നടിയെ ആക്രമിച്ച കേസ് ;അതിജീവിതയുടെ ഹർജി ബുധനാഴ്ച്ചത്തേക്ക് പരിഗണിക്കാൻ ഹൈ കോടതി മാറ്റി!

അതിജീവിതയുടെ ഹർജി മാറ്റി നടിയെ ആക്രമിച്ച കേസിൽ ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ബുധനാചത്തേക്ക് മാറ്റി . പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ബുധനാഴ്ച്ചയിലേക്ക് മാറ്റിയത്. സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നത്തേക്ക് വേണമെന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍ ബുധനാഴ്ച്ച നിര്‍ദേശിക്കുകയായിരുന്നു.ഇതിന് പുറമേ കേസിലെ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നീട്ടികിട്ടണമെന്ന് പ്രോസിക്യൂഷന്‍ ഹരജി നല്‍കും. എന്നാല്‍ അതും പരിഗണിക്കാന്‍ സാധ്യതയില്ല. തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ കൂടുതല്‍ തെളിവുകള്‍ കോടതി തേടിയിരുന്നു.

വരുന്ന തിങ്കളാഴ്ച അധിക കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളില്‍ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഭരണ മുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിചാര കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.

AJILI ANNAJOHN :