രഹസ്യം ഒളിപ്പിച്ച ആ മോതിരം വിറ്റു! ലക്ഷ്മി മക്കളുടെ അരികിൽ കൂടെ അദ്ദേഹവും കണ്ണ് നനഞ്ഞ നിമിഷം

അപൂർവങ്ങളിൽ അപൂർവമായ വാഗ്ദാനമായിരുന്നു എഴുത്തുകാരി ലക്ഷ്മി രാജീവ് നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റു മരിച്ച രാജൻ അമ്പിളി ദമ്പതികളുടെ കുട്ടികൾക്കായി നൽകിയത്. ഒടുവിൽ ആ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്

മാർത്താണ്ഡവർമ്മയും മോഹൻലാലിനും മാത്രം സ്വന്തമായിരുന്ന ഒരു മോതിരം അതിലുപരി അതീവ സമ്പന്നരായ വർക്ക് മാത്രം സ്വന്തമാക്കാൻ കഴിയുന്ന ആ മോതിരം വിട്ട് കിട്ടിയ പണവുമായി ലക്ഷ്മി നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച രാജൻ അമ്പിളി ദമ്പതികളുടെ അരികിലേക്ക്. അനന്തവിജയം എന്ന തന്റെ മോതിരം വിറ്റു കിട്ടിയ കാശ് രാജന്റെ മക്കള്‍ക്ക് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 12 രയോടെയാണ് മന്ത്രി കടകംപളളി സുരേന്ദ്രനോടൊപ്പം എത്തി ചെക്ക് കൈമാറിയത്.

പോങ്ങില്‍ അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അനാഥരായ രാഹുല്‍ രാജന്റെയും രഞ്ജിത് രാജന്റെയും ദുരവസ്ഥ തന്നെ എറെ വേദനിപ്പിച്ചിരുവെന്നും തന്റെ കൈയിലുളള അനന്തവിജയം എന്ന മോതിരം വിറ്റു കിട്ടുന്ന കാശ് കുട്ടികള്‍ക്ക് കൈമാറുമെന്നും അവര്‍ പറഞ്ഞിരുന്നു. അതനുസരിച്ചാണ് കഴിഞ്ഞ ദിവസം എത്തി ചെക്ക് കൈമാറിയത്.

അനന്തവിജയം എന്ന മോതിരം തനിക്കും വേണമെന്നും അതുപോലൊന്ന് ഉണ്ടാക്കി തരണമെന്നും ഇതിന്റെ ശില്പിയായ ഗണേശനോട് പറഞ്ഞത് .അതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മോതിരം സ്വന്തമായത്. ആ മോതിരമാണ് പോങ്ങിലെ കുട്ടികള്‍ക്കുവേണ്ടി അവര്‍ വിറ്റതും കാശ് കൈമാറിയതും.ഒപ്പം മോതിരത്തിൽ ഒളിഞ്ഞിരുന്ന ഒരു രഹസ്യത്തെക്കുറിച്ചും ലക്ഷ്‌മി പറഞ്ഞിരുന്നു.

ലെൻസിലൂടെ നോക്കിയാലേ ശ്രീപത്മനാഭ സ്വാമിയെ മോതിരത്തിൽ കാണാൻ കഴിയൂവെന്നതാണ് പ്രത്യേകത. ഇതേ രൂപത്തിലുള്ള മോതിരം ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയ്ക്കും നടൻ മോഹൻലാലിനും ഗണേഷ് നിർമിച്ചു നൽകിയിരുന്നു. മൂന്നാമത്തെ മോതിരം നിർമിക്കാൻ ഗണേഷിനെ പ്രേരിപ്പിച്ചത് ലക്ഷ്മി രാജീവായിരുന്നു. ഇതേ തുടർന്ന് അനവധി ഓഫറുകൾ ഗണേഷിനെ തേടിയെത്തി. സന്തോഷ സൂചകമായി ഗണേഷ് മൂന്നു വർഷം മുൻപ് ലക്ഷ്മിക്ക് ഇതേ രൂപത്തിലുള്ള മോതിരം സമ്മാനിക്കുകയായിരുന്നു

Noora T Noora T :