങ്ക് വച്ച പോസ്റ്റുകൾ എല്ലാം അടുത്തിടെ വൈറൽ ആയിരുന്നു. അരോചകമായ ഒരു ട്രെയിൻ യാത്രയെകുറിച്ചാണ് വിനോദ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

വിനോദിന്റെ വാക്കുകൾ!

വൈകീട്ട് 6.25 ന് പുറപ്പെട്ട തിരോന്തരം എക്സ്പ്രസാ ,ടിക്കറ്റിൽ എഴുതിയ പ്രകാരം 11.40 ന് എറണാംകുളത്ത് എത്തേണ്ടതാണ് എന്നാൽ 11.40 ആയിട്ടും കാലടിയിലേ എത്തിയുള്ളു. എന്തിനാണ് ഈ തീവണ്ടിക്ക് തിരോന്തരം എക്സ്പ്രസ് എന്ന് പേരിട്ടതാവോ? ലോക്കൽ ടെയിനിനേക്കാളും കഷ്ട്ടം . എല്ലാ സ്റ്റോപ്പിലും നിർത്തി ഇറങ്ങേണ്ടവർ ഇറങ്ങീട്ടും കയറേണ്ടവർ കയറിയിട്ടും ആരോ ഇനിയും വരാനുണ്ടെന്ന വ്യാജേന 5 മിനുട്ടും 10 മിനുട്ടും കാത്തിരിക്കുന്നത് എന്തിനെന്ന് യാത്രക്കാരായ ഞാനടക്കമുള്ള ആർക്കും മനസിലായില്ല.

എല്ലാ യാത്രക്കാരുടേയും ശാപ പരിഹാസ വാക്കുകൾ കേട്ട് വണ്ടി ഇപ്പോൾ 12 മണിക്ക് ആലുവയിൽ എത്തിയിരിക്കുന്നു. വല്ലാത്തൊരു യാത്രയായ് പോയെന്ന് പറഞ്ഞ് കുറേ പേർ ഇവിടേയും ഇറങ്ങി. ബാക്കിയുളളവർ ഇനിയും ഊഴം കാത്ത് പ്രതീക്ഷയോടെ കാത്ത് ഇരിക്കുകയും കിടക്കുകയുമാണ്. ബോറടി മാറ്റാൻ എല്ലാവരുടെ കൈയ്യിലും മൊബൈൽ ഫോൺ ഉള്ളത് വലിയ ആശ്വാസമായ് .

അതിവേഗത്തിൽ ഓടിയെത്തുന്ന ശദാബ്ദി വണ്ടിക്കായിരുന്നു ഈ വണ്ടിയുടെ പേരിടേണ്ടത് എന്നിട്ട്
ഈ വണ്ടിക്ക് ലോക്കലിന്റെ അമ്മാവൻ എന്ന് പേരിടാമായിരുന്നു റെയിൽവേ അധികൃതരേ. മടുപ്പ് കൊണ്ട് എഴുതി പോയതാ ട്ടോ . നാളേയും ഈ ട്രെയിനിന് തലവെക്കാൻ അല്ല കയറാ

Noora T Noora T :